ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ട ആൾദൈവം ആശാറാം ബാപ്പുവിന് ഇടക്കാല ജാമ്യം; പക്ഷേ ജയിലിൽ തന്നെ തുടരും
ന്യൂഡൽഹി: ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന സ്വയം പ്രഖ്യാപിത ആൾദൈവം ആശാറാം ബാപ്പുവിന് ഇടക്കാല ജാമ്യം. 17 ദിവസത്തെ പരോൾ കഴിഞ്ഞ് രാജസ്ഥാനിലെ ജോധ്പൂരിലെ ജയിലിൽ തിരിച്ചെത്തിയതി ഒരാഴ്‌ചയ്ക്ക് ശേഷമാണ് സുപ്രീം കോടതി ഇന്ന് ഇയാൾക്ക് ആരോഗ്യ കാരണങ്ങളാൽ ഇടക്കാല ജാമ്യം അനുവദിച്ചത്. 2013ലെ ഒരു ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ടയാളാണ് ആശാറാം ബാപ്പു.
എന്നാൽ ഇടക്കാല ജാമ്യം ലഭിച്ചെങ്കിലും ആശാറാമിന്റെ മോചനം വൈകും. മറ്റൊരു കേസിൽ കൂടി ഇടക്കാല ജാമ്യം ലഭിച്ചാൽ മാത്രമേ ഇയാൾക്ക് ജയിൽ മോചിതനാകാൻ കഴിയുകയുള്ളൂ. മാർച്ച് 31 വരെയാണ് നിലവിൽ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. 2013ൽ ജോധ്പൂരിലെ തന്റെ ആശ്രമത്തിൽ വെച്ച് ഒരു സ്‌കൂൾ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്‌ത കുറ്റത്തിനാണ് 83 കാരനായ ആശാറാം ബാപ്പു ശിക്ഷിപ്പെട്ടത്.

അസുമൽ സിരുമലാനി ഹർപലാനി എന്നാണ് ഇയാളുടെ യഥാർത്ഥ പേര്. 2013ൽ ഗുജറാത്തിലെ ഗാന്ധിനഗറിനടുത്തുള്ള തന്റെ ആശ്രമത്തിൽ വച്ച് ഒരു സ്ത്രീയെ ബലാത്സംഗം ചെയ്‌ത കേസിലും പിന്നീട് ഇയാൾ ശിക്ഷിക്കപ്പെട്ടിരുന്നു. സുപ്രീം കോടതി ജസ്‌റ്റിസുമാരായ എംഎം സുന്ദ്രേഷും രാജേഷ് ബിന്ദാലും മാർച്ച് 31 വരെ ഇടക്കാല ജാമ്യം അനുവദിച്ചെങ്കിലും പുറത്തിറങ്ങിയ ശേഷം അനുയായികളെ കാണാൻ അനുവദിക്കരുതെന്നും ഉത്തരവിട്ടിരുന്നു.
ആശാറാമിനെ ആശുപത്രിയിൽ എത്തിക്കണമെന്നും എന്നാൽ ചികിത്സയ്ക്കായി എവിടെ പോകണമെന്ന് ശാഠ്യം പിടിക്കരുതെന്നും കോടതി പോലീസ് ഉദ്യോഗസ്ഥരോട് ചൂണ്ടിക്കാട്ടി. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ആശാറാമിന്റെ അഭിഭാഷകർ കോടതിയിൽ ഇടക്കാല ജാമ്യം ആവശ്യപ്പെട്ടത്. ഇത് കണക്കിലെടുത്തായിരുന്നു തീരുമാനം.
പരോൾ (15 ദിവസത്തെ പരോളും 2 ദിവസത്തെ യാത്രയ്ക്കും) അവസാനിച്ചതിന് ശേഷം ജനുവരി ഒന്നിനാണ് ആശാറാം ജയിലിലേക്ക് മടങ്ങിയത്. കഴിഞ്ഞ വർഷം രോഗബാധയെ തുടർന്ന് ഇയാൾ പൂനെയിൽ ചികിത്സ തേടിയിരുന്നു. പിന്നീട് ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ആശാറാമിനെ ജോധ്പൂരിലെ എയിംസിൽ പ്രവേശിപ്പിച്ചിരുന്നു.
ആശാറാം ബാപ്പുവിനെതിരായ കേസ്
2013ൽ തന്റെ ആശ്രമത്തിൽ പതിനാറുകാരിയെ ബലാത്സംഗം ചെയ്‌ത കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് 2018-ൽ ജോധ്പൂരിലെ കോടതി ആശാറാമിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഇതേ കേസിൽ അദ്ദേഹത്തിന്റെ രണ്ട് അനുയായികൾക്കും കോടതി 20 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു.
2023 ജനുവരിയിൽ, പതിനൊന്ന് വർഷങ്ങൾക്ക് മുൻപ് ഗാന്ധിനഗറിനടുത്തുള്ള തന്റെ ആശ്രമങ്ങളിലൊന്നിൽ വെച്ച് ഒരു സ്ത്രീയെ ബലാത്സംഗം ചെയ്‌ത കേസിലും ഇയാൾ ശിക്ഷിക്കപ്പെട്ടിരുന്നു. 2013ലെ ബലാത്സംഗക്കേസിലെ ജീവപര്യന്തം തടവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആശാറാം സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി കഴിഞ്ഞ വർഷം ഗുജറാത്ത് സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. അതിനിടെയാണ് ഇയാൾക്ക് പരോൾ അനുവദിച്ചത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications