Get Updates
Get notified of breaking news, exclusive insights, and must-see stories!

'സുപ്രീം കോടതി തീരുമാനമെടുത്ത് കഴിഞ്ഞു', പരമാധികാരത്തെ ബാധിക്കുന്നതല്ല ഡോക്യുമെന്ററിയെന്ന് തരൂർ

ബിബിസി ഡോക്യുമെന്ററിയെ വിമർശിച്ചത് വിവാദമായതിന് പിന്നാലെ അനിൽ ആന്റണി പാർട്ടി പദവികൾ രാജി വെച്ചിരിക്കുകയാണ്.

shashi tharoor

തിരുവനന്തപുരം: ഗുജറാത്ത് കലാപത്തെ കുറിച്ചുളള ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ പ്രതികരണവുമായി കോൺഗ്രസ് എംപി ശശി തരൂർ. ഇതൊരു വലിയ വിവാദമാക്കേണ്ട കാര്യമില്ലായിരുന്നുവെന്നും ഗുജറാത്ത് കലാപത്തിൽ സുപ്രീം കോടതി വിധി വന്ന് കഴിഞ്ഞതാണെന്നും ശശി തരൂർ ചൂണ്ടിക്കാട്ടി. ബിബിസി ഡോക്യുമെന്ററി രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കുന്നതാണ് എന്നുളള അനിൽ ആന്റണിയുടെ പ്രതികരണം ശശി തരൂർ തളളി.

ജനാധിപത്യ രാജ്യത്ത് അഭിപ്രായത്തിനുളള സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ടാവണമെന്ന് ശശി തരൂർ പറഞ്ഞു. ''ജനങ്ങള്‍ക്ക് കൊടുക്കുന്ന സ്വാതന്ത്ര്യമാണ് അഭിപ്രായ സ്വാതന്ത്ര്യം. അതുകൊണ്ട് ചിലര്‍ ഒരു സിനിമ ഉണ്ടാക്കി രാഷ്ട്രീയ പാര്‍ട്ടിയേയോ പ്രധാനമന്ത്രിയേയും അധിക്ഷേപിച്ചു എന്ന് പറയുമ്പോള്‍ അതിനെ അങ്ങനേയും കാണാം. നമ്മുടെ പ്രധാനമന്ത്രിയെ കുറിച്ചോ രാജ്യത്തെ കുറിച്ചോ വിദേശ സ്ഥാപനങ്ങള്‍ പലതും പറയുമ്പോള്‍ അതിനെ മറ്റൊരു രീതിയിലും ചിലര്‍ കാണുന്നുണ്ട്''.

ഈ വിഷയത്തെ ഇത്രയും വലുതാക്കേണ്ടിയിരുന്നില്ലെന്നും ശശി തരൂര്‍ പറഞ്ഞു.'' ഈ വിഷയത്തില്‍ സുപ്രീം കോടതി തീരുമാനമെടുത്തുകഴിഞ്ഞു. നമുക്ക് സ്വന്തം അഭിപ്രായം ഉണ്ടാകാം. പലരും ഈ വിഷയത്തില്‍ സുപ്രീം കോടതി തീരുമാനത്തില്‍ അസന്തുഷ്ടരായിക്കും. പക്ഷേ അതിനെ കുറിച്ചിനി ചര്‍ച്ച ചെയ്തിട്ട് കാര്യമില്ല. നമുക്ക് മുന്നോട്ട് പോകണം. ഭാരതത്തില്‍ വേറെ വിഷയങ്ങളുണ്ട്. അവ പരിഹരിക്കണമെങ്കില്‍ പണ്ട് സംഭവിച്ച കാര്യങ്ങളെ കുറിച്ച് ഭാരതത്തില്‍ ചര്‍ച്ച ആവശ്യമില്ലെന്നാണ് തോന്നുന്നത്''.

anil antony

''ഭാരതത്തില്‍ നടക്കുന്ന ഓരോ വിവാദത്തിലും പങ്കെടുക്കാം. ഈ വിഷയത്തിലും ഏത് വിഷയത്തിലും അഭിപ്രായം പറയാം. ഇന്ന കാര്യം പറയുന്ന സിനിമ കാണരുത് എന്നൊക്കെ പറയുന്നത് അംഗീകരിക്കാനാകില്ല. സെന്‍സര്‍ഷിപ്പ് നമ്മുടെ ഭരണഘടനയിലേ ഇല്ലാത്തതാണ്. ആളുകള്‍ക്ക് ഇഷ്ടമുളളത് വായിക്കാനോ കാണാനോ സമ്മതിക്കാത്തതിനോട് യോജിക്കാനാകില്ല. അനില്‍ ആന്റണി ആ വിഷയം തന്നോട് സംസാരിച്ചിട്ടില്ല. അതുകൊണ്ട് അക്കാര്യത്തില്‍ അഭിപ്രായം പറയാനില്ല. അനില്‍ നല്ലൊരു വ്യക്തിയാണ്''.

''ഒരു രാജ്യത്തിന്റെ ആഭ്യന്തര വിഷയത്തിനകത്ത് മറ്റൊരു വിദേശരാജ്യം അഭിപ്രായം പരസ്യമായി പറയേണ്ടതില്ല. ഡിപ്ലോമാറ്റുകള്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടാണ് ബിബിസി വാര്‍ത്തയാക്കിയത്. പുതിയ ഭാഗം ഇപ്പോഴത്തെ കാര്യങ്ങളെ കുറിച്ചാണ്. പരമാധികാരത്തെ ബാധിക്കുന്ന കാര്യമാണ് എന്നുളള അനില്‍ ആന്റണിയുടെ അഭിപ്രായത്തോട് യോജിക്കുന്നില്ല. ഒരു വിദേശ ഡോക്യുമെന്ററി വന്നത് കൊണ്ട് നമ്മുടെ രാജ്യത്തിന്റെ പരമാധികാരം ബാധിക്കില്ല. ഡോക്യുമെന്ററി നിരോധിക്കാന്‍ സര്‍ക്കാര്‍ പറഞ്ഞ കാര്യം രാജ്യസുരക്ഷയെ ബാധിക്കുമെന്നാണ്. ദേശീയ സുരക്ഷ ഇത്ര ദുര്‍ബലമാണോ. അത് ബാലിശമായ നിലപാടാണ് എന്നും ശശി തരൂര്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+