'സുപ്രീം കോടതി തീരുമാനമെടുത്ത് കഴിഞ്ഞു', പരമാധികാരത്തെ ബാധിക്കുന്നതല്ല ഡോക്യുമെന്ററിയെന്ന് തരൂർ
ബിബിസി ഡോക്യുമെന്ററിയെ വിമർശിച്ചത് വിവാദമായതിന് പിന്നാലെ അനിൽ ആന്റണി പാർട്ടി പദവികൾ രാജി വെച്ചിരിക്കുകയാണ്.

തിരുവനന്തപുരം: ഗുജറാത്ത് കലാപത്തെ കുറിച്ചുളള ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ പ്രതികരണവുമായി കോൺഗ്രസ് എംപി ശശി തരൂർ. ഇതൊരു വലിയ വിവാദമാക്കേണ്ട കാര്യമില്ലായിരുന്നുവെന്നും ഗുജറാത്ത് കലാപത്തിൽ സുപ്രീം കോടതി വിധി വന്ന് കഴിഞ്ഞതാണെന്നും ശശി തരൂർ ചൂണ്ടിക്കാട്ടി. ബിബിസി ഡോക്യുമെന്ററി രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കുന്നതാണ് എന്നുളള അനിൽ ആന്റണിയുടെ പ്രതികരണം ശശി തരൂർ തളളി.
ജനാധിപത്യ രാജ്യത്ത് അഭിപ്രായത്തിനുളള സ്വാതന്ത്ര്യം എല്ലാവര്ക്കും ഉണ്ടാവണമെന്ന് ശശി തരൂർ പറഞ്ഞു. ''ജനങ്ങള്‍ക്ക് കൊടുക്കുന്ന സ്വാതന്ത്ര്യമാണ് അഭിപ്രായ സ്വാതന്ത്ര്യം. അതുകൊണ്ട് ചിലര്‍ ഒരു സിനിമ ഉണ്ടാക്കി രാഷ്ട്രീയ പാര്‍ട്ടിയേയോ പ്രധാനമന്ത്രിയേയും അധിക്ഷേപിച്ചു എന്ന് പറയുമ്പോള്‍ അതിനെ അങ്ങനേയും കാണാം. നമ്മുടെ പ്രധാനമന്ത്രിയെ കുറിച്ചോ രാജ്യത്തെ കുറിച്ചോ വിദേശ സ്ഥാപനങ്ങള്‍ പലതും പറയുമ്പോള്‍ അതിനെ മറ്റൊരു രീതിയിലും ചിലര്‍ കാണുന്നുണ്ട്''.
ഈ വിഷയത്തെ ഇത്രയും വലുതാക്കേണ്ടിയിരുന്നില്ലെന്നും ശശി തരൂര്‍ പറഞ്ഞു.'' ഈ വിഷയത്തില്‍ സുപ്രീം കോടതി തീരുമാനമെടുത്തുകഴിഞ്ഞു. നമുക്ക് സ്വന്തം അഭിപ്രായം ഉണ്ടാകാം. പലരും ഈ വിഷയത്തില്‍ സുപ്രീം കോടതി തീരുമാനത്തില്‍ അസന്തുഷ്ടരായിക്കും. പക്ഷേ അതിനെ കുറിച്ചിനി ചര്‍ച്ച ചെയ്തിട്ട് കാര്യമില്ല. നമുക്ക് മുന്നോട്ട് പോകണം. ഭാരതത്തില്‍ വേറെ വിഷയങ്ങളുണ്ട്. അവ പരിഹരിക്കണമെങ്കില്‍ പണ്ട് സംഭവിച്ച കാര്യങ്ങളെ കുറിച്ച് ഭാരതത്തില്‍ ചര്‍ച്ച ആവശ്യമില്ലെന്നാണ് തോന്നുന്നത്''.

''ഭാരതത്തില്‍ നടക്കുന്ന ഓരോ വിവാദത്തിലും പങ്കെടുക്കാം. ഈ വിഷയത്തിലും ഏത് വിഷയത്തിലും അഭിപ്രായം പറയാം. ഇന്ന കാര്യം പറയുന്ന സിനിമ കാണരുത് എന്നൊക്കെ പറയുന്നത് അംഗീകരിക്കാനാകില്ല. സെന്‍സര്‍ഷിപ്പ് നമ്മുടെ ഭരണഘടനയിലേ ഇല്ലാത്തതാണ്. ആളുകള്‍ക്ക് ഇഷ്ടമുളളത് വായിക്കാനോ കാണാനോ സമ്മതിക്കാത്തതിനോട് യോജിക്കാനാകില്ല. അനില്‍ ആന്റണി ആ വിഷയം തന്നോട് സംസാരിച്ചിട്ടില്ല. അതുകൊണ്ട് അക്കാര്യത്തില്‍ അഭിപ്രായം പറയാനില്ല. അനില്‍ നല്ലൊരു വ്യക്തിയാണ്''.
''ഒരു രാജ്യത്തിന്റെ ആഭ്യന്തര വിഷയത്തിനകത്ത് മറ്റൊരു വിദേശരാജ്യം അഭിപ്രായം പരസ്യമായി പറയേണ്ടതില്ല. ഡിപ്ലോമാറ്റുകള്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടാണ് ബിബിസി വാര്‍ത്തയാക്കിയത്. പുതിയ ഭാഗം ഇപ്പോഴത്തെ കാര്യങ്ങളെ കുറിച്ചാണ്. പരമാധികാരത്തെ ബാധിക്കുന്ന കാര്യമാണ് എന്നുളള അനില്‍ ആന്റണിയുടെ അഭിപ്രായത്തോട് യോജിക്കുന്നില്ല. ഒരു വിദേശ ഡോക്യുമെന്ററി വന്നത് കൊണ്ട് നമ്മുടെ രാജ്യത്തിന്റെ പരമാധികാരം ബാധിക്കില്ല. ഡോക്യുമെന്ററി നിരോധിക്കാന്‍ സര്‍ക്കാര്‍ പറഞ്ഞ കാര്യം രാജ്യസുരക്ഷയെ ബാധിക്കുമെന്നാണ്. ദേശീയ സുരക്ഷ ഇത്ര ദുര്‍ബലമാണോ. അത് ബാലിശമായ നിലപാടാണ് എന്നും ശശി തരൂര്‍ പറഞ്ഞു.
-
സ്വര്‍ണം വീണ്ടും താഴോട്ട്; സ്വര്‍ണവില ഇന്നും കുറഞ്ഞു, രൂപയുടെ കരുത്ത് നേട്ടമായി, ഇന്നത്തെ പവന് വില -
ഗള്‍ഫില്‍ സ്വര്‍ണം കുത്തനെ കുതിച്ചു..! ഇന്ത്യയില്‍ കുറയുമ്പോള്‍ ദുബായില്‍ കൂടാന്‍ കാരണമെന്ത്? -
സ്വർണ വില ഗ്രാമിന് 27000ത്തിന് മുകളിലോ, പവൻ 2.15 ലക്ഷത്തിലേക്കും?സ്വർണം കൂടുതൽ ഞെട്ടിക്കാനൊരുങ്ങുന്നു..പ്രവചനം -
സ്വര്‍ണത്തിന് എന്തുപറ്റി? യുദ്ധം തുടങ്ങി ഒരാഴ്ചയായിട്ടും വില കൂടുന്നില്ല! വാങ്ങിവെച്ചത് മണ്ടത്തരമായോ? -
സ്വർണ വില ഇനി കുത്തനെ താഴേക്കോ? സ്വർണം വാങ്ങുന്നത് കുറച്ച് കേന്ദ്രബാങ്കുകളും..എന്തുപറ്റി? അമ്പരപ്പ് -
കൊച്ചി മെട്രോയിൽ ജോലി ഒഴിവുണ്ട്; 2 തസ്തികയിൽ അവസരം.. 2.60 ലക്ഷം വരെ ശമ്പളം..യോഗ്യത അറിയാം -
സ്വർണ വില അഞ്ചാം ദിനവും മൂക്കും കുത്തി താഴെ; പവന് 60,000 രൂപയെന്ന ആഗ്രഹമൊക്കെ നടക്കുമോ?അറിയാം -
ഭക്തരോട് മാപ്പ് ചോദിക്കുന്നു; ആറ്റുകാല്‍ അമ്മയ്ക്ക് എന്നെ അറിയാം: വൈകാരിക പ്രതികരണവുമായി അന്ന രാജന് -
പൊങ്കാല ഇടുമ്പോൾ വീട്ടിലെ സ്വകാര്യ ചിത്രങ്ങൾ പുറത്ത് പ്രചരിപ്പിച്ചു'; തുറന്നടിച്ച് നടി രമ്യ പണിക്കർ -
ക്രിസ്ത്യാനിയായിട്ടും പൊങ്കാലയിട്ടു; ബിജെപിയിലേക്കു പോകുന്നു: വിവാദങ്ങളില്‍ പ്രതികരണവുമായി ബീന ആന്റണി -
രണ്ട് വര്‍ഷത്തിനിടെ സ്വര്‍ണം വാരിക്കൂട്ടി, ഇനി അതെല്ലാം വില്ക്കാന് പോളണ്ട്! സ്വര്‍ണവില കുത്തനെ ഇടിയും! -
സ്വർണ വില ഉച്ചയോടെ വീണ്ടും താഴേക്ക്; വിൽക്കാൻ കാത്തിരുന്നവർ പെട്ടു..ഇനിയും ഇടിഞ്ഞ് വീഴും?












Click it and Unblock the Notifications