കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജ്യോതിരാദിത്യ സിന്ധ്യ മഹാരാജാവായിരുന്നു,ഇപ്പോള്‍ മാഫിയക്കാരന്‍';വിമര്‍ശനവുമായി ശിവരാജ് സിങ് ചൗഹാന്‍

  • By Anupama
Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവായിരുന്ന ജ്യോതിരാദിത്യ സിന്ധ്യയുടെ രാജിക്ക് പിന്നാലെ മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന ശിവരാജ് സിങ് ചൗഹാന്‍ രംഗത്തെത്തി. സിന്ധ്യയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇരട്ടനിലപാടാണെന്ന് ശിവരാജ് സിങ് ചൗഹാന്റെ വിമര്‍ശിച്ചു.

സിന്ധ്യ കോണ്‍ഗ്രസിലുണ്ടായിരുന്നപ്പോള്‍ അദ്ദേഹം ചിലര്‍ക്ക് രാജാവായിരുന്നുവെന്നും ഇപ്പോള്‍ മാഫിയക്കാരനാണെന്നുമായിരുന്നു ചൗഹാന്റെ വിമര്‍ശനം.

scindhya

'സിന്ധ്യാജി കോണ്‍ഗ്രസിലുണ്ടായിരുന്നപ്പോള്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അദ്ദേഹം മഹാരാജാവായിരുന്നു. ഇപ്പോള്‍ അദ്ദേഹം ഒരു മാഫിയയാണ്.?' ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.

കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച സിന്ധ്യ ഇന്ന് വൈകുന്നേരത്തോടെ ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും കൂടികാഴ്ച്ച നടത്തിയ ശേഷമായിരുന്നു സിന്ധ്യ രാജി സമര്‍പ്പിച്ചത്. സിന്ധ്യ കോണ്‍ഗ്രസ് വിടുകയാണെന്ന അഭ്യൂഹങ്ങള്‍ ഇന്നലെ മുതല്‍ ശക്തിപ്പെട്ടിരുന്നു.

ഏറെ നാളായി മധ്യപ്രദേശ് കോണ്‍ഗ്രസില്‍ വലിയ പ്രതിസന്ധി നിലനില്‍ക്കുകയാണ്. വിഷയം കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്നായിരുന്നു നേരത്തെ ചൗഹാന്‍ പ്രതികരിച്ചത്. അതില്‍ തങ്ങള്‍ക്ക് യാതൊരു പങ്കില്ലെന്നും ചൗഹാന്‍ പറഞ്ഞിരുന്നു.

മുഖ്യമന്ത്രി കമല്‍ നാഥും സിന്ധ്യയും തമ്മിലുള്ള അധികാര തര്‍ക്കം തന്നെ ആയിരുന്നു മധ്യപ്രദേശ് കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം. ഏറ്റവും ഒടുവില്‍ സിന്ധ്യ രാജ്യസഭ സ്ഥാനാര്‍ത്ഥിത്വവും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിലും സമവായത്തിന് കമല്‍നാഥ് തയ്യാറായിരുന്നില്ല. പിന്നാലെയാണ് സിന്ധ്യ സ്വന്തം തട്ടകത്തിലെ എംഎല്‍എമാരേയും കൂട്ടി രാജി വെച്ചിരിക്കുന്നത്.

ജ്യോതിരാദിത്യ സിന്ധ്യ രാജി വെച്ചതിന് പിന്നാലെ 21 എംഎല്‍എമാരാണ് രാജി സമര്‍പ്പിച്ചത്. മധ്യപ്രദേശ് ഗവര്‍ണര്‍ക്ക് ഇമെയില്‍ വഴിയാണ് എംഎല്‍എമാര്‍ രാജി കത്ത് നല്‍കിയത്. റിസോര്‍ട്ടിലെത്തിയ എംഎല്‍എമാരാണ് രാജി കത്ത് നല്‍കിയത്.

ഇതില്‍ ഒരാള്‍ ഇന്ന് ശിവരാജ് സിങ് ചൗഹാന്റെ സാനിധ്യത്തില്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ബിസാഹു ലാല്‍ സാഹുവാണ് ബിജെപിയില്‍ ചേര്‍ന്നത്.
വരാനിരിക്കുന്ന ദിവസങ്ങളില്‍ കൂടുതല്‍ എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ നിന്നും രാജി വെക്കുമെന്നും കമല്‍നാഥിന്റെ കീഴിലുള്ള ഭരണത്തില്‍ എല്ലാവരും മടുത്തുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

230 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിനുണ്ടായിരുന്നത് 114 അംഗങ്ങള്‍ ആയിരുന്നു. സ്വതന്ത്രരുടെയും എസ്പിയുടേയും ബിഎസ്പിയുടേയും പിന്തുണയോടെ സര്‍ക്കാരിന് 121 പേരുടെ പിന്തുണയുണ്ടായിരുന്നു. ബിജെപിക്ക് 107 അംഗങ്ങളാണുള്ളത്. 21 എംഎല്‍മാര്‍ രാജിവച്ചതോടെ നിയസഭയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭൂരിപക്ഷം യഥാര്‍ത്ഥത്തില്‍ ഇല്ലാതായിരിക്കുകയാണ്. കേവല ഭൂരിപക്ഷത്തിന് 116 എംഎല്‍എമാരുടെ പിന്തുണയാണ് വേണ്ടത്.

English summary
Shivraj Singh Chouhan criticised the Congress leaders over their 'double standards' over Jyotiraditya Scindia.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X