കരുണാനിധി ആശുപത്രിയില്‍; നെഞ്ച് പൊട്ടി മരിച്ചത് 21 പേര്!! പരിധി വിടരുതെന്ന് സ്റ്റാലിന്
ചെന്നൈ: ഡിഎംകെ നേതാവ് കരുണാനിധി വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായി എന്ന വാര്‍ത്ത കേട്ട് ഒട്ടേറെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഹൃദയം പൊട്ടി മരിച്ചു. നേതാവിനെ തങ്ങള്‍ക്ക് തിരിച്ചുതരൂ... ഞങ്ങളുടെ ജീവനെടുത്തോളൂവെന്നാണ് ആശുപത്രിക്ക് മുമ്പില്‍ തടിച്ചുകൂടിയ അണികള്‍ വാവിട്ട് കരഞ്ഞു പറയുന്നത്. ആരും പരിധി വിടരുതെന്ന് പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റും കരുണാനിധിയുടെ മകനുമായ എംകെ സ്റ്റാലിന്റെ അണികളോട് ആവശ്യപ്പെട്ടു. 94കാരനായ കരുണാനിധിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ടായിട്ടുണ്ട്. എങ്കിലും അണികള്‍ സങ്കടം അടക്കാനാകാതെ വിലപിക്കുകയാണ്. വിവരങ്ങള്‍ ഇങ്ങനെ....

21പേരാണ് മരിച്ചത്
21പേരാണ് ഇതുവരെ കരുണാനിധി ആശുപത്രിയിലായത് അറിഞ്ഞ ഷോക്കില്‍ മരിച്ചത്. വളരെ ദുഖത്തോടെയാണ് അണികളുടെ മരണ വാര്‍ത്ത കേള്‍ക്കുന്നതെന്ന് സ്റ്റാലിന് പറഞ്ഞു. ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ കഴിഞ്ഞ അഞ്ചുദിവസമായി ഐസിയുവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് കരുണാനിധി.

സങ്കടം വിടാതെ അണികള്‍
മരിച്ച പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ഡിഎംകെ ശേഖരിച്ചിട്ടുണ്ട്. വിവരങ്ങള്‍ പുറത്തുവിടേണ്ടെന്നാണ് പാര്‍ട്ടി നേതൃത്വം കൈക്കൊണ്ട തീരുമാനം. കരുണാനിധിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന ഡോക്ടര്‍മാരുടെ പ്രസ്താവന വന്നിട്ടും അണികള്‍ക്ക് സങ്കടം അടയ്ക്കാനാകുന്നില്ല.

നേരിയ ആശ്വാസം നല്കിയ ഫോട്ടോ
ചൊവ്വാഴ്ച ഉച്ച വരെ കരുണാനിധിയുടെ ആരോഗ്യ നിലയില്‍ ആശങ്ക ഇരട്ടിയായിരുന്നു. എന്നാല്‍ വൈകി രാഹുല്‍ ഗാന്ധി ആശുപത്രിയില്‍ സന്ദര്‍ശിക്കുന്ന ചിത്രം പാര്‍ട്ടി പുറത്തുവിട്ടു. അണികള്‍ക്ക് നേരിയ ആശ്വാസം നല്‍കുന്നതായിരുന്നു ഇതെങ്കിലും ഇപ്പോഴും ആശുപത്രിക്ക് മുമ്പില്‍ നിന്ന് അണികള്‍ പൂര്‍ണമായും ഒഴിഞ്ഞുപോയിട്ടില്ല.

ആശുപത്രിയില്‍ കഴിയണം
കരുണാനിധിയുടെ കരളിന്റെ പ്രവര്‍ത്തനത്തില്‍ നേരിയ വ്യതിയാനമുണ്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിന് പറയുന്നു. തീവ്ര പരിചരണ വിഭാഗത്തില്‍ തന്നെയാണ് അദ്ദേഹം. കുറച്ചുനാള്‍ കൂടി ആശുപത്രിയില്‍ കഴിയണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുള്ളത്.

തലൈവരേ എഴുന്നേറ്റ് വാ
രക്തസമ്മര്‍ദ്ദം താഴ്ന്നതിനാല്‍ ഗുരുതരാവസ്ഥയിലാണ് കരുണാനിധിയെ കഴിഞ്ഞ വെള്ളിയാഴ്ച കാവേരി ആശുപത്രിയില്‍ എത്തിച്ചത്. ഞായറാഴ്ച രാത്രി പള്‍സും താഴ്ന്നു. ചൊവ്വാഴ്ച രാത്രിയാണ് ഈ രണ്ട് പ്രശ്നങ്ങളും അകന്നിട്ടുണ്ട്. എങ്കിലും സൂക്ഷ്മ നിരീക്ഷണം ആവശ്യമാണ്. തലൈവരേ എഴുന്നേറ്റ് വാ എന്നാണ് അണികള്‍ ആശുപത്രിക്ക് മുമ്പില്‍ വിലപിക്കുന്നത്.
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications