Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഞ്ഞ് സഹോദരിയെ ബലാല്‍സംഗം ചെയ്ത പ്രതിയെ പിന്തുടര്‍ന്നു; ജയിലിലിട്ട് കുത്തിക്കൊന്നു

ദില്ലി: കുഞ്ഞു സഹോദരിയെ ബലാല്‍സംഗം ചെയ്ത പ്രതിയെ പിന്തുടര്‍ന്നത് വര്‍ഷങ്ങളോളം. പ്രതി ജയിലിലാണെന്ന് അറിഞ്ഞതോടെ എങ്ങനെയെങ്കിലും ജയിലിലെത്തണമെന്ന് തീരുമാനിച്ചു. ഒരു കേസില്‍ പ്രതിയായി ജയിലിലെത്തി. പ്രതിയുടെ സെല്ലിന് അടുത്തെത്താന്‍ വീണ്ടും തന്ത്രങ്ങള്‍ ഒരുക്കി. ഒടുവില്‍ ആറ് വര്‍ഷത്തിന് ശേഷം തന്റെ പ്രതികാരം വീട്ടി ആ സഹോദരന്‍.

സിനിമാ കഥകളെ വെല്ലുന്ന സംഭവം നടന്നത് ദില്ലിയിലാണ്. തിഹാര്‍ ജയിലില്‍ കഴിഞ്ഞ ദിവസമുണ്ടായ കൊലപാതക കേസ് അന്വേഷിച്ചപ്പോഴാണ് പോലീസ് സംഘത്തിന് വര്‍ഷങ്ങള്‍ പഴക്കമുള്ള പ്രതികാരത്തിന്റെ കഥ തിരിച്ചറിഞ്ഞത്. വിശദാംശങ്ങള്‍ ഇങ്ങനെ...

പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത് 2014ല്‍

പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത് 2014ല്‍

2014ല്‍ ദില്ലിയിലെ അംബേദ്കര്‍ നഗറില്‍ പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായിരുന്നു. പ്രതിയായി പിടിക്കപ്പെട്ടത് മെഹ്താബ് എന്ന യുവാവിനെ. പെണ്‍കുട്ടി പിന്നീട് ആത്മഹത്യ ചെയ്തു. ഇതോടെയാണ് പെണ്‍കുട്ടിയുടെ സഹോദരന്‍ സാക്കിറിന് പ്രതികാരം ശക്തിപ്പെട്ടത്.

എങ്ങനെയെങ്കിലും ജയിലിലെത്തണം

എങ്ങനെയെങ്കിലും ജയിലിലെത്തണം

അംബദ്കര്‍ നഗര്‍ പോലീസ് പോക്‌സോ നിയമ പ്രകാരം കേസെടുത്ത് മെഹ്താബിനെ അറസ്റ്റ് ചെയ്തു. പിന്നീട് തിഹാര്‍ ജയിലിലേക്ക് മാറ്റി. പ്രതി ജയിലിലാണെന്ന് അറിഞ്ഞതോടെ സാക്കിര്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു. എങ്ങനെയെങ്കിലും ജയിലിലെത്തണമെന്ന ചിന്തയായിരുന്നു അയാള്‍ക്ക്.

സെല്‍ മാറുന്നതിന് വീണ്ടും തന്ത്രം

സെല്‍ മാറുന്നതിന് വീണ്ടും തന്ത്രം

ഒരു കൊലപാതക കേസില്‍ പ്രതിയായിട്ടാണ് സാക്കിര്‍ തിഹാര്‍ ജയിലിലെത്തിയത്. പക്ഷേ, ജയില്‍ നമ്പര്‍ എട്ടിലാണ് സാക്കിറിനെ പാര്‍പ്പിച്ചത്. മെഹ്താബ് ഉണ്ടായിരുന്നത് താഴത്തെ നിലയിലായിരുന്നു. സെല്‍ മാറുന്നതിന് സാക്കിര്‍ സഹ തടവുകാരുമായി പ്രശ്‌നമുണ്ടാക്കി.

പ്രഭാത പ്രാര്‍ഥനയുടെ വേളയില്‍

പ്രഭാത പ്രാര്‍ഥനയുടെ വേളയില്‍

തടവുകാരുമായി പ്രശ്‌നത്തിലായതോടെ സെല്‍ മാറണമെന്ന് സാക്കിര്‍ ജയിലറോട് ആവശ്യപ്പെട്ടു. ശേഷം ജയില്‍ നമ്പര്‍ നാലിലേക്ക് മാറ്റി. ഇവിടെയാണ് മെഹ്താബുണ്ടായിരുന്നത്. തുടര്‍ന്ന് കഴിഞ്ഞദിവസം പ്രഭാത പ്രാര്‍ഥനയ്ക്ക് മറ്റു തടവുകാര്‍ ഒരുങ്ങുന്ന വേളയില്‍ മെഹ്താബ് കൊല്ലപ്പെട്ടു.

കൊന്നത് ഇങ്ങനെ

കൊന്നത് ഇങ്ങനെ

പോലീസ് നടത്തിയ അന്വേഷണത്തിലാണ് മെഹ്താബിന്റെ കൊലപാതകത്തിന് പിന്നില്‍ സാക്കിറാണെന്ന് വ്യക്തമായത്. ഇയാളില്‍ നിന്ന് മൂര്‍ച്ചയേറിയ ലോഹ കഷ്ണങ്ങള്‍ കണ്ടെത്തി. ഇതുപയോഗിച്ചാണ് മെഹ്താബിനെ കൊന്നതെന്ന് പ്രതി സമ്മതിച്ചുവെന്ന് പോലീസ് പറയുന്നു. മെഹ്താബ് കൊലക്കേസില്‍ ഹരിനഗര്‍ പോലീസ് കേസെടുത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+