അധികാര കൈമാറ്റമെന്ന പ്രചാരണം തള്ളി സിദ്ധരാമയ്യ; 'ശേഷിക്കുന്ന രണ്ടര വർഷവും ഞാൻ തന്നെ തുടരും'
ബെംഗളൂരു: കർണാടക രാഷ്ട്രീയത്തെ ചൂടുപിപിടിപ്പിച്ച അധികാര പങ്കാളിത്തം എന്ന വാദം നിഷേധിച്ചു മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രതിപക്ഷ ചോദ്യങ്ങൾക്ക് മറുപടിയായി, അങ്ങനെയൊരു ധാരണ നിലവിലില്ലെന്നും പാർട്ടി ഹൈക്കമാൻഡ് തീരുമാനിക്കുന്നത് വരെ താൻ മുഖ്യമന്ത്രിയായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ബെലഗാവിയിൽ നടന്ന നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിനത്തിലാണ് സംസ്ഥാന സർക്കാരിൽ രണ്ടര വർഷത്തെ അധികാര കൈമാറ്റം എന്ന ആശയത്തിൽ അദ്ദേഹം പ്രതികരിച്ചത്.
'ആദ്യം ജനങ്ങൾ നമ്മളെ അനുഗ്രഹിക്കണം. പിന്നീട് നിയമസഭാംഗങ്ങൾ നേതാവിനെ തിരഞ്ഞെടുക്കും, അതിനുശേഷമാണ് ഹൈക്കമാൻഡ് അന്തിമ തീരുമാനം എടുക്കുന്നത്' സിദ്ധരാമയ്യ പറഞ്ഞു. 'ഇപ്പോഴും ഞാൻ തന്നെയാണ് മുഖ്യമന്ത്രി, ഹൈക്കമാൻഡ് മറ്റൊരു തീരുമാനം എടുക്കുന്നത് വരെ ഈ സ്ഥാനത്ത് തുടരും' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ സിദ്ധരാമയ്യയുടെ പ്രസ്‌താവനയോട് പ്രതികരിച്ച പ്രതിപക്ഷ നേതാവ് ആർ. അശോക, അദ്ദേഹത്തിന്റെ വാദത്തെ ചോദ്യം ചെയ്‌തു. 'നിങ്ങളെ നിയമസഭാ പാർട്ടി അഞ്ചു വർഷത്തേക്കാണ് തിരഞ്ഞെടുത്തത്. അപ്പോൾ ഈ രണ്ടര വർഷം എന്നതിനെക്കുറിച്ചെന്ത്?' അശോക ചോദിച്ചു. എന്നാൽ 'ഞാൻ ഒരിക്കലും രണ്ടര വർഷത്തെക്കുറിച്ച് പറഞ്ഞിട്ടില്ല. അങ്ങനെയൊരു കരാറുമില്ല' എന്നായിരുന്നു സിദ്ധരാമയ്യയുടെ മറുപടി.
നേരത്തെ മുഖ്യമന്ത്രി എന്ന നിലയിൽ താൻ പൂർണമായ കാലാവധി പൂർത്തിയാക്കുമെന്നും 2028ൽ അധികാരത്തിൽ തിരിച്ചെത്തുമെന്നും മുഖ്യമന്ത്രി ആവർത്തിച്ചിരുന്നു. ഹൈക്കമാൻഡ് പറയുന്നതുവരെ ഞാൻ മുഖ്യമന്ത്രിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ഇതുമായി ബന്ധപ്പെട്ട് വലിയ വിവാദവും കോലാഹലവും ഒക്കെ ഉണ്ടായിരുന്നു.
കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ ജനുവരിയിൽ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്ന ഊഹാപോഹങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവമാവുകയും ചെയ്‌തിരുന്നു. എന്നാൽ ഈ പ്രചാരണങ്ങളെ തള്ളിക്കളയാൻ, സിദ്ധരാമയ്യയും ശിവകുമാറും ഒരുമിച്ച് പ്രഭാതഭക്ഷണം കഴിക്കുകയും മാധ്യമങ്ങളെ അഭിമുഖീകരിച്ച് പാർട്ടി ഐക്യം പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു.
എന്നാൽ കൂടാതെ മറ്റൊരു അത്താഴവിരുന്നിനെ കുറിച്ചുള്ള പ്രചാരണം ഡികെ ശിവകുമാർ തള്ളിക്കളഞ്ഞിരുന്നു. 'ആരാണ് പറഞ്ഞത്? അത്താഴവിരുന്നോ മറ്റോ ഉണ്ടായിരുന്നില്ല. എന്റെ മുൻ ഡിസിസി പ്രസിഡന്റിന് ആദരാഞ്ജലി അർപ്പിക്കാൻ ഞാൻ അത്താഴവിരുന്നിന് പോയിരുന്നു, അവർ കർണാടകയ്ക്കും ബെലഗാവിക്കും ധാരാളം സംഭാവനകൾ നൽകി. അതിനാൽ അദ്ദേഹത്തെ ആദരിക്കാൻ, ഞാൻ എന്റെ സുഹൃത്തുക്കളോടൊപ്പം പോയി. മറ്റ് രാഷ്ട്രീയമൊന്നുമില്ല' എന്നാണ് ഡികെ പ്രതികരിച്ചത്.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications