സോണിയയും മമതയും വിളിച്ച യോഗം രാഷ്ട്രീയ തന്ത്രമോ? സംശയങ്ങള്‍ ഒട്ടേറെ... എന്തുകൊണ്ട് പ്രമുഖരില്ല
ദില്ലി: നീറ്റ്, ജെഇഇ പരീക്ഷകള്‍ നടത്തുന്നതിനെതിരെ ഐക്യനിര ഉയര്‍ത്താന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും തൃണമൂല്‍ അധ്യക്ഷ മമത ബാനര്‍ജിയും വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗം രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന് സൂചന. ബിജെപിക്കെതിരെ ദേശീയതലത്തില്‍ ഒരു ഫോറം രൂപീകരിക്കാന്‍ കോണ്‍ഗ്രസ് പദ്ധതി തയ്യാറാക്കുന്നുണ്ട്.
നേരത്തെ ഇക്കാര്യം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ സോണിയ ഗാന്ധിയുമായി ചര്‍ച്ച ചെയ്തിരുന്നു. മാത്രമല്ല, അടുത്തിടെ വിവാദമായ കോണ്‍ഗ്രസ് നേതാക്കളുടെ കത്തിലും ബിജെപിക്കെതിരായ ഈ രീതിയുള്ള നീക്കത്തെ കുറിച്ച് സൂചിപ്പിച്ചിരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

പുറത്തുപോയവര്‍
നേരത്തെ പുറത്തുപോയ നേതാക്കളെ തിരിച്ച് കോണ്‍ഗ്രസിലെത്തിക്കണമെന്നും തിരിച്ചെത്താന്‍ മടിയുള്ള നേതാക്കളെ കൂടെ നിര്‍ത്തി ബിജെപിക്കെതിരായ ഫോറം രൂപീകരിക്കണമെന്നുമാണ് 23 നേതാക്കള്‍ സോണിയ ഗാന്ധിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നത്.

അവസരം ഉപയോഗിക്കുക
ഈ പശ്ചാത്തലത്തിലാണ് എന്‍ട്രന്‍സ് പരീക്ഷ നടത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരായ വികാരം സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഫലപ്രദമായി ഉപയോഗിക്കാന്‍ തീരുമാനിച്ചത്.

ബംഗാളില്‍ തിരഞ്ഞെടുപ്പ്
പശ്ചിമ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്നതാണ് പ്രധാന വിഷയം. ഇവിടെ മമത ബാനര്‍ജിയുമായി ഐക്യപ്പെടാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് താല്‍പ്പര്യമുണ്ട്. എന്നാല്‍ ബംഗാളിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനെതിരാണ്.

വോട്ടുകള്‍ ഭിന്നിക്കും
കോണ്‍ഗ്രസിനും തൃണമൂല്‍ കോണ്‍ഗ്രസിനുമായി വോട്ടുകള്‍ ചിതറുന്നത് ബിജെപിക്ക് അനുകൂല സാഹചര്യമൊരുക്കുമെന്നാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. മമതയ്ക്കും ഈ ആശങ്കയുണ്ട്. അതുകൊണ്ടുതന്നെ തൃണമൂല്‍ കോണ്‍ഗ്രസും സോണിയ വിളിച്ച യോഗത്തിന് മുന്‍കൈ എടുത്തു.

ഭരണവിരുദ്ധ വികാരം
മമതക്കെതിരെ ഭരണവിരുദ്ധ വികാരം ഒരുപരിധി വരെ ബംഗാളില്‍ നിലവിലുണ്ട്. ഇത് മുതലെടുക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഈ അവസരത്തിലാണ് ബിജെപിക്കെതിരായ നീക്കം മമത ശക്തമാക്കിയത്. കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വവുമായുള്ള ഈ സഹകരണവും ഇതിന്റെ ഭാഗമാണ്.

പ്രമുഖര്‍ പങ്കെടുത്തില്ല
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു, ആന്ധ്ര മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡി, കേരള മുഖ്യമന്ത്രി പിണറായി വിജയന് തുടങ്ങിയ ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ പങ്കെടുത്തില്ല എന്നതും ശ്രദ്ധേയമാണ്.

പിണറായി പങ്കെടുക്കാത്തത്...
ക്ഷണം എല്ലാവര്‍ക്കുമുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കെജ്രിവാള് നിരസിച്ചുവത്രെ. പിണറായി വിജയനെ ക്ഷണിച്ചുവെന്നും ഇല്ലെന്നുമുള്ള പ്രചാരണമുണ്ട്. ഒട്ടേറെ അടിയന്തര പരിപാടികളുള്ളതിനാല്‍ പങ്കെടുക്കാന്‍ പറ്റില്ലെന്ന് പിണറായി അറിയിച്ചുവെന്നാണ് ഒരു വിവരം. അതല്ല, കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ സമ്മര്‍ദ്ദം കാരണം പിണറായി വിജയനെ യോഗത്തിലേക്ക് ക്ഷണിച്ചില്ലെന്നാണ് മറ്റൊരു വിവരം.

വ്യക്തമാകുന്നത്...
പിണറായി വിജയന് യോഗത്തില്‍ പങ്കെടുത്തില്ല. മാത്രമല്ല, പലപ്പോഴും ബിജെപിയുമായി സഹകരിക്കാന്‍ തയ്യാറായിട്ടുള്ള ജഗനും കെസിആറും വിട്ടുനിന്നു. കെജ്രിവാള് നിരസിക്കുകുയം ചെയ്തു. ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്കിടയില്‍ രാഷ്ട്രീയ വിരോധം നിലനില്ക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണിതെന്ന് പറയപ്പെടുന്നു.

പങ്കെടുത്തവര്‍ ഇവരാണ്
കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ അമരീന്ദര്‍ സിങ്, അശോക് ഗെഹ്ലോട്ട്, ഭൂപേഷ് ബാഗേല്‍, നാരായണ സ്വാമി എന്നിവര്‍ക്ക് പുറമെ, ഹേമന്ത് സോറന്, ഉദ്ധവ് താക്കറെ, മമത ബനര്‍ജി എന്നിങ്ങനെ ഏഴ് പേരാണ് യോഗത്തില്‍ സംബന്ധിച്ചത്.

സുപ്രീംകോടതിയിലേക്ക്
പരീക്ഷ നടത്തുന്നതിനെതിരെ സുപ്രീംകോടതിയെ സമീപിക്കണമെന്നാണ് യോഗത്തിലെ പൊതുവികാരം. മാത്രമല്ല, ജിഎസ്ടി വിഹിതം സംസ്ഥാനങ്ങള്‍ക്ക് നല്‍കാത്തതും യോഗം ചര്‍ച്ച ചെയ്തു. ആദ്യമായിട്ടാണ് കോണ്‍ഗ്രസ് ഇത്തരമൊരു നീക്കം നടത്തുന്നത് എന്നതാണ് ഇതിന് പിന്നിലെ രാഷ്ട്രീയം ചര്‍ച്ചയാകാന്‍ കാരണം.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications