കുട്ടിയുടുപ്പ് ഇടരുത്..രാത്രി പുറത്തിറങ്ങരുത്..പാവം ആണുങ്ങളുടെ കണ്ട്രോള് കളയണോ..?
ബെംഗളൂരു സംഭവത്തില്‍ വിവാദ പ്രസ്താവനയുമായി ആത്മീയ ആചാര്യ മാതാ മഹാദേവി. പീഡനത്തിന് ഉത്തരവാദികള്‍ പുരുഷന്മാരല്ലത്രേ.
ബെംഗളൂരു: പുതുവത്സര ദിനത്തില്‍ ബെംഗളൂരുവിലെ തെരുവുകളില്‍ പെണ്‍കുട്ടികള്‍ കൂട്ടമായി അപമാനിക്കപ്പെട്ടതിന് പുറമേ നിരവധി പീഡന വാര്‍ത്തകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. പെണ്‍കുട്ടികളുടെ മോശം വസ്ത്രധാരണമാണ് പീഡനങ്ങള്‍ക്ക് കാരണമെന്നാണ് പ്രമുഖ രാഷ്ട്രീയക്കാരക്കം ചിലരുടെ വാദം. അതിനിടെയാണ് ബുര്‍ഖ ധരിച്ച യുവതി പീഡിപ്പിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ ബെംഗളൂരുവില്‍ നിന്ന് തന്നെ പുറത്ത് വന്നതും.
പീഡനത്തിന് ഉത്തരവാദികള്‍ പെണ്‍കുട്ടികള്‍ തന്നെയാണെന്ന് പറഞ്ഞ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് ബെംഗളൂരുവിലെ ആത്മീയാചാര്യ മാതാ മഹാദേവി. എംജി റോഡിലും ബ്രിഗേഡ് റോഡിലും പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതിന് അവര്‍ തന്നെയാണേ്രത ഉത്തരവാദികള്‍. ബാസവ ധര്‍മ്മ പീഠത്തിന്റെ മേധാവിയാണ് മാതാ മഹാദേവി.

ബെംഗളൂരുവിലെ തെരുവുകളില്‍ പെണ്‍കുട്ടികള്‍ അപമാനിക്കപ്പെട്ടത് കുട്ടിയുടുപ്പുകള്‍ ധരിച്ചത് കൊണ്ടാണ് എന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമം. മറ്റ് സ്ഥലങ്ങളില്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ സംഭവിക്കുന്നില്ല. ബെംഗളൂരു പോലുള്ള നഗരങ്ങളില്‍ മാത്രമാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നത്.അത് അവിടുത്തെ പെണ്‍കുട്ടികളുടെ മാത്രം കുറ്റമാണെന്നാണ് ആത്മീയാചാര്യ വാദിക്കുന്നത്.

അതുകൊണ്ട് പെണ്‍കുട്ടികള്‍ കാല് മുതല്‍ തല വരെ മറച്ച് നടക്കണമത്രേ. ശരീരം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രം ധരിച്ചാല്‍ പുരുഷന്മാരുടെ ശ്രദ്ധ ആകര്‍ഷിക്കുകയില്ലെന്നും അങ്ങനെ പീഡനങ്ങള്‍ ഇല്ലാതാവുമെന്നാണ് ആത്മീയ ആചാര്യ ധര്‍വാഡിലെ ഒരു പരിപാടിയില്‍ പറഞ്ഞത്. ബുര്‍ഖ ധരിച്ച പെണ്‍കുട്ടികളും പിഞ്ചുകുഞ്ഞുങ്ങളും പീഡനത്തിന് ഇരയാവുന്നുണ്ടെന്ന് ആത്മീയാചാര്യ മനപൂര്‍വ്വം മറന്നതാവാനേ വഴിയുള്ളൂ.

പെണ്‍കുട്ടികള്‍ രാത്രി 12 മണിക്ക് ശേഷം വീടിന് പുറത്ത് ഇറങ്ങരുതെന്നും മാതാ മഹാദേവി പറയുന്നു. ഇന്ത്യന്‍ സംസ്കാരത്തിന് അത് ചേര്‍ന്നതല്ലെന്നാണ് ആത്മീയാചാര്യയുടെ വാദം. സംസ്കാരത്തിന് നിരക്കാത്ത് കാര്യങ്ങള്‍ പെണ്‍കുട്ടികള്‍ ചെയ്യുന്നത് കൊണ്ടാണത്രേ ബലാത്സംഗങ്ങള്‍ ഉണ്ടാവുന്നത്. മാതാ മഹാദേവിയുടെ വാക്കുകള്‍ പുതിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്.

ബെംഗളുരു സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്ത്രീകളെ അപമാനിക്കുന്ന പ്രസ്താവനയുമായി സമാജ് വാദി പാര്‍ട്ടി നേതാവ് അബു അസ്മിയും കഴിഞ്ഞ ദിവസം പുലിവാല് പിടിച്ചിരുന്നു. സ്ത്രീകള്‍ പഞ്ചസാര പോലെയാണെന്നും അത് ഉറുമ്പുകളെ ആകര്‍ഷിക്കുന്നത് സ്വാഭാവികമാണെന്നുമായിരുന്നു അബു അസ്മിയുടെ പരാമര്‍ശം.

ബെംഗളൂരു പീഡനത്തിന് കാരണം പെണ്‍കുട്ടികള്‍ തന്നെയാണെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര പറഞ്ഞതും ഏറെ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. പുതുവത്സര ആഘോഷത്തിന് എത്തിയ സ്ത്രീകള്‍ പാശ്ചാത്യ രീതിയിലുള്ള വസ്ത്രം ധരിച്ചതാണ് പീഡിപ്പിക്കപ്പെടാന്‍ കാരണമായതെന്നാണ് ആഭ്യന്തര മന്ത്രി തന്നെ പറഞ്ഞത്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications