പ്രധാനമന്ത്രി രാഹുല്‍ തന്നെന്ന് എംകെ സ്റ്റാലിന്!! ഡിഎംകെ 30 സീറ്റിന് മുകളില്‍ നേടിയാല്‍ കളി മാറും
ചെന്നൈ: പ്രതിപക്ഷ നിരയില്‍ നിന്ന് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് ആദ്യം ആവശ്യപ്പെട്ടത് ഡിഎംകെ നേതാവ് എംകെ സ്റ്റാലിനായിരുന്നു. മറ്റ് നേതാക്കളെല്ലാം ഇതിനെ തള്ളിയപ്പോഴും സ്റ്റാലിന് ഇക്കാര്യം ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. തിരഞ്ഞെടുപ്പ് ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തിയുള്ള ഫെഡറല്‍ മുന്നണി ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ച കെസിആറിനോടും സ്റ്റാലിന് ഇതേ നിലപാടാണ് സ്വീകരിച്ചത്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ മുന്നണി 30 സീറ്റില്‍ അധികം നേടിയാല്‍ ദേശീയ രാഷ്ട്രീയത്തില്‍ തമിഴാനാട് ശ്രദ്ധാകേന്ദ്രമാകും. കോണ്‍ഗ്രസിനും ഇത് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്

സഖ്യത്തില്‍
തമിഴ്നാട്ടില്‍ കോണ്‍ഗ്രസുമായി ഇത്തവണ സഖ്യത്തിലാണ് ഡിഎംകെ മത്സരിക്കുന്നത്. പുറത്തുവന്ന സര്‍വ്വേകളില്‍ എല്ലാം സഖ്യം സംസ്ഥാനം തൂത്തുവാരുമെന്നാണ് പ്രവചനം. ഇവിടെ പോണ്ടിച്ചേരി ഉള്‍പ്പെടെ 40 സീറ്റുകളാണ് ഉള്ളത്.

കൂടുതല്‍ സീറ്റുകള്‍
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ഡിഎംകെയും സഖ്യത്തില്‍ ആയിരുന്നില്ല മത്സരം. അതുകൊണ്ട് തന്നെ ഇരുകൂട്ടര്‍ക്കും കാര്യമായ നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. അതേസമയം ഇത്തവണ
30 മുതല്‍ 34 സീറ്റുകള്‍ വരെയാണ് സഖ്യം പ്രതീക്ഷ വെയ്ക്കുന്നത്.

എംകെ സ്റ്റാലിന്റെ നിലപാട്
രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയാണ് ഡിഎംകെയുടെ പ്രചരണവും. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് തുടക്കം മുതല്‍ ആവശ്യപ്പെട്ടതും എംകെ സ്റ്റാലിനായിരുന്നു.ഇതേ ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് സ്റ്റാലിന്.

സാധ്യമല്ലെന്ന് സ്റ്റാലിന്
ഫെഡറല്‍ മുന്നണി നീക്കവുമായി സമീപിച്ച തെലങ്കാന മുഖ്യമന്ത്രി ആര് ചന്ദ്രശേഖര റാവുവിനോടും കോണ്‍ഗ്രസ് ഇല്ലാതെ പ്രതിപക്ഷ സഖ്യം സാധ്യമല്ലെന്ന നിലപാടായിരുന്നു സ്റ്റാലിന് സ്വീകരിച്ചത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരുണ്ടാക്കുമെന്ന വിശ്വാസമാണ് റാവുവായി സ്റ്റാലിന് പങ്കുവെച്ചത്.

അംഗീകരിച്ചില്ല
കോണ്‍ഗ്രസിനോ ബിജെപിക്കോ കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ പൊതു സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടുന്നതടക്കമുള്ള കാര്യങ്ങളാണ് കെസിആര്‍ മുന്നോട്ടുവെച്ചെങ്കിലും സ്റ്റാലിന് അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന സര്‍ക്കാരിനെ പിന്തുണയ്ക്കണമെന്ന ആവശ്യവും കെസിആറിനോട് സ്റ്റാലിന് മുന്നോട്ട് വെച്ചിരുന്നു.

സ്റ്റാലിന്റെ നേട്ടം
അതേസമയം ഇനി കെസിആര്‍ കോണ്‍ഗ്രസ് പാളയത്തില്‍ എത്തിയാല്‍ അത് സ്റ്റാലിന്റെ നേട്ടമായി വിലയിരുത്തപ്പെട്ടേക്കാം. മാത്രമല്ല 30 സീറ്റുകള്‍ നേടിയാല്‍ ദേശീയ രാഷ്ട്രീയത്തില്‍ തമിഴ്നാടും നിര്‍ണായകമായേക്കാം.

ദക്ഷിണേന്ത്യയില്‍ നിന്ന്
ദക്ഷിണേന്ത്യയില്‍ നിന്നാണ് നിലവില്‍ കോണ്‍ഗ്രസിന്റെ പ്രതീക്ഷ വെയ്ക്കുന്നത്. ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പിന്തുണ കോണ്‍ഗ്രസിനുണ്ട്.
ഇനി നിര്‍ണായകമാവുക തെലുങ്കാന മുഖ്യമന്ത്രി കെസിആറിന്റേയും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന് മോഹന്‍ റെഡ്ഡിയുടേയും നിലപാടുകളാകും.

സമ്മര്‍ദ്ദ തന്ത്രം
ഇരുവരും ഇതുവരെ സഖ്യത്തെ സംബന്ധിച്ച് മനസ് തുറന്നിട്ടില്ല. അതേസമയം ബിജെപിയുടെ ഭാഗമായാല്‍ സര്‍ക്കാരില്‍ വലിയ സ്വാധീനം ഉണ്ടാക്കാന്‍ കഴിഞ്ഞേക്കില്ലെന്നാണ് കെസിആറിന്റെ കണക്ക് കൂട്ടല്‍.അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാഗമായി സമ്മര്‍ദ്ദ തന്ത്രങ്ങള്‍ പുറത്തെടുക്കാനാണ് കെസിആറിന്റെ കണക്ക് കൂട്ടല്‍. ജഗനും ഇതേ നിലയിലാണ് കാര്യങ്ങള്‍ കണക്ക് കൂട്ടുന്നത്. സഖ്യത്തിന്റെ ഭാഗമാകാന്‍ പല വാഗ്ദാനങ്ങളും ജഗന് മുന്നോട്ട് വെച്ചേക്കും എന്നാണ് വിലയിരുത്തല്‍.
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications