കാലില്‍ വീഴരുത്, പ്ലീസ്... വണക്കമാണ് എനിക്കിഷ്ടം, ഇതുതാന്‍ഡാ സ്റ്റാലിന് സ്റ്റൈല്‍
പ്രവര്‍ത്തകര്‍ തന്റെ കാലില്‍ വീഴുന്നത് ഒഴിവാക്കണമെന്ന് ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റ് എംകെ സ്റ്റാലിന്. ഇക്കാര്യം ഉണര്‍ത്തി അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കത്തയച്ചു.
ചെന്നൈ: പ്രവര്‍ത്തകര്‍ തന്റെ കാലില്‍ വീഴുന്നത് ഒഴിവാക്കണമെന്ന് ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റ് എംകെ സ്റ്റാലിന്. ഇക്കാര്യം ഉണര്‍ത്തി അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കത്തയച്ചു. ജയലളിതയുടെ അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ അവരുടെ കാലില്‍ വീഴുന്നത് തമിഴ്നാട്ടില്‍ പതിവാണ്. ഇപ്പോഴത്തെ നേതാവ് ശശികല നടരാജന്റെ കാലിലും അവര്‍ വീഴുന്നുണ്ട്. ഈ നടപടിയെ പരോക്ഷമായി പരിഹസിക്കുകയാണ് സ്റ്റാലിന്.
എല്ലാവരും തുല്യരാണെന്നാണ് ഡിഎംകെ കരുതുന്നതെന്ന് സ്റ്റാലിന് പറയുന്നു. അതുകൊണ്ടുതന്നെ ഒരാള്‍ മറ്റൊരാളുടെ കാലില്‍ വീഴരുത്. കാല് തൊട്ടുവന്നിക്കുന്നുണ്ടെങ്കില്‍ അത് മാതാവിന്റെത് മാത്രമാവണം-സ്റ്റാലില്‍ ഉണര്‍ത്തി.

വര്‍ക്കിങ് പ്രസിഡന്റായ ശേഷം നിരവധി പ്രവര്‍ത്തകരെ ദിനംപ്രതി കാണുന്നുണ്ട്. അവരില്‍ പലരും തന്റെ കാലില്‍ വീഴുന്നു. മറ്റുള്ളവര്‍ കലില്‍ വീഴാന്‍ വരി നില്ക്കുന്നു. തമിഴര്‍ ആരുടെ കാലിലും വീഴാന്‍ പാടില്ലെന്നും സ്റ്റാലിന് പറഞ്ഞു.

പ്രവര്‍ത്തകരുമായി സന്ധിക്കുന്നത് എനിക്ക് താല്പര്യമുള്ള കാര്യമാണ്. നിങ്ങള്‍ എന്നെ സ്നേഹിക്കുന്നുണ്ടെന്ന് അറിയുകയും ചെയ്യാം. എല്ലാവരും പരസ്പരം ബഹുമാനിക്കുന്ന പാര്‍ട്ടിയാണ് ഡിഎംകെയെന്നും സ്റ്റാലിന് കത്തില്‍ വ്യക്തമാക്കി.

ചെന്നൈയില്‍ കൈ റിക്ഷ മാറ്റി സൈക്കിള്‍ റിക്ഷ കൊണ്ടുവന്നത് നമ്മുടെ തലൈവരാണ്(ഡിഎംകെ പ്രസിഡന്റ് എം കരുണാനിധി). ഇതുവഴി ചെന്നൈയിലും മറ്റു ജില്ലകൡലുമുള്ള റിക്ഷ വലിക്കുന്നവരുടെ ജീവിതനിലവാരം മെച്ചപ്പെട്ടു. വിവിധ ജാതികളില്‍പ്പെട്ടവരെ ഒരേ പ്രദേശത്ത് താമസിപ്പിക്കുന്ന പദ്ധതിയും സംസ്ഥാനത്ത് കൊണ്ടുവന്നത് കരുണാനിധിയാണ്. ഇതെല്ലാം സൂചിപ്പിക്കുന്നത് നമ്മടെ പാര്‍ട്ടി എല്ലാവരെയും ബഹുമാനിക്കുന്നു എന്നതാണ്. ഈ സാഹചര്യത്തില്‍ ഒരാള്‍ മറ്റൊരാളുടെ കാലില്‍ വീഴുന്നത് ശരിയല്ലെന്നും സ്റ്റാലിന് ഉണര്‍ത്തി.

വണക്കം എന്ന അഭിസംബോധനയാണ് എനിക്കിഷ്ടം. ഞാനും നിങ്ങളില്‍പ്പെട്ടവനാണ്. എന്റെ മുന്നില്‍ പ്രവര്‍ത്തകര്‍ കുമ്പിടുന്നത് ശരിയല്ല. കഠിനാധ്വാനം ചെയ്ത് പാര്‍ട്ടിക്കും നാടിനും ഗുണമുണ്ടാക്കകുകയാണ് വേണ്ടത്. കാല് നമ്മുടെ പാര്‍ട്ടിക്ക് വേണ്ടി നടക്കാനുള്ളതാണ്- സ്റ്റാലിന് പറഞ്ഞു.

കരുണാനിധിക്ക് ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് മകന് സ്റ്റാലിനെ ഡിഎംകെയുടെ വര്‍ക്കിങ് പ്രസിഡന്റാക്കിയത്. തന്റെ പിന്‍ഗാമി ആരെന്ന് വ്യക്തമാക്കുക കൂടിയായിരുന്നു കരുണാനിധി. ഇനി ഡിഎംകെയില്‍ സ്റ്റാലിന് യുഗമായിരിക്കും. അണ്ണാ ഡിഎംകെയെ രൂക്ഷമായ ഭാഷയില്‍ വിര്‍ശിക്കുന്നതില്‍ മിടുക്ക് കാണിക്കുന്ന വ്യക്തിയാണ് സ്റ്റാലിന്. അദ്ദേഹം പ്രവര്‍ത്തകര്‍ക്ക് അയച്ച കത്തിലൂടെ ജയലളിതയെയും ശശികലയെയും അവരുടെ പാര്‍ട്ടി പിന്തുടരുന്ന നടപടികളെയും വിമര്‍ശിക്കുകയാണ് ചെയ്തതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications