കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബി.സി.സി.ഐ ഒരേസമയം കള്ളനും പോലീസും കളിക്കുന്നു:സുപ്രീം കോടതി

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: ബിസിസിഐ ക്രിക്കറ്റിനെ നശിപ്പിക്കുകയാണെന്ന് സുപ്രീം കോടതി. ബിസിസിഐ അധ്യക്ഷ സ്ഥാനം തിരിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട് എന്‍. ശ്രീനിവാസന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീം കോടതി രൂക്ഷ വിമര്‍ശനം നടത്തിയത്. ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ ശ്രീനിവാസന്‍ കുറ്റവിമുക്തനായെന്ന് പറയാനാവില്ല. ശ്രീനിവാസനുമായി അടുത്ത ബന്ധമുള്ള വ്യക്തി വാതുവെപ്പില്‍ ഉള്‍പ്പെട്ടതിനു തെളിവുകളുണ്ട്. കേസില്‍ ശ്രീനിവാസനു ക്ലീന്‍ ചീറ്റ് നല്‍കിയിട്ടില്ലെന്നും ബിസിസിഐ നിലപാട് ജനങ്ങള്‍ക്ക് ക്രിക്കറ്റിലുള്ള വിശ്വാസം ഇല്ലാതാക്കിയെന്നും കോടതി നിരീക്ഷിച്ചു.

ജസ്റ്റിസ് ടി.എസ് താക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കോഴ ഇടപാടില്‍ ഉള്‍പ്പെട്ട ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള ടീം ഐ.പി.എല്ലില്‍ കളിക്കുന്നത് വിരോധാഭാസമാണെന്നും കോടതി വിമര്‍ശിച്ചു. നിലവില്‍ കേസിലെ അന്വേഷണം ഊര്‍ജിതമാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ബി.സി.സി.ഐ ഒരേസമയം കള്ളനും പോലീസും കളിക്കുകയാണ്. ബി.സി.സി.ഐയുടെ ഇത്തരം നടപടികള്‍ ക്രിക്കറ്റിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തും എന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

suprem-court

ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ മുദ്ഗല്‍ കമ്മിറ്റി എന്‍.ശ്രീനിവാസനെ കുറ്റവിമുക്തനാക്കി എന്നായിരുന്നു നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരമാണ് ശ്രീനിവാസന്‍ ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തു നിന്ന് രാജിവെച്ചത്.

ഇതിനിടയില്‍ എന്‍.ശ്രീനിവാസനു ഐപിഎല്‍ കോഴയുമായി ബന്ധമില്ലെന്നു ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍ കമ്മിറ്റി കണ്ടെത്തി. ഈ സാഹചര്യത്തിലാണ് ബിസിസിഐ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനിവാസന്‍ കോടതിയെ സമീപിച്ചത്.

English summary
supreme court said that Srinivasan how can BCCI president on ipl team. SC tells the BCCI, you are killing the game.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X