Get Updates
Get notified of breaking news, exclusive insights, and must-see stories!

അസം ഉടമ്പടി അം​ഗീകരിക്കുന്ന പൗരത്വ നിയമത്തിലെ പ്രധാന വ്യവസ്ഥ ശരിവെച്ച് സുപ്രീംകോടതി; ഒരു ജ‍ഡ്ജി വിയോജിച്ചു

ന്യൂ‍ൽഹി: അസമിലെ ബം​ഗ്ലാദേശി കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരന്മാരായി രജിസ്റ്റർ ചെയ്യാൻ അനുവദിക്കുന്ന സുപ്രധാന പൗരത്വ നിയമത്തിന്റെ സാധുത സുപ്രീംകോടതി ശരിവെച്ചു. 1966 ജനുവരി 1 ന് മുമ്പ് ബം​ഗ്ലാദേശിൽ നിന്ന് അസമിലേക്ക് കടന്ന എല്ലാ കുടിയേറ്റക്കാർക്കും വകുപ്പ് 6A പൗരത്വം അനുവദിച്ചു. കൂടാതെ 1966 ജനുവരി 1 നും 1971 മാർച്ച് 24നും ഇടയിൽ അസമിൽ പ്രവേശിച്ച കുടിയേറ്റക്കാരെ ഇന്ത്യൻ പൗരന്മാരായി കണക്കാക്കി.

ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് നേതൃത്വം നൽകി, ഭൂരിപക്ഷം 4:1 വോട്ടിന് സെക്ഷൻ 6 എ ഉയർത്തിപ്പിടിച്ചു. ജസ്റ്റിസുമാരായ സൂര്യകാന്ത്, എം എം സുന്ദ്രേഷ്, മനോജ് മിശ്ര എന്നിവർ തീരുമാനത്തെ പിന്തുണച്ചപ്പോൾ ജസ്റ്റിസ് ജെ ബി പർദിവാല ഏക വിയോജിപ്പുകാരനായി നിന്നു.

SC

ബം​ഗ്ലാദേശ് രൂപീകൃതമായതിന് ശേഷമുള്ള അനധിക‍ൃത കുടിയേറ്റത്തിന്റെ പ്രശ്നത്തിന് രാഷ്ട്രീയ പരി​ഹാരമാണ് അസം കരാറെന്നും സെക്ഷൻ 6
എ നിയമനിർമ്മാണ പരിഹാരമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഒരാളെ അവരുടെ അയൽക്കാരെ തിരഞ്ഞെടുക്കാൻ നമുക്ക് അനുവദിക്കാനാവില്ല, അത് അവരുടെ സാഹോദര്യ തത്വത്തിന് എതിരാണ്. ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക എന്നതാണ് തത്വം, ജസ്റ്റിസ് സൂര്യ കാന്ത് പറ‍ഞ്ഞു.

പൗരത്വ നിയമത്തിലെ സെക്ഷൻ 6Aയുടെ തുടക്കം 1985 ൽ അസം ഉടമ്പടി ഒപ്പുവെച്ചതിന് ശേഷമാണ്. രാജീവ് ഗാന്ധി ഭരണകൂടവും ഓൾ അസം സ്റ്റുഡൻ്റ്‌സ് യൂണിയനും ( എഎഎസ്‌യു ) ഉണ്ടാക്കിയ ഈ ഉടമ്പടി, ബംഗ്ലാദേശി കുടിയേറ്റക്കാർക്കെതിരായ ആറുവർഷത്തെ പ്രതിഷേധം അവസാനിപ്പിച്ചു. നിശ്ചിത കാലയളവിൽ അസമിൽ എത്തിയ 17,861 കുടിയേറ്റക്കാർക്ക് പൗരത്വം ലഭിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി.

ഒരു സംസ്ഥാനത്ത് വിവിധ വംശീയ വിഭാ​ഗഭങ്ങളുടെ സാന്നിധ്യം കൊണ്ടുമാത്രം വ്യക്തികൾക്ക് അവരുടേതായ ഭാഷയോ ലിപിയോ സംസ്കാരമോ ഉണ്ടായിരിക്കാനുള്ള അവകാശം സംരക്ഷിക്കുന്ന ആർട്ടിക്കിൾ 29 (1) ന്റെ ലംഘനമല്ലെന്നും കോടതി പറഞ്ഞു. 1966 ജനുവരി 1 ന് മുൻപ് അസമിൽ പ്രവേശിച്ച കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരന്മാരായി കണക്കാക്കപ്പെടുന്നു. 1966 ജനുവരി 1 നും 1971 മാർച്ച് 25നും ഇടയിൽ അസമിൽ പ്രവേശിച്ച കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം തേടാൻ അർഹതയുണ്ട്, ജസ്റ്റിസ് കാന്ത് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+