Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങള്‍ മാത്രം മതിയെന്ന് തോന്നുന്നുണ്ടോ? അമിത് ഷായോട് സ്റ്റാലിന്‍

ചെന്നൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിന് എതിരെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. പ്രാദേശിക ഭാഷകള്‍ക്കല്ല, ഇംഗ്ലീഷിന് ബദലായി ഹിന്ദിയെ അംഗീകരിക്കണം എന്നായിരുന്നു ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശം. എന്നാല്‍ ഇത് ഇന്ത്യയുടെ ഐക്യത്തെ വ്രണപ്പെടുത്തും എന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു. 'ആഭ്യന്തര മന്ത്രി ഇംഗ്ലീഷിന് പകരം ഹിന്ദിയില്‍ സംസാരിക്കാന്‍ പറയുന്നു, ഇത് ഇന്ത്യയുടെ ഐക്യത്തെ വ്രണപ്പെടുത്തുന്നു. ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങള്‍ മാത്രം മതിയെന്ന് ആഭ്യന്തരമന്ത്രി കരുതുന്നുണ്ടോ?

ഒരു ഭാഷയും ഐക്യത്തിന് സഹായിക്കില്ല. ഇത്തരം ശ്രമങ്ങളിലൂടെ അവര്‍ വിജയിക്കില്ലെന്നും ട്വിറ്ററില്‍ എം കെ സ്റ്റാലിന്‍ കുറിച്ചു. പ്രാദേശിക ഭാഷകള്‍ക്കല്ല, ഇംഗ്ലീഷിന് ബദലായി ഹിന്ദി സ്വീകരിക്കണമെന്നായിരുന്നു അമിത് ഷാ വെള്ളിയാഴ്ച പറഞ്ഞത്. ന്യൂഡല്‍ഹിയില്‍ പാര്‍ലമെന്ററി ഔദ്യോഗിക ഭാഷാ സമിതിയുടെ 37-ാമത് യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പി ഐ ബി ) പുറത്തിറക്കിയ പ്രസ്താവന പ്രകാരം, ഹിന്ദി നിഘണ്ടുവില്‍ ഒരു പരിഷ്‌കരണം നടത്താന്‍ സമയമായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി സമിതിയോട് നിര്‍ദ്ദേശിച്ചിരുന്നു.

1

കേന്ദ്ര മന്ത്രിസഭയുടെ അജണ്ടയുടെ 70 ശതമാനവും ഇപ്പോള്‍ ഹിന്ദിയിലാണ് തയ്യാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഹിന്ദിയെക്കുറിച്ചുള്ള പ്രാഥമിക പരിജ്ഞാനം', 'ഹിന്ദി അധ്യാപന പരീക്ഷകളില്‍ കൂടുതല്‍ ശ്രദ്ധ' എന്നിവയുടെ ആവശ്യകതയും അമിത് ഷാ ഊന്നിപ്പറഞ്ഞു. രാജ്യത്തിന്റെ ഐക്യത്തിന്റെ ഒരു പ്രധാന ഘടകമായി ഔദ്യോഗിക ഭാഷ മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മറ്റ് ഭാഷകള്‍ സംസാരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ള ആളുകള്‍ പരസ്പരം ആശയവിനിമയം നടത്തുമ്പോള്‍ അത് ഇന്ത്യയുടെ ഭാഷയിലായിരിക്കണം.

2

മറ്റ് പ്രാദേശിക ഭാഷകളിലെ വാക്കുകള്‍ സ്വീകരിച്ച് ഹിന്ദിയെ വഴക്കമുള്ളതാക്കിയില്ലെങ്കില്‍ അത് പ്രോത്സാഹിപ്പിക്കില്ലെന്നും അമിത് ഷാ പറഞ്ഞു. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ നേരത്തേയും സ്റ്റാലിന്‍ രംഗത്തെത്തിയിരുന്നു. സംസ്ഥാന ഭാഷകളെ രാജ്യത്തിന്റെ ഔദ്യോഗിക ഭാഷകളായി സുഗമമാക്കുന്ന നിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍ ഞങ്ങള്‍ ഇപ്പോഴും പാടുപെടുകയാണെന്നും സ്റ്റാലിന്‍ പറഞ്ഞിരുന്നു. തമിഴ് എന്ന് പറഞ്ഞതുകൊണ്ട് നമ്മള്‍ ഇടുങ്ങിയ ചിന്താഗതിക്കാരാണെന്ന് അര്‍ത്ഥമാക്കുന്നില്ല. ഹിന്ദിക്ക് മാത്രമല്ല, ഒരു ഭാഷയ്ക്കും ഞങ്ങള്‍ എതിരല്ല, സ്റ്റാലിന്‍ പറഞ്ഞു.

3

ഞങ്ങള്‍ ഹിന്ദിയെ എതിര്‍ക്കുന്നില്ല, ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെ മാത്രമാണ് ഞങ്ങള്‍ എതിര്‍ക്കുന്നത്. ഞങ്ങള്‍ക്ക് തമിഴിനോട് താല്‍പ്പര്യമുണ്ട്, അതിനര്‍ത്ഥം ഞങ്ങള്‍ മറ്റൊരു ഭാഷയെ വെറുക്കുന്നു എന്നല്ലെന്നും സ്റ്റാലിന്‍ പറഞ്ഞിരുന്നു. ഒരു ഭാഷ പഠിക്കുക എന്നത് ഒരു വ്യക്തിയുടെ താല്‍പ്പര്യമായി വരണമെന്നും അത് ഒരിക്കലും അടിച്ചേല്‍പ്പിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അതിനെ ആധിപത്യത്തിന്റെ പ്രതീകമായി കണക്കാക്കുന്നു. ഒരു മതം മാത്രമായിരിക്കണമെന്ന് അവര്‍ കരുതുന്നത് പോലെ, ഒരു ഭാഷ മാത്രമേ ഉണ്ടാകാവൂ എന്ന് അവര്‍ കരുതുന്നു, സ്റ്റാലിന്‍ പറഞ്ഞു.

4

ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്ന ശക്തികള്‍ ഹിന്ദി സംസാരിക്കുന്ന ആളുകളെ എല്ലാ വകുപ്പുകളിലും കൊണ്ടുവന്ന് ഹിന്ദി സംസാരിക്കാത്തവരെ രണ്ടാംതരം പൗരന്മാരാക്കാനാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഒരാളുടെ മാതൃഭാഷ ഹിന്ദി ഉപയോഗിച്ച് മാറ്റി സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു, ഇതിനെയാണ് ഞങ്ങള്‍ എതിര്‍ക്കുന്നത്. അവര്‍ക്ക് തമിഴും തമിഴ്‌നാടും കയ്‌പേറിയതായി തോന്നുന്നു, എം കെ സ്റ്റാലിന്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+