Get Updates
Get notified of breaking news, exclusive insights, and must-see stories!

വേനലിന് മുമ്പ് തന്നെ രാജ്യം ചുട്ട്പൊള്ളുന്നു; ചൂട് കൂടാനുള്ള പ്രധാന കാരണങ്ങൾ പരിശോധിക്കാം

ഡൽഹി; രാജ്യത്ത് ക്രമാധിതമായി ചൂട് വർധിക്കുന്നു. ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും കടുത്ത ചൂടാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. വേനൽ കാലം തുടങ്ങുന്നതിന് ഒരു മാസം മുമ്പ് തന്നെ ചൂട് വർധിച്ചത് അടുത്ത മാസങ്ങളിൽ ഇനിയും ചൂട് വർധിച്ചേക്കാം എന്നതിന്റെ സൂചനയാണെന്ന് വി ദ ഗ്ദർ പറയുന്നു.

ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ‌ രേഖകൾ സൂക്ഷിക്കാൻ തുടങ്ങിയതിനുശേഷം 122 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ മാസമായിരുന്നു ഈ വർഷത്തെ മാർച്ച് മാസം. കഴിഞ്ഞ വർഷം മാർച്ച് മാസത്തിലും വലിയ ചൂട് രേഖപ്പെടുത്തിയിരുന്നു. ഹ്രസ്വകാല വസന്തകാലം വേനൽക്കാലമായി രൂപാന്തരപ്പെട്ടതിന്റെ പ്രധാന കാരണം അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളുടെ ശേഖരണമാണെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. നിലവിൽ മാർച്ച് മാസത്തിൽ ചൂട് വർധിച്ചു വരുന്നത് സാധാരണമായി മാറിക്കൊണ്ടിരിക്കുകയാണ്. അതേ സമയം രാജ്യത്തെ മഴക്കുറവും ചൂട് വർധിക്കാൻ കാരണമായിട്ടുണ്ട്. വടക്ക് പടിഞ്ഞാറൻ ഇന്ത്യയെയാണ് മഴക്കുറവ് കാര്യമായി ബാധിച്ചിരിക്കുകന്നത്. 89 ശതമാനത്തോളം മഴയിൽ കുറവ് ഇവിടെ ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

 temp

ഓരോ 10 വർഷത്തിലും ഇന്ത്യയിൽ ഉഷ്ണതരംഗ ദിവസങ്ങളുടെ എണ്ണം അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് കാലാവസ്ഥാ വകുപ്പിന്റെ തുടർച്ചയായ പഠനം വ്യക്തമാക്കുന്നു. 1981-90-ൽ 413-ൽ നിന്ന് 2001-10-ൽ 575-ഉം 2011-20-ൽ 600-ഉം ആയി. ഏപ്രിലിനും ജൂണിനുമിടയിൽ ഹീറ്റ്‌വേവ് ആവൃത്തിയിൽ ഗണ്യമായ വർധനവുണ്ടായതായും നടന്നുകൊണ്ടിരിക്കുന്ന പഠനം കാണിക്കുന്നു. വർധിക്കുന്ന കോൺക്രീറ്റൈസേഷൻ, വനനശീകരണം, ഭൂവിനിയോഗത്തിലെ മാറ്റങ്ങൾ എന്നിവയാണ് ഇതിന് കാരണമെന്ന് കോട്ടയം ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസ് ഡയറക്ടർ ഡി.എസ്.പൈ പറഞ്ഞു.

1961-നും 2020-നും ഇടയിൽ പടിഞ്ഞാറൻ രാജസ്ഥാൻ, ആന്ധ്രാപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ പ്രധാന ഹീറ്റ്‌വേവ് സോണിന്റെ ഭാഗങ്ങൾ ഏറ്റവും മോശമായി ബാധിച്ചതായി സൂചിപ്പിക്കുന്നു. മൊത്തത്തിൽ, 13% ജില്ലകൾ ജനസംഖ്യയുടെ 15% ഇന്ത്യയിൽ ഉഷ്ണ തരംഗങ്ങൾക്ക് ഇരയാകുന്നു എന്ന് ഐഎംഡി ഗവേഷണം ഈ വർഷം ജനുവരിയിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ, മെയ്, ജൂൺ, ജൂലൈ മാസങ്ങളിലാണ് ഉഷ്ണതരംഗങ്ങൾ ഏറ്റവും ശക്തി പ്രാപിക്കുന്നത്. അതേ സമയം അടുത്ത 20 വർഷത്തിനുള്ളിൽ ആഗോള താപനില 1.5 ഡിഗ്രി സെൽഷ്യസോ അതിലധികമോ വർധിക്കുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വിദഗ്ധരുടെ സമിതി കണ്ടെത്തിയിരിക്കുന്നത്.

Recommended Video

cmsvideo
    ഒരു മുൻ പരിചയവുമില്ലാത്ത എന്നെ അയാൾ ചുംബിക്കാൻ ശ്രമിച്ചു. വീണ്ടും പരാതി | Oneindia Malayalam

    1960 നും 2009 നും ഇടയിൽ ഇന്ത്യയുടെ ശരാശരി താപനില 0.5 ഡിഗ്രിയിൽ കൂടുതൽ ഉയർന്നിട്ടുണ്ട്. ചൂട് മൂലം നൂറിലധികം മരണങ്ങളും ഈ കാലയളവിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വൻ ചൂടുമായി ബന്ധപ്പെട്ട മരണനിരക്ക് സംഭവത്തിന്റെ സംഭാവ്യത 146% വർധിച്ചതായി 2017 ലെ ഇൻക്രെസിംഗ് പ്രോബബിലിറ്റി എന്ന തലക്കെട്ടിൽ നടത്തിയ പഠനത്തിൽ പറയുന്നു. കനത്ത ചൂടിനെ നേരിടാൻ വിവിധ ഹീറ്റ് ആക്ഷൻ പ്ലാനുകൾ വികസിപ്പിക്കാനുള്ള ശ്രമങ്ങളും സർക്കാരുകൾ ആരംഭിച്ചിട്ടുണ്ട്. അതേ സമയം പൊതു ഇടങ്ങളിൽ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരാണ് ഈ ചൂട് കാലത്ത് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. രാവിലെ 10 മണിക്ക് ശേഷം ജോലി ചെയ്യാൻ സാധിക്കുന്നില്ലെന്ന് നിരവധി തൊഴിലാളികൾ പറയുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+