Get Updates
Get notified of breaking news, exclusive insights, and must-see stories!

കാർഷിക നിയമം ഭേദഗതി ചെയ്യാൻ തയ്യാറെന്ന് കൃഷി മന്ത്രി;'സമരത്തിന് പിന്നിൽ ഒരു സംസ്ഥാനത്ത് നിന്നുള്ളവർ മാത്രം'

ദില്ലി; കർഷക നിയമത്തെ എതിർക്കുന്നവർക്ക് നിയമത്തിലെ ഒരു പിഴവ് പോലും ചൂണ്ടിക്കാണിക്കാൻ സാധിച്ചിട്ടില്ലെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ. ഒരു സംസ്ഥാനത്ത് നിന്നുള്ള കർഷകർ മാത്രമാണ് പ്രതിഷേഘിക്കുന്നത്. കർഷകരെ ആരോ ഇളക്കിവിടുകയാണെന്നും രാജ്യസഭയിൽ ആരോപിച്ചു.

കൃഷി ചെയ്യുന്നത് വെള്ളം ഉപയോഗിച്ചാണെന്ന് ലോകത്തിലെ എല്ലാവർക്കുമറിയാം. എന്നാൽ കോൺഗ്രസിന് മാത്രമേ രക്തം ഉപയോഗിച്ച് കൃഷി ചെയ്യാൻ കഴിയൂവെന്നും തോമർ കുറ്റപ്പെടുത്തി. മൂന്നു കാർഷിക നിയമങ്ങളിൽ ഏതെങ്കിലും ഒന്നിൽ പോലും ഒരു പിഴവ് പോലും ചൂണ്ടിക്കാട്ടാൻ സമരം ചെയ്യുന്ന കർഷകർക്കോ പ്രതിപക്ഷ പാർട്ടികൾക്കോ സാധിച്ചിട്ടില്ല. കർഷകരുടെ ക്ഷേമത്തിനായി സർക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിജ്ഞാബദ്ധരാണെന്നും മന്ത്രി പറഞ്ഞു.

Narendra Singh Tomar

കർഷക പ്രതിഷേധത്തെ ഞങ്ങൾ ബഹുമാനിക്കുന്നുവെന്നും തോമർ പറഞ്ഞു. നിയമങ്ങളോടുള്ള കർഷകരുടെ ആശങ്കകൾ അവരുമായി ആവർത്തിച്ചുള്ള ചർച്ചകളിൽ ഉയർത്തിക്കാട്ടാൻ കേന്ദ്രസർക്കാർ അവരോട് ആവശ്യപ്പെട്ടിരുന്നു. നിയമത്തിൽ ഭേദഗതികൾ വരുത്താൻ സർക്കാർ തയാറാണ്, എന്നാൽ കാർഷിക നിയമങ്ങളിൽ എന്തെങ്കിലും പ്രശ്നമുണ്ടെന്ന് ഇതിനർത്ഥമില്ലെന്നും മന്ത്രി സഭയിൽ പറഞ്ഞു.

അതേസമയം മന്ത്രിയുടെ പ്രസംഗത്തിനെതിരെ രാജ്യസഭയിൽ പ്രതിപക്ഷം ബഹളം ഉയർത്തി. തങ്ങൾക്കെതിരായുള്ള നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുകയെന്നത് ജനങ്ങളുടെ അവകാശമാണ്. അവരെ കേൾക്കുകയെന്നതാണ് സർക്കാരിന്റെ കടമയാണെന്ന് കോൺഗ്രസ് എംപി ആനന്ദ് ശർമ്മ രാജ്യസഭയിൽ പറഞ്ഞു. ചെങ്കോട്ട സംഭവം രാജ്യത്തെ ഞെട്ടിച്ചുവെന്നും സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്നും ശർമ്മ ആവശ്യപ്പെട്ടു.
അതിനിടെ തിങ്കളാഴ്ച പ്രധാനമന്ത്രി രാജ്യസഭയിലെ ചർച്ചയ്ക്ക് മറുപടി പറയും.അതേസമയം ലോക്സഭയിൽ കാർഷിക നിയമത്തിനെതിരെയുള്ള പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ പാർട്ടികളുടെ തിരുമാനം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+