'ദി അണ്‍സങ് ഹീറോസ്'; ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ശ്രദ്ധിക്കപ്പെടാതെ പോയ പോരാളികള്‍
ആഗസ്റ്റ് 15ന് രാജ്യം മറ്റൊരു സ്വാതന്ത്ര്യ ദിനം കൂടി ആഘോഷിക്കാന്‍ പോകുകയാണ്. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ഒട്ടേറെ മഹാന്മാരുണ്ട്. അതില്‍ ചിലരെ മാത്രമാണ് നമ്മുടെ ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ എഴുതിയിട്ടുള്ളൂ. ആരും അറിയപ്പെടാത്ത ഒരുപാട് മഹാന്മാരും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിട്ടുണ്ട്. 75ാം സ്വാതന്ത്ര്യ ദിനത്തില്‍ അവരെ കുറിച്ച് ഒന്ന് ഓര്‍ക്കാം.
തിരുപ്പൂര്‍ കുമാരന്‍
കോയമ്പത്തൂരിനടത്തുള്ള തിരുപ്പൂരായിരുന്നു കുമാരന്റെ ജന്മദേശം. 1932ല്‍ കുമാരന്‍ ബ്രീട്ടീഷ് ഭരണകൂടത്തിനെതിരെ സമരം സംഘടിപ്പിച്ചു. ബ്രിട്ടീഷുകാര്‍ നിരോധിച്ച ഇന്ത്യന്‍ ദേശീയ പതാക അദ്ദേഹം വഹിച്ചിരുന്നു. ഇത് പ്രകോപിതരായ ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ കുമാരന്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാരെ ആക്രമിക്കാന്‍ തുടങ്ങി, അദ്ദേഹം പതാക താഴെയിടണമെന്ന് നിര്‍ബന്ധിച്ചു. കുമാരനെ തുടര്‍ച്ചയായി മര്‍ദ്ദിച്ചപ്പോഴും അദ്ദേഹം ഇന്ത്യന്‍ പതാകയില്‍ മുറുകെപ്പിടിച്ചു. ഈ സംഭവം അദ്ദേഹത്തിന് കൊടി കാത്ത കുമാരന്‍ എന്ന് പേര് നേടിക്കൊടുത്തു.

വീണ്ടും ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് അനു ഇമ്മാനുവൽ... വൈറലായി ചിത്രങ്ങൾ
കമലാദേവി ചതോപാധ്യായ
1903 ഏപ്രില്‍ 3 -ന് ജനിച്ച കമലാദേവി ഒരു സാമൂഹ്യ പരിഷ്‌കര്‍ത്താവും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്നു. ഇന്ത്യന്‍ കരകൗശല, കൈത്തറി, നാടകവേദി നവോത്ഥാനത്തിന്റെ ചാലകശക്തിയാണ് കമലാദേവി ചതോപാധ്യായ. സഹകരണ പ്രസ്ഥാനത്തിന് തുടക്കമിട്ടുകൊണ്ട് ഇന്ത്യന്‍ സ്ത്രീകളുടെ സാമൂഹിക-സാമ്പത്തിക നിലവാരത്തിന്റെ ഉന്നമനത്തിനും അവര്‍ പോരാടി.
എന്നിരുന്നാലും, സ്വാതന്ത്ര്യസമരകാലത്ത് അവരുടെ സംഭാവന മറക്കാനാവില്ല. ഇരുപതാം വയസ്സില്‍ വിവാഹിതയായ അവര്‍ 1923 ല്‍ മഹാത്മാഗാന്ധിയുടെ നിസ്സഹകരണ പ്രസ്ഥാനത്തെക്കുറിച്ച് കേൾക്കുമ്പോൾ ലണ്ടനിലായിരുന്നു. തുടര്‍ന്ന് സാമൂഹിക ഉന്നമനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി രൂപീകരിച്ച ഒരു ഗാന്ധിയന്‍ സംഘടനയായ സേവാദളില്‍ ചേരാന്‍ അവള്‍ ഉടന്‍ തന്നെ ഇന്ത്യയിലേക്ക് മടങ്ങി.
ഖുദിറാം ബോസ്
ഒരേസമയം അഭിമാനവും സഹതാപവും വിളിച്ചോതുന്ന ഒന്നാണ് ബോസിന്റെ ധീരതയുടെ കഥ. രാജ്യത്തെ സ്വാതന്ത്ര്യസമരത്തില്‍ പങ്കു വഹിച്ചതിന് വധശിക്ഷ വിധിച്ചപ്പോള്‍ അദ്ദേഹത്തിന് 18 വയസ്സായിരുന്നു. 1908 -ല്‍ കല്‍ക്കട്ട പ്രസിഡന്‍സിയിലെ ചീഫ് മജിസ്ട്രേറ്റ,് മുസഫര്‍പൂര്‍ ജില്ലാ മജിസ്ട്രേറ്റ് കിംഗ്‌സ്‌ഫോര്‍ഡ് എന്നിവരെ കൊല്ലാന്‍ ബോസിനെ നിയോഗിച്ചു.
കിംഗ്സ്റ്റണ്‍ യുവ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് കഠിനവും ക്രൂരവുമായ ശിക്ഷകള്‍ നല്‍കുന്നതില്‍ ജനവിരുദ്ധനായി മാറിയിരുന്നു, ഇതോടെയാണ് ഇവരെ വധിക്കാന്‍ ബോസിനെ ചുമതലപ്പെടുത്തുന്നത്. കിംഗ്‌സ്‌ഫോര്‍ഡ് യൂറോപ്യന്‍ ക്ലബിന് പുറത്തുണ്ടെന്ന് കരുതി 1908 ഏപ്രില്‍ 20 ന് ബോസ് ഒരു വണ്ടിക്ക് നേരെ ബോംബ് എറിഞ്ഞു, എന്നാല്‍ എന്നാല്‍ മുസാഫര്‍പൂര്‍ ബാറിലെ പ്രമുഖ പ്ലീഡര്‍ ബാരിസ്റ്റര്‍ പ്രിംഗിള്‍ കെന്നഡിയുടെ ഭാര്യയും മകളുമാണ് വണ്ടിയില്‍ ഉണ്ടായിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ബോസിനെ അറസ്റ്റ് ചെയ്ത് വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.
പീര്‍ അലി ഖാന്‍
1857 ലെ ബ്രിട്ടീഷുകാര്‍ക്കെതിരായ കലാപത്തിന്റെ ഭാഗമായിരുന്നു പീര്‍ അലി ഖാന്‍. ഉത്തര്‍പ്രദേശിലെ അസംഗഡ് ജില്ലയിലെ മുഹമ്മദ്പൂരിലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന് ഏഴ് വയസ്സുള്ളപ്പോള്‍ ഓടിപ്പോയി, പട്‌നയില്‍ എത്തി, അവിടെയുള്ള ഒരു ജമീന്ദാര്‍ അദ്ദേഹത്തിന് അഭയവും വിദ്യാഭ്യാസവും നല്‍കി. തുടര്‍ന്ന് അദ്ദേഹം പാറ്റ്‌ന പട്ടണത്തില്‍ ഒരു പുസ്തക കട തുടങ്ങി, അവിടെ വച്ചായിരുന്നു ബ്രിട്ടീഷുകാരെ അട്ടിമറിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കിയത്.
ബ്രിട്ടീഷ് പട്ടാളത്തിലെ ഇന്ത്യന്‍ സൈനികരുമായും സമ്പര്‍ക്കം പുലര്‍ത്തിയ സ്ഥലമായിരുന്നു ഈ പുസ്തകക്കട. ബ്രിട്ടീഷുകാര്‍ക്കെതിരെ പതിവ് പ്രചാരണങ്ങള്‍ നടത്തിയ ഇദ്ദേഹം 1857 ലെ കലാപത്തിന്റെ അവിഭാജ്യ ഘടകമായി. പിന്നീട് അറസ്റ്റ് ചെയ്ത ഇദ്ദേഹത്തെ ബ്രിട്ടീഷുകാര്‍ വലിയ പീഡനത്തിനും ക്രൂര മര്‍ദ്ദനത്തിനുമാണ് ഇരയാക്കിയത്.












Click it and Unblock the Notifications