സൈനിക വേഷത്തിൽ മോഷ്‌ടാക്കൾ, കൈയിൽ തോക്ക്; വിജയപുര ബാങ്കിൽ നിന്ന് 13 കിലോ സ്വർണവും പണവും കവർന്നു
ബെംഗളൂരു; കർണാടകയെ നടുക്കി വീണ്ടും വമ്പൻ ബാങ്ക് കവർച്ച. വിജയപുര ജില്ലയിലെ എസ്ബിഐ ശാഖ കൊള്ളയടിച്ചതായാണ് പ്രാഥമിക വിവരം. നാടൻ പിസ്‌റ്റളുകളും മറ്റ് ആയുധങ്ങളും കയ്യിലേന്തിയ മുഖംമൂടി ധരിച്ചെത്തിയ സംഘം ബാങ്കിൽ നിന്ന് 13 കിലോ സ്വർണവും 1 കോടി രൂപയും കവർച്ച ചെയ്‌തു എന്നാണ് വിവരം. ഇവർ സൈനിക വേഷത്തിലാണ് ബാങ്കിൽ കടന്നുകയറിയത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ചൊവ്വാഴ്‌ച വൈകുന്നേരം ബാങ്കിൽ അതിക്രമിച്ചു കയറിയ കവർച്ചക്കാർ ജീവനക്കാരെ കെട്ടിയിട്ട് കൊള്ളയടിച്ച് ഓടി രക്ഷപ്പെട്ടതായാണ് പ്രാദേശിക റിപ്പോർട്ടുകൾ പറയുന്നത്. മഹാരാഷ്ട്രയിലെ പന്ധർപൂരിൽ നിന്നാണ് അവർ ഉപയോഗിച്ച കാർ കണ്ടെത്തിയത്. ഇതോടെ പ്രതികൾ മഹാരാഷ്ട്രയിൽ നിന്നുള്ളവർ ആണെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം.

പട്ടാള യൂണിഫോമും മുഖംമൂടിയും ധരിച്ച അഞ്ച് പേർ നാടൻ പിസ്‌റ്റളുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളുമായി ബാങ്കിലേക്ക് അതിക്രമിച്ചു കയറിയതായി അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി. തുടർന്ന് ഇവർ ബ്രാഞ്ച് മാനേജരെയും കാഷ്യറെയും മറ്റ് ജീവനക്കാരെയും ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തി അവരെ കെട്ടിയിടുകയായിരുന്നു.
ജീവനക്കാരെ തടഞ്ഞുനിർത്തിയതോടെ അവർക്ക് കാര്യങ്ങൾ എളുപ്പമായി. കൊള്ളക്കാർ ബാങ്കിനുള്ളിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണ്ണാഭരണങ്ങളും അവിടെ നിന്ന് എടുക്കുകയായിരുന്നു. കവർച്ച പൂർത്തിയാക്കിയ ശേഷം സംഘം പെട്ടെന്ന് തന്നെ അവിടം വിടുകയും ചെയ്‌തു എന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അക്രമികളെ പിടികൂടാൻ പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് പൂർണ്ണ റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ജില്ലാ ഭരണകൂടത്തോട് ഉത്തരവിട്ടു. കൊള്ളക്കാർ സ്ഥലം വിടുന്നതിന് മുൻപ് ചില സിസിടിവികളും നശിപ്പിക്കപ്പെട്ടതായി ദൃക്‌സാക്ഷികൾ പറയുന്നു. കൂടുതൽ കാര്യങ്ങൾ അന്വേഷണത്തിലേ വ്യക്തമാവുകയുള്ളൂ.
വാർത്ത പരന്നയുടനെ, പോലീസ് സൂപ്രണ്ട് ലക്ഷ്‌മൺ നിംബർഗി മുതിർന്ന ഉദ്യോഗസ്ഥരോടൊപ്പം സ്ഥലത്തെത്തിയിരുന്നു. ഞെട്ടിക്കുന്ന സംഭവത്തിൽ ആശങ്കാകുലരായ പ്രദേശവാസികളുടെ ഒരു വലിയ നിര തന്നെ ബ്രാഞ്ചിന് പുറത്ത് തടിച്ചുകൂടി. അതേസമയം, ചാഡ്‌ജൻ പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്‌റ്റർ ചെയ്യുകയും പ്രതിയെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്.
ഇതിനുമുമ്പ്, മറ്റൊരു ബാങ്ക് കവർച്ച കർണാടകയെ ഞെട്ടിച്ചു. ജൂണിൽ, കർണാടകയിലെ കാനറ ബാങ്കിന്റെ വിജയപുര ശാഖയിൽ നിന്ന് കവർച്ചക്കാർ 59 കിലോ പണയം വച്ച സ്വർണ്ണവും 5.2 ലക്ഷം രൂപയും കൊള്ളയടിച്ചു. ഇപ്പോൾ ബാങ്ക് കവർച്ച നടന്ന അതേ സ്ഥലമാണിത്. തുടർച്ചയായി ഉണ്ടാവുന്ന ഇത്തരം വലിയ ബാങ്ക് കവർച്ചകൾക്ക് പിന്നാലെ വലിയ രീതിയിൽ സുരക്ഷാ ആശങ്കകൾ ജനങ്ങൾ പങ്കുവയ്ക്കുന്നുണ്ട് എന്നതാണ് പ്രധാന വിഷയം.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications