ബോഡോ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടല്‍ വ്യാജം! അന്വേഷണ ഉദ്യോഗസ്ഥന്‍റെ വെളിപ്പെടുത്തൽ
സർക്കാരിന് സമര്‍പ്പിച്ച റിപ്പോർട്ടിലാണ് സിആർപിഎഫ് ഉദ്യോദസ്ഥൻറെ വെളിപ്പെടുത്തൽ
ദില്ലി: അസമിലെ ബോഡോ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടല്‍ വ്യാജമായിരുന്നുവെന്ന് സിആർപിഎഫ് ഉദ്യോഗസ്ഥൻ. അസമിലെ ചിരാഗ് ജില്ലയിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ബോഡോ തീവ്രവാദികൾ കൊല്ലപ്പെട്ടുവെന്നായിരുന്നു പുറത്തുവന്ന വിവരം. എന്നാല്‍ ഇത് വ്യാജ ഏറ്റുമുട്ടലായിരുന്നുവെന്ന് സർക്കാരിന് സമര്‍പ്പിച്ച റിപ്പോർട്ടിലാണ് സിആർപിഎഫ് ഉദ്യോദസ്ഥൻ വെളിപ്പെടുത്തുന്നത്.
ഏറ്റമുട്ടലായിരുന്നില്ലെന്നും കരുതിക്കൂട്ടി പദ്ധതയിട്ട് നടപ്പാക്കിയ കൊലപാതകമായിരുന്നുവെന്നും സിആര്‍പിഎഫ് ഇൻസ്പെക്ടർ ജനറലായ രജ്നീഷ് റായ് വെളിപ്പെടുത്തുന്നു. ക്രോജാറിലെ വനമേഖലയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ബോഡോയുടെ സോബ്ജിത് സിംഗ് വിഭാഗത്തിലെ മുതിർന്ന നേതാക്കളായ രാഹുൽ ബസുമത്രേയ്, റിതു ബസുമത്രേയ്, സർജെൻ ബോർഗെയാരി എന്നിവരാണ് കൊല്ലപ്പെട്ടത്.

ഏറ്റുമുട്ടൽ വ്യാജം
മാർച്ച് 30ന് സൈന്യവും സശത്ര സീമാബലും അസം പോലീസും ചേര്‍ന്ന് സംയുക്തമായി നടത്തിയ ഓപ്പറേഷനിടെ അഞ്ചോളം പേരടങ്ങുന്ന ബോഡോ തീവ്രവാദികൾ ആക്രമിച്ചതിനെ തുടർന്ന് സൈന്യം നൽകിയ തിരിച്ചടിയില്‍ രണ്ട് ബോഡോ തീവ്രവാദികൾ കൊല്ലപ്പെട്ടുവെന്നുമായിരുന്നുപോലീസ് ഭാഷ്യം. ഇവരിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തെന്നുമായിരുന്നു പോലീസ് അവകാശപ്പെട്ടത്.

കൂട്ടക്കൊലയ്ക്ക് തിരിച്ചടി
2014ല്‍ അസമിലെ 70ലധികം ഗോത്രവർഗ്ഗക്കാരെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ സോങ്ബിജിത് വിഭാഗമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് സംഘടനയ്ക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു.

വെളിപ്പെടുത്തൽ നിർണ്ണായകം
അസമിലെ ആന്‍റി ഇൻസർജൻസി സേനയുടെ ഇൻചാർജ്ജായ രജനീഷ് റായിയാണ് പോലീസ് ഏറ്റുമുട്ടൽ സംബന്ധിച്ച നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയിട്ടുള്ളത്. സിആർപിഎഫിലെ ഇൻസ്പെക്ടർ ജനറലാണ് രജ്നീഷ് റായ്. സര്‍ക്കാരിന് സമര്‍പ്പിച്ച 13 പേജുള്ള റിപ്പോർട്ടിൽ പല പഴുതുകളും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

കസ്റ്റഡിയിലെടുത്തത് മണിക്കൂറുകള്‍ക്ക് മുമ്പ്
അടുത്തുള്ള ഗ്രാമത്തിൽ നിന്ന് ഒരു മണിക്കൂർ മുമ്പ് കസ്റ്റഡിയിലെടുത്തവരെ പോലീസ് നേരത്തെ തയ്യാറാക്കിയ പദ്ധതി പ്രകാരം വധിക്കുകയായിരുന്നുവെന്നാണ് സാക്ഷി മൊഴികൾ സഹിതം ഐജി സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ചൈനീസ് നിർമിത ഗ്രനേഡുകള്‍ മാത്രമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തതെന്നും ബാക്കി ആയുധങ്ങൾ മൃതദേഹങ്ങൾക്കൊപ്പം വയ്ക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

അന്വേഷണം അനിവാര്യം
ഇന്ത്യന്‍ സൈന്യത്തിന് പുറമേ സിആർപിഎഫ്, സഹശത്ര സീമബെൽ, അസം പോലീസ്, എന്നീ സേനകൾ സംയുക്ത ഓപ്പറേഷന്‍റെ ഭാഗമായിരുന്നുവെന്നും അതിനാൽ സംഭവത്തിൽ വ്യക്തമായ അന്വേഷണം നടത്തണമെന്നുമാണ് ഐജി റിപ്പോർട്ടിൽ നിർദേശിച്ചിട്ടുള്ളത്. തുടർ നടപടികൾക്ക് വേണ്ടി റിപ്പോര്‍ട്ട് അസം ചീഫ് സെക്രട്ടറി, അസം പോലീസ് മേധാവി, സശസ്ത്ര സീമാബെൽ എന്നിവർക്ക് സമര്‍പ്പിച്ചിട്ടുണ്ട്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications