Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യക്കാരെ നാട് കാണിക്കാൻ 24-കാരിയായ പൈലറ്റ്;'ജോലി ഭാരം കാര്യമാക്കിയില്ല'; മൽഹോത്ര എന്ന പെൺകരുത്ത്

ഡൽഹി: യുക്രൈനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യൻ വിദ്യാർഥികളെ തിരികെ നാട്ടിൽ എത്തിക്കുന്നതിൽ പ്രധാന പങ്കു വഹിച്ച് ഇരുപത്തിനാലുകാരിയായ മൽഹോത്ര ചക്രവർത്തി. നാലു വർഷമായി മൽഹോത്ര ഒരു പൈലറ്റ് ആയി സേവനമനുഷ്ഠിക്കുന്നു. കൊൽക്കത്ത സ്വദേശിയാണ് മാതൃക പൈലറ്റുകാരിയായ മൽഹോത്ര ചക്രവർത്തി.

ഒരു സ്വകാര്യ വിമാന കമ്പനിയിലെ പൈലറ്റ് ആയാണ് മൽഹോത്ര തിളങ്ങുന്നത്. റഷ്യ - യുക്രൈൻ പ്രതിസന്ധിയുടെ ഭാഗമായി നിരവധി ഇന്ത്യൻ വിദ്യാർഥികൾ യുക്രൈനിൽ കുടുങ്ങിക്കിടക്കുകയാണ്.

uk

ഇന്ത്യയുടെ പദ്ധതിയായ ഓപ്പറേഷൻ ഗംഗയിലൂടെ യുക്രൈനിലെ കുടുങ്ങിക്കിടക്കുന്ന നിരവധി വിദ്യാർഥികളെ നാട്ടിലേക്ക് എത്തിച്ചു വരുന്നു. ഇത്തരത്തിൽ യുക്രൈനിൽ കുടുങ്ങിക്കിടന്ന 800 വിദ്യാർഥികളെ ആറു വിമാനങ്ങളിലായി മൽഹോത്രയ്ക്ക് നാട്ടിൽ എത്തിക്കാൻ കഴിഞ്ഞു.

തന്റെ ചെറിയ പ്രായത്തിൽ യുദ്ധ ഭൂമിയായ യുക്രൈനിൽ അകപ്പെട്ട ഇന്ത്യൻ പൗരന്മാരെ രക്ഷിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും മഹത്തരമായ അനുഭവമായി മൽഹോത്ര പറയുന്നു. പ്രതിദിനം 14 മണിക്കൂറോളം എയർബസ് എ 320 വിമാനം മൽഹോത്രക്ക് രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി പറത്തേണ്ടി വന്നു. എന്നാൽ , അതിഭയാനകമായ സാഹചര്യത്തിൽ യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികളെ നാട്ടിലെത്തിക്കാൻ കഴിഞ്ഞു. ഇത് ഓർക്കുമ്പോൾ ജോലി ഭാരം കാര്യമാക്കുന്നില്ലെന്നും മൽഹോത്ര പറയുന്നു.

കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി 21 വയസ്സുള്ള ഒരു പെൺകുട്ടിയുടെ അനുഭവം മൽഹോത്ര ഓർത്തെടുത്തു. 'പെൺകുട്ടിക്കുള്ള സമ്മർദ്ദം കാരണം ഫിറ്റ്നസ് ബാധിച്ച സംഭവമായിരുന്നു അത്. അബോധാവസ്ഥയിൽ ആയിരുന്നു പെൺകുട്ടി. യാത്രയിൽ അവൾ തൻറെ കൈകളിൽ മുറുകെ പിടിച്ചിരുന്നു. അവളുടെ അമ്മയുടെ അടുത്തേക്ക് കൊണ്ടുപോകാൻ എന്നോട് ആവശ്യപ്പെട്ടു.'

ഈ നിമിഷം എനിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത സംഭവമാണെന്ന് മൽഹോത്ര പറയുന്നു. മൽഹോത്ര നേരത്തെ ജോലി ചെയ്തു വന്നിരുന്നത് എയർലൈനിൽ ആയിരുന്നു. റഷ്യ - യുക്രൈൻ പ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടത് പിന്നാലെ രക്ഷാപ്രവർത്തനത്തിനായി പെട്ടെന്ന് തിരഞ്ഞെടുക്കുകയായിരുന്നുവെന്ന് മൽഹോത്ര വ്യക്തമാക്കി. രക്ഷാപ്രവർത്തനത്തിനായി ലഭിച്ച ഫോൺ കോളിന് പിന്നാലെ ഉടൻ തന്നെ ബാഗ് പാക്ക് ചെയ്തു.

വെറും രണ്ടു മണിക്കൂർ കൊണ്ട് ഇന്ത്യയുടെ രക്ഷാപ്രവർത്തനത്തിന് ഭാഗമാവുകയായിരുന്നു എന്നും മൽഹോത്ര പറയുന്നു. അതേസമയം, ഉത്തർപ്രദേശിലെ ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉദാൻ അക്കാദമിയിൽ ആണ് മൽഹോത്ര ബിരുദം നേടിയത്. കൊവിഡ് മഹാമാരി കാലത്ത് വന്ദേഭാരത് മിഷന്റെ പ്രധാന പങ്കാളിയായിരുന്നു മൽഹോത്ര.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+