Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തര്‍ പ്രദേശില്‍ പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

ലഖ്‌നൗ: പൗരത്വ ബില്ലിനെതിരായ പ്രതിഷേധത്തിന് പിന്നില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് ഉത്തര്‍ പ്രദേശ് പോലീസ്. സംഘടനക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് യുപിയിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. പ്രതിഷേധത്തിനിടെ 16 പേര്‍ യുപിയില്‍ വെടിയേറ്റ് മരിച്ചിരുന്നു. പോലീസിന് നേരെയും പലയിടത്തും ആക്രമണമുണ്ടായി.

pfi

യുപിയില്‍ 28 പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയും സംസ്ഥാന നേതാവിനെയും അറസ്റ്റ് ചെയ്തിരുന്നു. മീററ്റില്‍ അറസ്റ്റിലയാവരില്‍ നിന്ന് ചില വിവരങ്ങള്‍ ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. സംഘടനയുടെ പ്രവര്‍ത്തനം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ചില ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി യുപിയില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തനം തുടങ്ങിയിട്ട്. നിരോധിക്കുന്ന കാര്യം ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും യോഗി ആദിത്യനാഥ് സര്‍ക്കാരാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനം എടുക്കേണ്ടെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി അവാനിഷ് അവസ്തി പറഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് പിഎഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രഹസ്യാന്വേഷണ വിഭാഗം ഇവരുടെ പ്രവര്‍ത്തനം നിരീക്ഷിച്ചുവരികയാണെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി പറഞ്ഞു.

പിഎഫ്‌ഐക്കെതിരെ ദില്ലി പോലീസും യുപി പോലും സംയുക്തമായി നടപടിയെടുത്തേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തര്‍ പ്രദേശില്‍ പിഎഫ്‌ഐയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഫയല്‍ ആറ് മാസം മുമ്പ് സര്‍ക്കാര്‍ പരിഗണിച്ചിരുന്നു. എന്നാല്‍ ഇതുവരെ നടപടിയുണ്ടായില്ല. പിന്നീട് ഫയലില്‍ ചര്‍ച്ചകളും നടന്നില്ല. നിലവില്‍ സര്‍ക്കാര്‍ സ്വീകരിക്കാന്‍ പോകുന്ന നടപടികള്‍ വെളിപ്പെടുത്തുന്നത് ശരിയല്ലെന്നും യുപി പോലീസിനെ ഉന്നതരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ സംഘടനക്കെതിരായ എല്ലാ ആരോപണങ്ങളും പിഎഫ്‌ഐ തള്ളി. സര്‍ക്കാരിന് ആവശ്യമുള്ളത് അവര്‍ക്ക് പറയാം. എന്ത് തെളിവാണ് സംഘടനക്കെതിരെയുള്ളതെന്നും പിഎഫ്‌ഐ നേതാക്കള്‍ പ്രതികരിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+