യുപിയിൽ 2 ഷെൽട്ടർ ഹോമുകളിൽ നിന്നായി 26 പെൺകുട്ടികളെ കാണാതായി; പിന്നിൽ ബിജെപി നേതാവും?
ലക്നൗ: രാജ്യത്തെ ഷെൽട്ടർ ഹോമുകളിലെ അന്തേവാസികൾ സുരക്ഷിതരല്ലയെന്ന റിപ്പോർട്ടുകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പുറത്ത് വരുന്നത്. ഏറ്റവും ഒടുവിലായി ഉത്തർപ്രദേശിലെ പ്രതാപ്ഗറിലുള്ള അഭയകേന്ദ്രത്തിൽ നിന്നും 26 പെൺകുട്ടികളെ കാണാതായി എന്ന വാർത്തയാണ് വരുന്നത്.
ബിഹാറിലെ മുസ്സാഫർപുർ ഷെൽട്ടർ ഹോമിലെ അന്തേവാസികളായ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും എതിർക്കാൻ ശ്രമിച്ചവരെ കൊന്നുകുഴിച്ചുമൂടുകയും ചെയ്ത വാർത്ത വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. അതിന് പുറമെയാണ് രാജ്യത്തെ വിവിധ ഷെൽട്ടർ ഹോമുകളിൽ നടക്കുന്ന ക്രൂരതകളുടെ വിവരങ്ങൾ പുറത്തു വരുന്നത്.

ലൈംഗികപീഡനം
ഉത്തർപ്രദേശിലെ ഡിയോറിയയിൽ പ്രവർത്തിക്കുന്ന ഷെൽട്ടർ ഹോമിൽ നിന്നും രക്ഷപെട്ട് പുറത്തെത്തിയ 10 വയസുകാരി പെൺകുട്ടിയാണ് ഞെട്ടിപ്പിക്കുന്ന ക്രൂരതകൾ പുറത്തറിയിച്ചത്. രാത്രിയിൽ കാറിലെത്തി ആളുകൾ പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോവുകയും രാവിലെ തിരിച്ചെത്തിക്കുകയും ചെയ്യും. ഷെൽട്ടർ ഹോം കേന്ദ്രീകരിച്ച് വൻ സെക്സ് റാക്കറ്റ് തന്നെയാണ് പ്രവർത്തിച്ചിരുന്നത്. ലൈസൻസില്ലാതെയാണ് ഷെൽട്ടർ ഹോം പ്രവർത്തിച്ചിരുന്നതെന്നും കണ്ടെത്തുകയായിരുന്നു. 18 പെൺകുട്ടികൾ ഈ ഷെൽട്ടർ ഹോമിൽ നിന്നും കാണാതായിട്ടുണ്ട്.

26 പേർ
ഇതേ തുടർന്ന് സംസ്ഥാനത്തെ മുഴുവൻ ഷെൽട്ടർ ഹോമിലും പരിശോധന നടത്താൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിടുകയായിരുന്നു. ഇതേ തുടർന്ന് പ്രതാപ്ഗർ ജില്ലാ മജിസ്ട്രേറ്റ് നടത്തിയ പരിശോധനയിലാണ് അചാൽപുരിലെയും അഭുജാനഗറിലെയും രണ്ട് ഷെൽട്ടർ ഹോമിൽ നിന്നായി 26 പെൺകുട്ടികളെ കാണാതായതായി കണ്ടെത്തിയത്.

ബിജെപി നേതാവും
അഭുജാനഗറിലെ ഷെൽട്ടർ ഹോമിന്റെ നടത്തിപ്പുകാരൻ യുവമോർച്ചയുടെ ജില്ലാ മുൻ പ്രസിഡന്റും വ്യവസായിയുമായ റാം മിശ്രയാണ്. 16 പെൺകുട്ടികളെയാണ് ഇവിടെ നിന്നും കാണാതായത്. പെൺകുട്ടികൾ വിവിധ ജോലികൾക്കായി പുറത്തുപോയതാണെന്നും വൈകിട്ടോടെ തിരിച്ചെത്തുമെന്നുമാണ് ജില്ലാ ജഡിജിയോട് ഇയാൾ പറഞ്ഞത്. സ്ഥാപനത്തിലെ രേഖകൾ പിടിച്ചെടുക്കുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. അചാൽപൂർ ഷെൽട്ടർ ഹോമിൽ 15 പെൺകുട്ടികളുണ്ടെന്നാണ് രേഖകളിലുള്ളത്. എന്നാൽ 11 പേർ എവിടെയാണെന്ന കാര്യത്തിൽ അധികൃതർക്കും വ്യക്തതയില്ല.

പണം തട്ടാൻ
സർക്കാർ പണ്ടുകൾ വാങ്ങിയെടുക്കാനായി ഷെൽട്ടർ ഹോമിലെ രേഖകളിൽ കൂടുതൽ പേരുകൾ എഴുതി ചേർക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. വൃത്തി ഹീനമായ സാഹചര്യത്തിലാണ് പല അഭയകേന്ദ്രങ്ങളും പ്രവർത്തിക്കുന്നത്. ആവശ്യത്തിനുള്ള ഭക്ഷണമോ സ്ഥലസൗകര്യങ്ങളോ ഇല്ലാതെയാണ് ഫണ്ട് തട്ടിയെടുക്കാൻ കുട്ടികളെ കുത്തി നിറയ്ക്കുന്നതെന്നും വ്യക്തമായിട്ടുണ്ട്. ഇതേക്കുറിച്ച് സർക്കാരിന് വ്യക്തമായ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും ക്രമക്കേടുകൾ കണ്ടെത്തിയ അഭയകേന്ദ്രങ്ങളുടെ ലൈസൻസ് റദ്ദാക്കാൻ ശുപാർശ ചെയ്തിട്ടുണ്ടെന്നും ജില്ലാ ജഡ്ജി ശംഭു കുമാർ അറിയിച്ചു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications