അയോധ്യ പുസ്തകം; സല്മാന് ഖുര്‍ഷിദിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്
ലഖ്നൗ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്മാന് ഖുര്‍ഷിദിനെതിരെ കേസെടുക്കാന്‍ കോടതിയുടെ അനുമതി. ലഖ്നൗ അഡീഷണല്‍ ചീഫ് മജിസ്ട്രേറ്റ് ശാന്തനു ത്യാഗിയാണ് മുന്‍ കേന്ദ്രമന്ത്രിക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്. അയോധ്യയുമായി ബന്ധപ്പെട്ട് സല്മാന് ഖുര്‍ഷിദ് രചിച്ച പുസ്തകത്തിലെ ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി സംഘപരിവാര്‍ പ്രവര്‍ത്തകനാണ് കോടതിയെ സമീപിച്ചത്. കേസെടുത്ത് അന്വേഷണം നടത്താന്‍ ബക്ഷി തലബ് പോലീസ് സ്റ്റേഷന് ചുമതലയുള്ള ഓഫീസറോട് കോടതി ആവശ്യപ്പെട്ടു. മൂന്ന് ദിവസത്തിനകം എഫ്ഐആറിന്റെ പകര്‍പ്പ് കോടതിക്ക് കൈമാറണമെന്നും മജിസ്ട്രേറ്റ് ഉത്തരവില്‍ പറയുന്നു.
ഹിന്ദുമതത്തെ മോശമായിക്കി ചിത്രീകരിച്ചു എന്നാണ് സല്മാന് ഖുര്‍ഷിദിനെതിരായ ആരോപണം. ശുഭംഗി തിവാരി എന്ന വ്യക്തിയാണ് കോടതിയെ സമീപിച്ചത്. ഇദ്ദേഹം നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടിയുണ്ടായില്ല. തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.

ഹിന്ദുത്വത്തെ വിമര്‍ശിച്ചാണ് സല്മാന് ഖുര്‍ഷിദിന്റെ പുസ്തകം. തീവ്രവാദ സംഘടനകളായ ഇസ്ലാമിക് സ്റ്റേറ്റ്, ബോക്കോ ഹറാം തുടങ്ങിയ സംഘടനകളുമായി ഹിന്ദുത്വത്തെ താരതമ്യം ചെയ്യുകയായിരുന്നു. സന്യാസിമാര്‍ക്ക് പരിചിതമായ സനാതന ധര്‍മത്തെ അപ്രസക്തമാക്കുകയാണ് ഹിന്ദുത്വം ചെയ്തതെന്നും സല്മാന് ഖുര്‍ഷിദിന്റെ പുസ്തകത്തില്‍ പറയുന്നു. ഇത് മതവികാരം വ്രണപ്പെടുത്തന്നതാണെന്നാണ് പരാതിക്കാരന്റെ ആരോപണം.
പുസ്തകം ഇറങ്ങിയിട്ട് മാസങ്ങളായി. അന്ന് തന്നെ ബിജെപി ഇതിനെതിരെ രംഗത്തുവന്നിരുന്നു. കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്ന പ്രചാരണമാണ് ബിജെപി നടത്തിയത്. പുസ്തകത്തിലെ പരാമര്‍ശങ്ങളെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് രംഗത്തുവന്നിരുന്നു. എന്നാല്‍ സല്മാന് ഖുര്‍ഷിദിനെ പിന്തുണച്ച് രാഹുല്‍ ഗാന്ധിയും രംഗത്തുവന്നു.
ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന വേളയില്‍ സല്മാന് ഖുര്‍ഷിദിന്റെ അയോധ്യ പുസ്തകം ബിജെപി ആയുധമാക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കളില്‍ ചിലര്‍ സംശയിക്കുന്നു. അടുത്ത ഫെബ്രുവരിയിലാണ് ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്. ബിജെപിക്കെതിരെ എസ്പിയും കോണ്‍ഗ്രസുമാണ് കളത്തില്‍. കേന്ദ്ര സര്‍ക്കാര്‍ ഒട്ടേറെ പദ്ധതികളാണ് ഉത്തര്‍ പ്രദേശിന് വേണ്ടി പ്രഖ്യാപിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തുടര്‍ച്ചയായി ഉത്തര്‍ പ്രദേശിലെത്തി സാഹചര്യം വിലയിരുത്തുന്നുണ്ട്. ഇതിനിടെയാണ് സല്മാന് ഖുര്‍ഷിദിന്റെ പുസ്തകം പുറത്തുവന്നതും ബിജെപി പ്രചാരണ ആയുധമാക്കുന്നതും.
കോണ്‍ഗ്രസ് ഒരു പാര്‍ട്ടിയുമായും സഖ്യമില്ലാതെയാണ് ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. വനിതാ വോട്ടര്‍മാരില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് പ്രിയങ്ക ഗാന്ധിയുടെ പ്രചാരണം. എന്നാല്‍ വനിതകള്‍ക്കായി പ്രത്യേക പദ്ധതി പ്രഖ്യാപിച്ച് ബിജെപി ഭരണകൂടം കഴിഞ്ഞ ദിവസം രംഗത്തുവന്നത് കോണ്‍ഗ്രസ് പ്രചാരണത്തിന്റെ ശക്തി കുറയ്ക്കുന്നതാണ്.
-
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ











Click it and Unblock the Notifications