ശശികല ആശുപത്രി വിട്ടു; എഐഎഡിഎംകെയുടെ കൊടിവച്ച കാറില്‍ യാത്ര, ആവേശത്തോടെ അണികള്‍
ബെംഗളൂരു: തമിഴ്നാട് രാഷ്ട്രീയം ഇനി വികെ ശശികലയുടെ കരങ്ങളാല്‍ നിയന്ത്രിക്കപ്പെടുമോ? രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുകയാണ് ശശികലയുടെ മടങ്ങിവരവ്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷത്തെ ജയില്‍വാസം പൂര്‍ത്തിയാക്കിയ അവര്‍ക്ക് കൊറോണ രോഗം സ്ഥിരീകരിച്ചിരുന്നു. രോഗം ഭേദമായതോടെ ഇന്ന് ആശുപത്രി വിട്ടു. എഐഎഡിഎംകെയുടെ കൊടിവച്ച കാറിലാണ് ബെംഗലൂരുവിലെ വിക്ടോറിയ ആശുപത്രിയില്‍ നിന്ന് ശശികല പുറത്തേക്ക് പോയത്. പാര്‍ട്ടിയില്‍ പിടി മുറുക്കാനുള്ള നീക്കം നടത്തുമെന്ന സൂചനയാണ് കാറില്‍ പതാക വച്ചത് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ജയലളിതയുടെ മരണ ശേഷം എഐഎഡിഎംകെയുടെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി വികെ ശശികല ചുമതലയേറ്റിരുന്നു. അധികം വൈകാതെയാണ് അവര്‍ക്കെതിരായ വിചാരണ കോടതിയുടെ ശിക്ഷ സുപ്രീംകോടതി ശരിവച്ചത്. തുടര്‍ന്ന് ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ അടയ്ക്കപ്പെട്ടു. ജയിലില്‍ പോകുന്നതിന് മുമ്പ് പാര്‍ട്ടിയുടെ നേതൃത്വം ഒ പന്നീര്‍ശെല്‍വത്തെയും എടപ്പാടി പളനിസ്വാമിയെയും ഏല്‍പ്പിച്ചിരുന്നു. 2017 ല്‍ തുടങ്ങിയ ജയില്‍വാസം 2021ല്‍ അവസാനിച്ച് പുറത്തിറങ്ങുമ്പോള്‍ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ഘട്ടം കൂടിയാണ് എന്നതാണ് ശ്രദ്ധേയം.
ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയ ശശികലയെ പ്രവര്‍ത്തകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഒരാഴ്ച കൂടി ബെംഗളൂരുവില്‍ തന്നെ തങ്ങുമെന്നാണ് വിവരം. ശേഷമായിരിക്കും ചെന്നൈയിലേക്ക് പോകുക. ചെന്നൈയില്‍ വലിയ സ്വീകരണമാണ് ശശികയ്ക്ക് നല്‍കുക എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കു. സജീവ രാഷ്ട്രീയത്തില്‍ ഉണ്ടാകുമെന്ന സൂചന കൊടിവച്ച കാറില്‍ യാത്ര ചെയ്തതിലൂടെ ശശികല നല്കി കഴിഞ്ഞു. ബന്ധു ടിടിവി ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകത്തില്‍ പ്രവര്‍ത്തിക്കുമോ അണ്ണാഡിഎംകെയിലെ പഴയ പ്രതാപം തിരിച്ചുപിടിക്കുമോ... എന്തായിരിക്കും ശശികലയുടെ അടുത്ത നീക്കം എന്ന കാര്യം വ്യക്തമായിട്ടില്ല.
ശശികലയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട് എന്നാണ് എടപ്പാടി പളനിസ്വാമി അടുത്തിടെ പ്രതികരിച്ചത്. ദില്ലിയിലെത്തി ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ശശികലയെ കൂടെ നിര്‍ത്തണമെന്നാണ് ബിജെപിയുടെ നിര്‍ദേശം. എന്നാല്‍ ഇതിന് പളനിസ്വാമിയും പനീര്‍ശെല്‍വവും തയ്യാറായേക്കില്ല. ശശികല ഉടക്കി നില്‍ക്കുന്നത് വോട്ടുകള്‍ ഭിന്നിക്കാന്‍ ഇടയാക്കുമെന്ന് ബിജെപി കരുതുന്നു. ശശികലയോട് കൂറുള്ള ഒട്ടേറെ എംഎല്‍എമാര്‍ ഇപ്പോഴും എഐഎഡിഎംകെയിലുണ്ട്. ബിജെപിയും എഐഎഡിഎകെയും സഖ്യം ചേര്‍ന്നാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത്. അതേസമയം, കോടനാട് എസ്റ്റേറ്റ് കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയായ ഇഡി ശശികലയെ ചോദ്യം ചെയ്യുമെന്നാണ് വിവരം.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications