വഖഫ് ഭേദഗതി; ബംഗാളിൽ പ്രതിഷേധം ശക്തമാക്കുന്നു, പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടൽ
കൊൽക്കത്ത: വഖഫ് ഭേദഗതി നിയമമായതിന് പിന്നാലെ ബംഗാളിൽ പ്രതിഷേധം ശക്തമാക്കുന്നതായി റിപ്പോർട്ടുകൾ. ബംഗാളിലെ മുർഷിദാബാദിലാണ് പ്രതിഷേധം. പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടൽ നടന്നതായാണ് റിപ്പോർട്ട്. വഖഫ് ഭേദഗതി ബിൽ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയിരുന്നു. ശനിയാഴ്ച രാഷ്ട്രപതി ഒപ്പുവെച്ചതോടെ ബിൽ പ്രാബല്യത്തിൽ വന്നതായി കേന്ദ്രം വിജ്ഞാുപനം ഇറക്കുകയും ചെയ്തു.
അതേ സമയം മുർഷിദാബാദിലാണ് പ്രതിഷേധത്തിന് പിന്നാലെ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ ബി ജെ പി ഐ ടി സെൽ മേധാവി അമിത് മാളവ്യ രംഗത്തെത്തി. സംഘർഷത്തിൽ നിന്നുള്ള ദൃശ്യങ്ങളാണെന്ന് പറഞ്ഞ് മാളവ്യ സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

മമതാ ബാനർജിയുടെ മുസ്ലിം പ്രീണന രാഷ്ട്രീയമാണ് അശാന്തിക്ക് കാരണമെന്ന് മാളവ്യ പറഞ്ഞു." മുർഷിദാബാദിലെ തെരുവുകളിലൂടെ അക്രമസക്തമായ ഇസ്ലാമിക ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പശ്ചിമ ബംഗാൾ പോലീസ് പാടുപെടുകയാണ്. ഒരുപക്ഷേ ആഭ്യന്തര മന്ത്രി മമതാ ബാനർജിയുടെ നിർദ്ദേശപ്രകാരമായിരിക്കാം. അവരുടെ പ്രകോപനപരമായ പ്രസംഗങ്ങൾ നിലവിലെ അശാന്തിക്ക് നേരിട്ട് കാരണമായി, മാളവ്യ പറഞ്ഞു.
" മുൻകരുതൽ എന്ന നിലയിൽ വിവരങ്ങളുടെ ഒഴുക്ക് നിയന്ത്രിക്കാൻ പ്രദേശത്തെ ഇന്റർനെറ്റ് സേവനങ്ങൾ തടഞ്ഞു. ഈയിടെ കാർത്തിര പൂജ ആഘോഷത്തിനിടെ ഹിന്ദുക്കൾക്കെതിരെ ആവർത്തിച്ചുള്ള ആക്രമണങ്ങൾക്ക് സാക്ഷ്യം വഹിച്ച പ്രദേശമാണ്. സംഘർഷം രൂക്ഷമായതോടെ നിരവധി ട്രെയിനുകൾ സ്തംഭിച്ചു. മമത ബാനർജിയുടെ നട്ടെല്ലില്ലാത്ത മുസ്ലിം പ്രീണന ബ്രാൻജ് ബ്രാൻഡ് ബംഗാളിനെ അപകടകരമായി ബംഗ്ലാദേശിന്റെ പാതയിലേക്ക് വലിച്ചിഴയ്ക്കുകയാണ്, മാളവ്യ പറഞ്ഞു.
വഖഫ് നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് പ്രതിപക്ഷ പാർട്ടികൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. നിയമം ചോദ്യം ചെയ്ത് 12 ലധികം ഹർജികളാണ് ഇപ്പോൾ സുപ്രീം കോടതിയുടെ മുന്നിൽ എത്തിയിട്ടുള്ളത്. അതേ സമയം നിയമം സ്റ്റേ ചെയ്യരുതെന്ന് സുപ്രീംകോതിയിൽ ആവശ്യപ്പെടാൻ കേന്ദ്രം തീരുമാനിച്ചു,
കേസിൽ സുപ്രീം കോതി തടസ്സ ഹർജി ഫയൽ ചെയ്തു. വഖഫ് ( ഭേദഗതി ) നിയമത്തിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്യുന്ന ഹർജികളിൽ ഉത്തരവ് പുറപ്പെടുവിപ്പിക്കുന്നതിന് മുൻപ് കേന്ദ്രം ചൊവ്വാഴ്ച സുപ്രീം കോടതിയിൽ കേവിയറ്റ് ഫയൽ ചെയ്തു. ഹർജികളിൽ ഉത്തരവ് പുറപ്പെടുവിപ്പിക്കുന്നതിന് മുൻപ് വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications