Get Updates
Get notified of breaking news, exclusive insights, and must-see stories!

സൂര്യയെ തല്ലിയാൽ ഒരു ലക്ഷം, ജയ് ഭീമിനെതിരെ 5 കോടിയുടെ വക്കീൽ നോട്ടീസ്, പുതിയ വിവാദം

ചെന്നൈ: സൂര്യ നായകനായി ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ജയ് ഭീം സമൂഹത്തില്‍ ഇന്നും തീവ്രമായി നിലനില്‍ക്കുന്ന ജാതീയത എന്നത് പ്രമേയമാക്കിയിട്ടുളള സിനിമയാണ്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വലിയ തോതില്‍ അഭിനന്ദിക്കപ്പെടുന്നു.

അതിനിടെ തങ്ങളുടെ സമുദായത്തെ മോശമായി ചിത്രീകരിച്ചു എന്ന് ആരോപിച്ച് സൂര്യയ്ക്ക് ലീഗല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് വണ്ണിയാര്‍ സംഘം. തീര്‍ന്നില്ല, പിഎംകെ എന്ന പാര്‍ട്ടി സൂര്യയെ തല്ലുന്നവര്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനവും പ്രഖ്യാപിച്ചിരിക്കുകയാണ്.

1

തമിഴ്‌നാട്ടില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു പോലീസ് കസ്റ്റഡി കൊലപാതകവും കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന്റെ നിയമപോരാട്ടവും പ്രമേയമാക്കിയിട്ടുളളതാണ് ജയ് ഭീം. ചിത്രത്തിന്റെ പ്രമേയവും അഭിനേതാക്കളുടെ പ്രകടനവും അടക്കം വ്യാപകമായി അഭിനന്ദിക്കപ്പെടുന്നു. ഒപ്പം ചിത്രം വിവാദങ്ങളിലും അകപ്പെട്ടു. ചിത്രത്തില്‍ ഹിന്ദി ഭാഷയെ താഴ്ത്തിക്കാട്ടുന്നു എന്ന് ആരോപിച്ച് നേരത്തെ ബിജെപി അടക്കം രംഗത്ത് വന്നിരുന്നു.

2

ഇപ്പോള്‍ ചിത്രത്തിലെ നായകനും നിര്‍മ്മാതാവുമായ സൂര്യ, സംവിധായകന്‍ ടിജെ ജ്ഞാനവേല്‍, ആമസോണ്‍ പ്രൈം എന്നിവര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് വണ്ണിയാര്‍ സംഘം എന്ന സംഘടന. ഉത്തരതമിഴ്‌നാട്ടില്‍ വലിയ രാഷ്ട്രീയ സ്വാധീനമുളള സമുദായമാണ് വണ്ണിയാര്‍. ജയ് ഭീം എന്ന ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ തങ്ങളുടെ സമുദായാംഗമായി ചിത്രീകരിച്ചിരിക്കുന്നു എന്നാണ് ഇവരുടെ ആരോപണം.

ഇത് വല്ലപ്പോഴുമെന്ന് നസ്രിയ, കമന്റുമായി ദുൽഖറും റോഷനും, ക്യൂട്ട് ചിത്രങ്ങൾ

3

പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട രാജാക്കണ്ണ്, അദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കുന്ന അഡ്വക്കേറ്റ് ചന്ദ്രു, പോലീസ് ഓഫീസര്‍ പെരുമാള്‍ സ്വാമി എന്നീ കഥാപാത്രങ്ങള്‍ക്ക് അവരുടെ യഥാര്‍ത്ഥ പേരുകള്‍ തന്നെയാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത് എന്ന് വക്കീല്‍ നോട്ടീസില്‍ പറയുന്നു. അതേസമയം രാജാകണ്ണിനെ പോലീസ് സ്‌റ്റേഷനില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുന്ന എസ്‌ഐയുടെ യഥാര്‍ത്ഥ പേരല്ല ഉപയോഗിച്ചിരിക്കുന്നത്.

4

ഈ പോലീസ് കഥാപാത്രത്തിന് ഗുരുമൂര്‍ത്തി എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഗുരു എന്നാണ് ഇയാളെ വിളിക്കുന്നത്. ഇത് പിഎംകെ നേതാവായ ജെ ഗുരുവിനെ അപമാനിക്കുന്നതിന് വേണ്ടിയാണെന്നാണ് വക്കീല്‍ നോട്ടീസില്‍ ആരോപിക്കുന്നത്. മാത്രമല്ല ചിത്രത്തിലെ ഒരു സീനില്‍ ഈ പോലീസ് ഓഫീസറുടെ പിറകിലുളള കലണ്ടറില്‍ അഗ്നികുണ്ഡം കാണിക്കുന്നുണ്ടെന്നും ഇത് വണ്ണിയാര്‍ സമുദായത്തിന്റെ പ്രതീകമാണെന്നും ഇവര്‍ പറയുന്നു.

5

യഥാര്‍ത്ഥ സംഭവത്തിലെ പോലീസുകാരന്‍ വണ്ണിയാര്‍ സമുദായത്തില്‍ നിന്നുളള ആളല്ല എന്നിരിക്കെ സിനിമയില്‍ അത്തരത്തില്‍ ചിത്രീകരിക്കുന്നത് തങ്ങളെ അപമാനിക്കാനും തങ്ങളുടെ ആളുകളെ തെറ്റുകാരാക്കാനുമാണ് എന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു. ഏഴ് ദിവസത്തിനുളളില്‍ 5 കോടി രൂപ മാനഷ്ടമായി നല്‍കണം എന്നുമാണ്. പിഎംകെ നേതാവ് അന്‍പുമണി രാംദാസ് കഴിഞ്ഞ ദിവസം ഈ വിഷയത്തില്‍ സൂര്യയ്ക്ക് കത്ത് അയച്ചിരുന്നു.

6

ജയ് ഭീം എന്ന സിനിമ പറയുന്നത് അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി അഡ്വക്കേറ്റ് ചന്ദ്ര എങ്ങനെ ഒരു നിയമ പോരാട്ടം നടത്തിയെന്നും നീതി ലഭ്യമാക്കി എന്നുമാണെന്ന് മറുപടിക്കത്തില്‍ സൂര്യ പറയുന്നു. പേരിന്റെ രാഷ്ട്രീയം കളിച്ച് വിഷയം വഴി തെറ്റിക്കരുതെന്നും കത്തില്‍ സൂര്യ അഭ്യര്‍ത്ഥിച്ചു. അതിനിടെയാണ് പിഎംകെയുടെ നാഗപട്ടണം ജില്ലാ സെക്രട്ടറി സൂര്യയെ തല്ലുന്നവര്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ സോഷ്യല്‍ മീഡിയ പിന്തുണയുമായി സൂര്യയ്ക്ക് പിന്നില്‍ അണി നിരന്നിരിക്കുകയാണ്. #WeStandWithSuriya എന്ന ഹാഷ് ടാഗ് ട്വിറ്ററിൽ വൈറലാണ്. സിപിഎം കഴിഞ്ഞ ദിവസം സൂര്യയേയും ജയ് ഭീം സിനിമയേയും അഭിനന്ദിച്ച് രംഗത്ത് വന്നിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+