കർണാടകയിൽ സിക്ക വൈറസ്, ആശങ്കയിൽ രാജ്യം; എന്താണ് സിക്ക വൈറസ്, ലക്ഷണങ്ങൾ എന്തൊക്കെ?
കർണാടകയിൽ സിക്ക വൈറസ് സ്ഥിരീകരിച്ച വാർത്ത ആശങ്ക പടർത്തുകയാണ്. അഞ്ച് വയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. റൈച്ചുർ ജില്ലയിൽ നിന്നുള്ള പെൺകുട്ടിക്കാണ് രോഗബാധ കണ്ടെത്തിയതെന്നാണ് കർണാടക ആരോഗ്യമന്ത്രി കെ സുധാകർ അറിയിച്ചത്. ഇതോടെ മറ്റ് സംസ്ഥാനങ്ങളും സിക്ക വൈറസ് സംബന്ധിച്ച ഭയത്തിലാണ്.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചതായും കർണാടക ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. കർണാടകയിൽ ആദ്യമായാണ് രോഗം സ്ഥിരീകരിക്കുന്നത്. ഏതാനും മാസങ്ങൾക്ക് മുമ്പ് കേരളം, മഹാരാഷ്ട്ര, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ സിക്ക വൈറസ് സ്ഥിരീകരിച്ചിരുന്നു. എന്താണ് എല്ലാവരേയും ഭയത്തിൽ നിർത്തുന്ന സിക്ക വൈറസ് എന്ന് അറിയാം..

എന്താണ് സിക്ക വൈറസ്?
ഡെങ്കി, ചിക്കുൻ ഗുനിയ തുടങ്ങിയവ പരത്തുന്ന അതേ ഇനമായ ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുക് പരത്തുന്ന രോഗമാണ് സിക്ക വൈറസ്. 1947 ൽ ഉഗാണ്ടയിലെ കുരങ്ങുകളിലാണ് സിക്ക വൈറസ് ആദ്യം തിരിച്ചറിഞ്ഞത്. പിന്നീട് ഇത് ആഫ്രിക്ക, ഏഷ്യ, പസഫിക് ദ്വീപുകൾ, തെക്ക്, മധ്യ അമേരിക്ക എന്നിവിടങ്ങളിലെ ആളുകളെ ബാധിക്കുകയായിരുന്നു.

പനി, ശരീരത്തിൽ ചുവന്ന പാടുകൾ, തലവേദന, ഛർദ്ദി, സന്ധിവേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗാണുക്കൾ ശരീരത്തിലെത്തിയാൽ മൂന്നാം ദിവസം ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം. ഗർഭിണികളേയാണ് സിക്ക വൈറസ് സാരമായി ബാധിക്കുന്നത്. ഗർഭിണിയായ സ്ത്രീയിൽ ഈ രോഗബാധ ഉണ്ടായാൽ നവജാതശിശുവിന് ജന്മനാലുള്ള തകരാറുകൾ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. കുട്ടികളിലും മുതിർന്നവരിലും സിക്ക ബാധിച്ചാൽ നാഡീസംബന്ധമായ പ്രശങ്ങളിലേയ്ക്ക് വരെ എത്താം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...
1. കൊതുക് കടി ഏൽക്കാതെ നോക്കുക എന്നതാണ് സിക്കയെ പ്രതിരോധിക്കാനുള്ള ഏറ്റവും പ്രധാന മാർഗം.
2. ഗർഭിണികൾ, ഗർഭധാരണത്തിനായി തയ്യാറെടുക്കുന്ന സ്ത്രീകൾ, കൊച്ചുകുട്ടികൾ എന്നിവർ കൊതുക് കടിയേൽക്കാതെ ശ്രദ്ധിക്കുക.
3. കൊച്ചുകുട്ടികളും ഗർഭിണികളും പകൽ സമയത്തോ വൈകുന്നേരമോ ഉറങ്ങുകയാണെങ്കിൽ കൊതുക് വലയിടണം.
4 ജനാലകളും വാതിലുകളും കൊതുക് കടക്കാതെ രീതിയിൽ അടിച്ചിട്ട് സംരക്ഷിക്കണം.
5. വീടും പരിസരവും സ്ഥാപനങ്ങളും വെള്ളം കെട്ടിനിൽക്കാതെ നോക്കുക. മാത്രമല്ല ഇൻഡോർ പ്ലാന്റുകൾ, ഫ്രിഡ്ജിന്റെ ഡ്രേ എന്നിവ ആഴ്ചയിലൊരിക്കൽ വൃത്തിയാക്കുക.

അതേസമയെ കർണാടകയിൽ സർക്കാർ ജാഗ്രത പാലിക്കുന്നുണ്ടെന്നും ഏതെങ്കിലും ആശുപത്രികളിൽ അണുബാധയുണ്ടെന്ന് സംശയിക്കുന്ന സാഹചര്യത്തിൽ സിക വൈറസ് പരിശോധനയ്ക്ക് സാമ്പിളുകൾ അയയ്ക്കാൻ റെയ്ച്ചൂരിലെയും സമീപ ജില്ലകളിലെയും നിരീക്ഷണ (ആരോഗ്യ വകുപ്പ്) ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഞ്ചുവയസ്സുകാരി എവിടേയും സഞ്ചരിച്ചിട്ടില്ലെന്നും പറയുന്നു. "സിക്ക വൈറസ് സ്ഥിരീകരിച്ച കേസിനെക്കുറിച്ച് പൂനെയിൽ നിന്ന് ഞങ്ങൾക്ക് ഒരു ലാബ് റിപ്പോർട്ട് ലഭിച്ചു. ഡിസംബർ 5 ന്, അത് പ്രോസസ്സ് ചെയ്യുകയും ഡിസംബർ 8 ന് റിപ്പോർട്ട് ചെയ്യുകയും ചെയ്തു. മൂന്ന് സാമ്പിളുകൾ അയച്ചു, അതിൽ രണ്ടെണ്ണം നെഗറ്റീവ് ആയിരുന്നു, ഒന്ന് പോസിറ്റീവ് ആയിരുന്നു, അതായത് അഞ്ച്- ഒരു വയസ്സുള്ള പെൺകുട്ടി, ഞങ്ങൾ ജാഗ്രത പാലിക്കുന്നു, "റയ്ച്ചൂരിൽ സിക്ക വൈറസ് കേസിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി സുധാകർ പറഞ്ഞു.

ബംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, ഏതാനും മാസങ്ങൾക്ക് മുമ്പ് കേരളം, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ സിക്ക വൈറസ് കേസുകൾ കണ്ടെത്തിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. "കർണ്ണാടകയിൽ ഇത് ആദ്യമായി സ്ഥിരീകരിച്ച കേസാണ്. സെറം ഡെങ്കിപ്പനി, ചിക്കുൻഗുനിയ പരിശോധനകൾക്ക് വിധേയമാക്കിയപ്പോഴാണ് ഇത് വെളിച്ചത്ത് വന്നത്. സാധാരണയായി, അത്തരം സാമ്പിളുകളിൽ 10% പരിശോധനയ്ക്കായി പൂനെയിലേക്ക് അയയ്ക്കുന്നു, അതിൽ ഇത് പോസിറ്റീവ് ആയി വന്നു. " മന്ത്രി പറഞ്ഞു.












Click it and Unblock the Notifications