കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂല്യം 7000 കോടി, 2023 ല്‍ 220 കോടി ലാഭം കിട്ടും, എന്നിട്ടും ബിസ്ലേരി ഏറ്റെടുക്കില്ലെന്ന് ഉടമയുടെ മകള്‍

Google Oneindia Malayalam News

ന്യൂദല്‍ഹി: ബിസ്‌ലേരി എന്ന ബ്രാന്‍ഡിന് പരിചയപ്പെടുത്തല്‍ ആവശ്യമായി വരില്ല. പച്ചവെള്ളം കുപ്പിയിലാക്കി വിറ്റ് കോടികളുടെ ലാഭം കൊയ്ത കമ്പനിയാണ് ബിസ്‌ലേരി. ആ ബിസ്‌ലേരി കമ്പനി ഇന്ന് വില്‍പനയ്ക്ക് വെച്ചിരിക്കുകയാണ്. എന്നാല്‍ മറ്റ് കമ്പനികളുടെ പോലെ നഷ്ടത്തിലായത് കൊണ്ടല്ല ബിസ്‌ലേരി വില്‍പനയ്ക്ക് വെച്ചിരിക്കുന്നത്. 7000 കോടി രൂപ ആസ്തിയും 220 കോടി രൂപ അടുത്ത വര്‍ഷം ലാഭവം നേടുമെന്ന് പ്രതീക്ഷിക്കുന്ന കമ്പനിയാണ് ബിസ്ലേരി.

എന്നാല്‍ ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് ലിമിറ്റഡിന് കമ്പനി വില്‍ക്കാന്‍ പോകുന്നു എന്ന റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നത്. ഇപ്പോഴിതാ അതിന്റെ കാരണം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ബിസ്ലേരിയുടെ ഉടമയും രാജ്യത്തെ പ്രമുഖ വ്യവസായിയുമായി രമേഷ് ചൗഹാന്‍. ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത് എങ്കിലും നോക്കി നടത്താന്‍ ആളില്ലാ എന്നതാണ് 82 കാരനായ രമേഷ് ചൗഹാന്‍ നേരിടുന്ന പ്രതിസന്ധി.

1

Image Credit: Bisleri Webiste

മകള്‍ ജയന്തി ചൗഹാന്‍ കമ്പനി ഏറ്റെടുത്ത് നടത്തും എന്ന പ്രതീക്ഷയിലായിരുന്നു രമേഷ് ചൗഹാന്‍. എന്നാല്‍ വെള്ളക്കച്ചടവത്തിന് താല്‍പര്യമില്ല എന്നാണ് ജയന്തി ചൗഹാന്റെ നിലപാട്. 1940 ല്‍ ജനിച്ച രമേഷ് കഴിഞ്ഞ ആറ് പതിറ്റാണ്ടായി മിനറല്‍ വാട്ടര്‍ ബോട്ടിലിലാക്കി വില്‍ക്കുന്നുണ്ട്. തംബ്സ്അപ്പ്, ഗോള്‍ഡ് സ്പോട്ട്, സിട്ര, മാസ, ലിംക തുടങ്ങിയ ബ്രാന്‍ഡുകള്‍ നിര്‍മ്മിക്കുകയും പിന്നീട് കൊക്കകോള പോലുള്ള മള്‍ട്ടി നാഷണല്‍ കമ്പനികള്‍ക്ക് വില്‍ക്കുകയുമായിരുന്നു രമേഷ് ചൗഹാന്‍.

സാനിയ കടന്ന് പോകുന്നത് വലിയ മാനസിക പിരിമുറുക്കത്തിലൂടെ..? വീണ്ടും ഇന്‍സ്റ്റഗ്രാം സ്റ്റോറി, വിവാഹമോചനം?സാനിയ കടന്ന് പോകുന്നത് വലിയ മാനസിക പിരിമുറുക്കത്തിലൂടെ..? വീണ്ടും ഇന്‍സ്റ്റഗ്രാം സ്റ്റോറി, വിവാഹമോചനം?

2

രമേഷ് ചൗഹാന്റെ ഭാര്യ സൈനബയാണ് കമ്പനിയുടെ ഡയറക്ടര്‍. മകള്‍ ജയന്തി ചൗഹാന്‍ കമ്പനിയുടെ വൈസ് ചെയര്‍മാനാണ്. പ്രൊഡക്ട് ഡെവലപ്മെന്റ് കോഴ്സില്‍ ബിരുദം നേടിയിട്ടുള്ള ജയന്തി ചൗഹാന്‍ ലോസ് ഏഞ്ചല്‍സിലെ ഫാഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ ആന്‍ഡ് മര്‍ച്ചന്‍ഡൈസിംഗില്‍ നിന്ന് കോഴ്സും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഫാഷന്‍ സ്‌റ്റൈലിംഗും ചെയ്തിട്ടുണ്ട്.

'താരാരാധന ശിര്‍ക്ക്, അനിസ്ലാമികം... ലോകകപ്പ് കണ്ട് നിസ്‌കാരം മുടക്കരുത്'; ഫുട്‌ബോള്‍ ലഹരിയാകരുത് എന്ന് സമസ്ത'താരാരാധന ശിര്‍ക്ക്, അനിസ്ലാമികം... ലോകകപ്പ് കണ്ട് നിസ്‌കാരം മുടക്കരുത്'; ഫുട്‌ബോള്‍ ലഹരിയാകരുത് എന്ന് സമസ്ത

3

ലണ്ടനില്‍ നിന്ന് ഫാഷന്‍ സ്‌റ്റൈലിംഗും ഫോട്ടോഗ്രാഫിയും പഠിച്ച ജയന്തി 24-ാം വയസിലാണ് ബിസ്ലേരിയില്‍ എത്തുന്നത്. കമ്പനിയുടെ ഓട്ടോമേഷനിലും ജയന്തി പ്രധാന പങ്ക് വഹിച്ചു. ഇപ്പോള്‍ 37 വയസായി. വിപണനത്തിലും ബ്രാന്‍ഡിംഗിലും വലിയ സംഭാവന നല്‍കിയ ആളാണ് ജയന്തി എന്നാണ് കമ്പനിയുടെ വെബ്‌സൈറ്റില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. തീക്ഷ്ണമായ സഞ്ചാരി, മൃഗസ്നേഹി, അമേച്വര്‍ ഫോട്ടോഗ്രാഫര്‍ എന്നീ നിലകളിലും ജയന്തിക്ക് താല്‍പര്യമുണ്ട്.

'കല്യാണം കഴിഞ്ഞാല്‍ മകള്‍ മറ്റൊരു വീട്ടില്‍, മകന്‍ സ്വന്തം വീട്ടില്‍.. ഇതാണോ സമത്വം?' ഷൈന്‍ ടോം ചാക്കോ'കല്യാണം കഴിഞ്ഞാല്‍ മകള്‍ മറ്റൊരു വീട്ടില്‍, മകന്‍ സ്വന്തം വീട്ടില്‍.. ഇതാണോ സമത്വം?' ഷൈന്‍ ടോം ചാക്കോ

4

എന്നാല്‍ വര്‍ഷം നൂറുകണക്കിന് കോടികള്‍ വിറ്റുവരവുള്ള കമ്പനി ഏറ്റെടുക്കാനില്ല എന്നാണ് ജയന്തി പറയുന്നത്. ജയന്തിയുടെ ഈ തീരുമാനമാണ് കമ്പനി വില്‍ക്കുന്നതിലേക്ക് രമേഷ് ചൗഹാനെ പ്രേരിപ്പിച്ചത്. അതേസമയം ബിസ്ലേരി ഏറ്റെടുക്കുന്ന കമ്പനിക്ക് ഭരണം കൈമാറുന്നതിന് മുമ്പ് നിലവിലെ മാനേജ്മെന്റ് രണ്ട് വര്‍ഷത്തേക്ക് തുടരും. എന്നാല്‍ കമ്പനിയില്‍ ഒരു ന്യൂനപക്ഷ ഓഹരി പോലും നിലനിര്‍ത്തില്ല എന്നാണ് രമേഷ് ചൗഹാന്‍ പറയുന്നത്.

5

1965 ല്‍ മുംബൈയില്‍ ആണ് ബിസ്ലേരി ഷോപ്പ് തുടങ്ങിയത്. അന്ന് അഅതൊരു ഇറ്റാലിയന്‍ ബ്രാന്‍ഡായിരുന്നു. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം നാല് ലക്ഷം രൂപയ്ക്ക് പാര്‍ലെ കമ്പനിയുടെ ഉടമകളായ ചൗഹാന്‍ ബ്രദേര്‍സ് ഈ കമ്പനിയെ ഏറ്റെടുക്കുകയായിരുന്നു. പിന്നീട് കമ്പനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. പിന്നീട് ബിസ്ലേരി വാട്ടര്‍ പ്ലാന്റ് സ്ഥാപിച്ചു. 1993 ല്‍ തം്‌സ് അപ്, ഗോള്‍ഡ് സ്‌പോട്, സിട്ര, മാസ, ലിംക തുടങ്ങിയ തന്റെ പഴയ ബ്രാന്റുകളെ അറ്റ്‌ലാന്റ ആസ്ഥാനമായ കമ്പനിക്ക് നല്‍കി.

English summary
Whos is Jayanti Chauhan, who refused to take over Rs 7,000-crore Bisleri
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X