നിന്റെ ജീവിതം നശിപ്പിക്കും; സബ്കളക്ടർക്കു നേരെ ബിജെപി വനിത എംപിയുടെ ഭീഷണി, കാരണം ഭൂമി കയ്യേറ്റം...
സർക്കാർ ഭൂമി കയ്യേറിയ പരീതിയുടെ ഭാഗമായി സംഭവസംഥലത്ത് എത്തിയ സബ്കളക്ടർക്കു നേരെയാണ് വനിത എംപി അക്രോശിച്ച് രംഗത്തെത്തിയത്.
ബാരബാങ്കി: സബ്കളക്ടർക്കു നേരെ ബിജെപി വനിതാ എംപിയുടെ ഭീഷണി. ഉത്തർ പ്രദേശ് സബ്കളക്ടർ അജയ് ദ്വിവേദിയെയാണ് ബിജെപി എംപി പ്രിയങ്ക് സിംഗ് റാവത്ത് ഭീഷണിപ്പെടുത്തിയത്. സർക്കാർ ഭൂമി കയ്യേറിയ പരീതിയുടെ ഭാഗമായി സംഭവസംഥലത്ത് എത്തിയ സബ്കളക്ടർക്കു നേരെയാണ് വനിത എംപി അക്രോശിച്ച് രംഗത്തെത്തിയത്.
സംഭവം ഇങ്ങനെ: ചായിലയിലെ ഒരു കുളവും സർക്കാർ സ്കൂളും ബിജെപി പ്രദേശിക നേതാവ് കയ്യേറി എന്ന പരാതിയെ തുടർന്നാണ് സബ് കളക്ടർ അജയും സംഘവും സംഭവ സ്ഥലത്ത് എത്തുന്നത്. കയ്യേറ്റം ഒഴിപ്പിക്കാൻ പോലീസ് സന്നാഹത്തോടൊപ്പമാണ് സബ്കളക്ടർ എത്തിയത്. ഇ സമയത്ത് വനിത എംപിയും പ്രവർത്തകരും സംഭവസ്ഥലത്തെത്തുകയായിരുന്നു. നിങ്ങൾ പ്രോട്ടോകോൾ പാലിക്കണം. എന്റെ പ്രവർത്തകർക്ക് എന്തെങ്കിലും പ്രശ്നം നേരിട്ടാൽ നിങ്ങളുടെ ജീവിതം തുലയ്ക്കുമെന്ന് വനിത എംപി പറഞ്ഞു. താനും ഉദ്യോഗസ്ഥരും തങ്ങളുടെ ജോസി മാത്രമാണ് നിർവഹിക്കുന്നതെന്നു അജയ് പറഞ്ഞിരുന്നു. എന്നാൽ ഇത് കേൾക്കാൻ വനിത എംപി തയ്യാറായിരുന്നില്ല. അൽപ നേരം പ്രവർത്തകരോടൊപ്പം സംസാരിച്ചതിനു ശേഷം ഉദ്യോഗസ്ഥരെ വെല്ലുവിളിക്കും വിധം പരാമർശം നടത്തിയിരുന്നു.
എംപിയുടേയും പ്രവർത്തകരുടേയും പ്രവർത്തി ജോലിയെ ബാധിച്ചുവെന്നും. അതിനാൽ തൽകാലത്തേയ്ക്ക് കൃത്യം നിർത്തി വയ്ക്കുന്നുവെന്നും അജയ് അറിയിച്ചു. എന്നാൽ ശ്രമം ഉപേക്ഷിച്ചിട്ടില്ലെന്നും പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം അറിയിച്ചു. ഏതാനും മാസങ്ങൾക്കു മുൻപ് ഒരു പോലീസുകാരന് നേരേയും പ്രിയങ്ക ഭീക്ഷണി ഉയർത്തിയിരുന്നു.