ഇന്ദിരാ ഗാന്ധിയെ വാതോരാതെ പുകഴ്ത്തി ഗഡ്കരി; കേന്ദ്രമന്ത്രിയുടെ പ്രസംഗം ആര്‍എസ്എസ് വേദിയില്‍
Recommended Video

ദില്ലി: മരണപ്പെട്ടുപോയ കോണ്‍ഗ്രസ് നേതാക്കളെയടക്കം രൂക്ഷമായി വിമര്‍ശിക്കുന്നതാണ് ബിജെപിയുടെ രീതി. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജവഹര്‍ ലാല്‍ നെഹ്രുവായിരുന്നു ബിജെപി നേതാക്കളുടെ പ്രധാനം ലക്ഷ്യം. ഗാന്ധിയെ മാറ്റി നിര്‍ത്തിയാല്‍ കോണ്‍ഗ്രസ്സിന്റെ പൈത്യകം നിലനില്‍ക്കുന്നത് നെഹ്രുവിലാണെന്ന് ബിജെപിക്ക് നന്നായി അറിയാം.
ഇതുകൊണ്ട് തന്നെ നെഹ്രുവിനെ കടന്നാക്രമിക്കുക എന്നതായിരുന്നു ബിജെപിയുടെ പദ്ധതി. ലോകം കണ്ടതില്‍ വെച്ച് തന്നെ ഏറ്റവും മികച്ച വനിതാ നേതാവായ ഇന്ദിരാ ഗാന്ധിയും അടിയന്താരവാസ്ഥയുടെ പേരില്‍ ബിജെപിയുടെ വിമര്‍ശനങ്ങക്ക് ഇരയാകുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഇന്ദിരാ ഗാന്ധിയെ പുകഴ്ത്തി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി രംഗത്ത് എത്തിയത് ബിജെപി കേന്ദ്രങ്ങളെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്.

വാതോരാതെ പുകഴ്ത്തി
മുന്‍പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ വാതോരാതെ പുകഴ്ത്തി രംഗത്ത് എത്തിയത് മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ നിതിന്‍ ഗഡ്കരിയാണ്. ഇന്ദിരാഗാന്ധിക്ക് കഴിവ് തെളിയിക്കാന്‍ വനിതാ സംവരണം ആവശ്യമുണ്ടായിരുന്നില്ലെന്നാണ് ഗഡ്കരി പറഞ്ഞത്.

മികച്ച ഭരണം
സംവരണത്തിന്റെയൊന്നും ആനുകൂല്യമൊന്നും ഇല്ലാതിരുന്നിട്ടും അധികാരസ്ഥനങ്ങള്‍ വെട്ടിപ്പിടിച്ച ഇന്ദിര. പാര്‍ട്ടിയിലെ പുരുഷ നേതാക്കളേക്കാല്‍ മികച്ച ഭരണം കാഴ്ച വച്ച ഭരണാധികാരി ആയിരുന്നു ഇന്ദിരയെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.

സംവരണം ഉണ്ടായിരുന്നത് കൊണ്ടാണോ
വനിതാ സംവരണത്തിന് എതിരല്ല. എന്നാല്‍ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള രാഷ്ട്രീയത്തെക്കുറിച്ച് എതിരഭിപ്രായമാണുള്ളത്. മറ്റ് നേതാക്കളേക്കാള്‍ മികവ് തെളിയിക്കാന്‍ ഇന്ദിരാഗാന്ധിക്ക് കഴിഞ്ഞത് സംവരണം ഉണ്ടായിരുന്നത് കൊണ്ടാണോ എന്നും അദ്ദേഹം ചോദിച്ചു.

രാഷ്ട്രീയത്തില്‍ തിളങ്ങിയ വനിതകള്‍
സ്ത്രീ സംവരണത്തിന്റെ പിന്‍ബലമില്ലാതെ രാഷ്ട്രീയത്തില്‍ തിളങ്ങിയ വനിതകളാണ് കേന്ദ്രമന്ത്രി സുഷമ സ്വരാജും ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജനുമെന്ന് നിതിന്‍ ഗഡ്കരി പ്രസംത്തില്‍ ചൂണ്ടിക്കാണിച്ചു

പ്രശംസ
നാഗ്പൂരില്‍ വനിതാ സ്വയം സഹായ സംഘം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ ആയിരുന്നു ഇന്ദിരാഗാന്ധിയെ പ്രശംസിച്ച് ഗഡ്കരി രംഗത്ത് എത്തിയത്. നെഹ്രുവിന്റെ മകളായത് കൊണ്ട് മാത്രം അധികാരത്തിലെത്തിയവളാണ് ഇന്ദിരയെന്ന വിമര്‍ശനമാണ് ഇത്രയും കാലം ബിജെപി ഉന്നയിച്ചിരുന്നത്.

ബിജെപിയും ആര്‍എസ്എസും
ഗഡ്കരിയുടെ പരമാര്‍ശത്തോടെ ബിജെപിയും ആര്‍എസ്എസും ഒരേപോലെ വെട്ടിലായി. ജാതി മതരാഷ്ട്രീയത്തിന് താന്‍ എതിരാണ്. അറിവിന്റെ അടിസ്ഥാനത്തിലാണ് ഒരു വ്യക്തിയുടെ മികവ് അളക്കേണ്ടത്. അല്ലാതെ ജാതി, മതം എന്നിവയുടെ അടിസ്ഥാനത്തിലല്ല എന്നും ഗഡ്കരി പറഞ്ഞു.

തലവേദന
സായ്ബാബയുടെയോ ഗജാനന്‍ മഹാരാജിന്റെയോ മതം നാം തിരക്കാറുണ്ടോ. ഛത്രപതി ശവാഡി, ഡോ. അംബേദ്കര്‍ തുടങ്ങിയവരുടെ ജാതിയും ആരും തിരക്കാറില്ല. തിരഞ്ഞെടുപ്പ് അടുത്ത് വരുമ്പോഴുള്ള ഗഡ്കരിയുടെ തുറന്നു പറച്ചിലുകള്‍ പാര്‍ട്ടി നേതൃത്വത്തിനും തലവേദനയാവുകയാണ്.

വ്യാഖ്യാനം
നിതിന്‍ ഗഡ്കരിയുടെ പ്രസ്താവനകളില്‍ പലതും മോദി-അമിത് ഷാ കുട്ടുകെട്ടിനെ ലക്ഷ്യം വെച്ചാണെന്ന വ്യാഖ്യാനം ശക്തമാണ്. ബിജെപി അധികാരത്തില്‍ തിരിച്ചെത്തണമെങ്കില്‍ ഗഡ്കരിയെ ഉപപ്രധാനമന്ത്രിയും ശിവരാജ് സിങ് ചൗഹാനെ പാര്‍ട്ടി അധ്യക്ഷനാക്കണമെന്നും മുതിര്‍ന്ന് ബിജെപി നേതാവായ സംഘപ്രിയ ഗൗതം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

ശിവസേനയുടെ പിന്തുണ
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൂക്കുസഭ വരികയും നിതിന്‍ ഗഡ്കരി പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുകയും ചെയ്താല്‍ അദ്ദേഹത്തെ പിന്തുണയ്ക്കുമെന്ന് ശിവസേനയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

മോദിയുടെ പ്രഭാവം മങ്ങിക്കഴിഞ്ഞു
നരേന്ദ്ര മോദിയുടെ പ്രഭാവം മങ്ങിക്കഴിഞ്ഞു. എന്നാല്‍ ഇപ്പോഴും രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിന് മോദിയെ മറികടക്കാനാകുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. എങ്കിലും ജനപ്രീതിയും ബി.ജെ.പി. സര്‍ക്കാരിനെതിരായ ജനവികാരവും മുതലാക്കാന്‍ രാഹുലിന് കഴിയുന്നുണ്ട്.

സാംമ്നയില്‍
ഈയിടെ നടന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് തിരിച്ചടിയേറ്റപ്പോള്‍ നിതിന്‍ ഗഡ്കരി സ്വരം മാറ്റി പ്രതികരിച്ചത് മാറ്റത്തിന്റെ ആദ്യ സൂചനയാണ്. ആര്‍എസ്എസിനും ബിജെപിക്കും ഒരുപോലെ സ്വീകാര്യനായ നേതാവാണ് ഗഡ്കരി.''-ശിവസേന രാജ്യസഭാംഗമായ സഞ്ജയ് റാവുത്ത് പാര്‍ട്ടി മുഖപത്രമായ 'സാംമ്ന'യില്‍ എഴുതിയ പംക്തിയില്‍ പറയുന്നു
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം












Click it and Unblock the Notifications