Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂറുമാറി വന്നവര്‍ക്ക് സുപ്രധാന വകുപ്പുകള്‍ നല്‍കി യോഗി; മുതിര്‍ന്ന നേതാക്കള്‍ അതൃപ്തര്‍

ലഖ്‌നൗ: അടുത്തിടെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരില്‍ പുതുമുഖങ്ങള്‍ക്ക് നല്‍കിയത് സുപ്രധാന വകുപ്പുകള്‍. മറ്റ് പാര്‍ട്ടികളില്‍ നിന്ന് വന്നവര്‍ക്ക് പ്രധാന വകുപ്പുകള്‍ നല്‍കിയത് പല ബി ജെ പി നേതാക്കളെയും അമ്പരപ്പിച്ചിരിക്കുകയാണ്. പഴയ കേഡര്‍ നേതാക്കളെക്കാള്‍ കൂറുമാറി വന്നവര്‍ക്കും പുതുമുഖങ്ങള്‍ക്ക് സ്ഥാനവും പ്രാധാന്യവും നല്‍കുന്നത് കാണുമ്പോള്‍ വേദനയുണ്ട്. പ്രകടനത്തിന് പ്രതിഫലം ലഭിക്കുമെന്നും ഈ നേതാക്കള്‍ക്ക് അവരുടെ കഴിവ് പ്രകടിപ്പിക്കാന്‍ അവസരം നല്‍കുമെന്നും പറയുമ്പോള്‍, വിശ്വസ്തതയും പരിഗണനാവിഷയമാകണമെന്ന് പലരും കരുതുന്നു, ''മുതിര്‍ന്ന ബി ജെ പി നേതാവ് പറഞ്ഞു.

എന്നാല്‍ ഒരു തസ്തികയും അംഗീകാരവും ശാശ്വതമല്ലെന്നും അതിനാല്‍ പ്രകടനത്തിനായിരിക്കും മുന്‍തൂക്കം എന്ന സന്ദേശം നല്‍കാനാണ് പുതുമുഖങ്ങള്‍ക്ക് പ്രധാന വകുപ്പുകള്‍ നല്‍കിയതിന് പിന്നിലെ ആശയമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സിറത്തുവില്‍ നിന്ന് പരാജയപ്പെട്ട കേശവ് പ്രസാദ് മൗര്യയെ ഉപമുഖ്യമന്ത്രിയായി നിലനിര്‍ത്തിയെങ്കിലും കഴിഞ്ഞ മന്ത്രിസഭയില്‍ വഹിച്ചിരുന്ന കാര്യമായ വകുപ്പായ പൊതുമരാമത്ത് വകുപ്പ് ( പി ഡബ്ല്യു ഡി ) അദ്ദേഹത്തിന് നല്‍കിയിട്ടില്ല.

1

പകരം, തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ ചേര്‍ന്ന ജിതിന്‍ പ്രസാദയ്ക്കാണ് പി ഡബ്ല്യു ഡി വകുപ്പ് ലഭിച്ചത്. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാരില്‍ മന്ത്രിയായിരുന്നു ജിതിന്‍ പ്രസാദ. ഇതിന് വിപരീതമായി, ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ട മൗര്യയുടെ സഹപ്രവര്‍ത്തകന്‍ ബ്രജേഷ് പതക്കിന് നാല് സുപ്രധാന വകുപ്പുകള്‍ അനുവദിച്ചു - മെഡിക്കല്‍, ആരോഗ്യം, കുടുംബക്ഷേമം, മാതൃ-ശിശുക്ഷേമം, മെഡിക്കല്‍ വിദ്യാഭ്യാസം എന്നിവയാണവ.

2

കൊവിഡ് മഹാമാരിയ്ക്ക് ശേഷം ആരോഗ്യവുമായി ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്ക് പ്രാധാന്യമുണ്ട്. മഹാമാരി സമയത്ത്, കൊവിഡ് തയ്യാറെടുപ്പിനെ കുറിച്ച് സ്വന്തം സര്‍ക്കാരിനെ ചോദ്യം ചെയ്ത ഏതാനും ബി ജെ പി നേതാക്കളിലും മന്ത്രിമാരിലും ബ്രജേഷ് പഥക് ഉണ്ടായിരുന്നു. മഹാമാരിയെ തുടര്‍ന്ന് പ്രാധാന്യം നേടിയ മറ്റൊരു മന്ത്രാലയമാണ് നഗര തൊഴിലും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവും. അത് മറ്റൊരു നവാഗതനായ എ കെ ശര്‍മ്മയ്ക്ക് ലഭിച്ചു. ഐ എ എസ് ഓഫീസര്‍ എന്ന നിലയില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ടുകള്‍ കൈകാര്യം ചെയ്യുന്നതില്‍ അനുഭവ പരിചയമുള്ള മുന്‍ ഗുജറാത്ത് കേഡര്‍ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.

3

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തരില്‍ ഒരാള്‍ കൂടിയായ എ കെ ശര്‍മ്മ തന്റെ വൈദഗ്ധ്യം കൊണ്ടുവരിക മാത്രമല്ല, ഈ മന്ത്രാലയങ്ങള്‍ക്ക് കേന്ദ്ര ഫണ്ടുകളുടെ ഏകോപനം ആവശ്യമായതിനാല്‍ കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ഒരു കണ്ണിയായി പ്രവര്‍ത്തിക്കുമെന്നും പ്രതീക്ഷിക്കുന്നു. കൂടാതെ, തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബി ജെ പിയില്‍ ചേര്‍ന്ന രാകേഷ് സച്ചന് സുപ്രധാനമായ ചെറുകിട, ഇടത്തര വ്യവസായ വകുപ്പില്‍ (എം എസ് എം ഇ ) മന്ത്രിസ്ഥാനം നല്‍കിയിട്ടുണ്ട്. സച്ചന്‍ മുമ്പ് സമാജ്വാദി പാര്‍ട്ടിയിലും കോണ്‍ഗ്രസിലും ഉണ്ടായിരുന്നു. യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ ആദ്യ ടേമില്‍, ഇത്തവണ ഒഴിവാക്കിയ സിദ്ധാര്‍ത്ഥ് നാഥ് സിംഗിനായിരുന്നു എം എസ് എം ഇ മന്ത്രാലയം.

4

ഇതോടൊപ്പം ഖാദി, കൈത്തറി, ടെക്‌സ്‌റ്റൈല്‍ വകുപ്പുകളും സച്ചന് അനുവദിച്ചിട്ടുണ്ട് 'നോണ്‍-കേഡര്‍' എന്ന് കണക്കാക്കപ്പെടുന്ന മറ്റൊരു ബി ജെ പി നേതാവ് നന്ദ് ഗോപാല്‍ നന്ദിക്ക് അടിസ്ഥാന സൗകര്യ-വ്യാവസായിക വികസന വകുപ്പ്, കയറ്റുമതി പ്രോത്സാഹനം, നിക്ഷേപ പ്രോത്സാഹനം കൂടാതെ എന്‍ ആര്‍ ഐ മന്ത്രാലയവും നല്‍കി. മുന്‍ മന്ത്രിസഭയില്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് സതീഷ് മഹാനയ്ക്കായിരുന്നു ഈ വകുപ്പ് നല്‍കിയിരുന്നത്.

5

മറ്റൊരു നോണ്‍ കേഡര്‍ നേതാവായ ജയ്വീര്‍ സിംഗിന് വളരെ പ്രധാനപ്പെട്ട ടൂറിസം, സാംസ്‌കാരിക വകുപ്പ് നല്‍കിയിട്ടുണ്ട്. അയോധ്യ, മഥുര, കാശി, പ്രയാഗ്രാജ് തുടങ്ങിയ മതപട്ടണങ്ങള്‍ക്ക് ചുറ്റുമുള്ള അടിസ്ഥാന സൗകര്യ വികസനത്തില്‍ പദ്ധതികള്‍ വേഗത്തിലാക്കാന്‍ സുപ്രധാനമായ ഉത്തരവാദിത്തം ഈ വകുപ്പിനുണ്ടാകും. എക്‌സൈസ് & പ്രൊഹിബിഷന്‍ മന്ത്രാലയത്തിലെ സഹമന്ത്രി സ്ഥാനം മുന്‍ എസ് പി നേതാവ് നിതിന്‍ അഗര്‍വാളിന് നല്‍കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+