തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കി; ആൺകുഞ്ഞിന് ജന്മം നൽകി പ്രധാനമന്ത്രി സ്ഥാനാർത്ഥി..
തിരഞ്ഞെടുുപ്പിന് രണ്ടാഴ്ച മാത്രം ബാക്കിനിൽക്കേ കുഞ്ഞിന് ജന്മം നൽകി തായ് ലാൻഡിലെ പ്രധാനമന്ത്രി സ്ഥാനാർഥി. വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനുള്ള തായ്‌ലൻഡിലെ പ്രധാനമന്ത്രി സ്ഥാനാർത്ഥികളിൽ ഒരാളായ പൈത്തോങ്താൻ ഷിനവത്ര തിരഞ്ഞെടുപ്പ് നടക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ഒരു ആൺകുഞ്ഞിന് ജന്മം നൽകിയതായി അവരുടെ പാർട്ടി തിങ്കളാഴ്ച സ്ഥിരീകരിച്ചു.
ഉങ് ഇംഗ് എന്ന വിളിപ്പേര് ഉള്ള 36 കാരിയായ പെത്തോങ്താൻ തന്റെ രണ്ടാമത്തെ കുഞ്ഞിനെക്കുറിച്ചുള്ള വാർത്ത തന്റെ ഔദ്യോഗിക ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും അറിയിച്ചു. കുട്ടിക്കൊപ്പമുള്ള ഫോട്ടോയും പങ്കുവെച്ചു. സോഷ്യൽ മീഡിയയിലെ പോസ്റ്റ് ഇങ്ങനെയാണ് "ഹായ്, എന്റെ പേര് പ്രുത്തസിൻ സൂക്‌സാവാസ്, വിളിപ്പേര് താസിൻ. എല്ലാ പിന്തുണക്കും നന്ദി. കുറച്ച് ദിവസങ്ങൾക്കുള്ളിൽ, ആദ്യം എന്റെ അമ്മ സുഖം പ്രാപിക്കുന്നതുവരെ കാത്തിരിക്കുക, തുടർന്ന് ഞാൻ പത്രക്കാരെ കാണും."

മെയ് 14 ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പട്ടാള അട്ടിമറിയിൽ പുറത്താക്കപ്പെടുന്നതിന് മുമ്പ് തന്റെ അച്ഛനും അമ്മായിയും നയിച്ച ജനകീയ പ്രസ്ഥാനത്തിന് കൂടുതൽ ഇന്ധനം നൽകുന്നതിനായി പൈത്തോങ്താൻ മടങ്ങിവരുമെന്ന പ്രതീക്ഷയോടെ പ്രചാരണം അവസാന ഘട്ടത്തിലാണ്. നിലവിൽ പൈത്തോങ്‍താൺ ഷിനാവാത്രക്ക് ജയസാധ്യത കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഷിനാവാത്രയുടെ പാരമ്പര്യവും പാർട്ടി ബലവും ഇവരുടെ ജയസാധ്യത കൂട്ടും. പ്രസവത്തിനായി ആശുപത്രിയിൽ അഡ്‍മിറ്റാകുന്നതിന് മുമ്പ് വരെ ഇവർ തിരഞ്ഞെടുപ്പ് ക്യാംപെയ്നിൽ സജീവമായിരുന്നു.
കോടീശ്വരനായ മുൻ നേതാവ് തക്സിൻ ഷിനവത്രയുടെ മകളാണ് പൈത്തോങ്താൻ . ഗർഭാവസ്ഥയുടെ അവസാനത്തിൽ പോലും, പ്രധാന പ്രതിപക്ഷ പാർട്ടിയായ ഫ്യൂ തായ് പ്രധാനമന്ത്രിയാകാൻ നാമനിർദ്ദേശം ചെയ്ത മൂന്നിൽ ഒരാളായി ഇവർ, തായ്‌ലൻഡിലെ പ്രവിശ്യകളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അവർ നേതൃത്വം നൽകി. അവർ കുറച്ച നാള് മാറി നിൽക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. പക്ഷേ, മെയ് 12 ന് ബാങ്കോക്കിൽ നടക്കുന്ന ഫ്യൂ തായ്‌യുടെ അവസാന റാലിയിൽ അവർ പങ്കെടുക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് ഫ്യൂ തായ് ആക്ടിംഗ് വക്താവ് റിന്തിപോണ്ട് വാരിൻവത്ചരരോജ് പറഞ്ഞു.
അതേസമയം, ഇവരുടെ അച്ഛൻ നാട് വിട്ട് പുറത്താണ്. രാഷ്ട്രീയ പ്രേരിതമാണെന്ന് അദ്ദേഹം പറയുന്ന അഴിമതി ആരോപണങ്ങൾ ഒഴിവാക്കാനാണ് തക്‌സിൻ ദുബായിൽ താമസിക്കുന്നത്. 2006ലെ അട്ടിമറിയിലൂടെ ആയിരുന്നു അദ്ദേഹം പുറത്താക്കപ്പെടുന്നത്. "എന്റെ ഏഴ് പേരക്കുട്ടികളും ഞാൻ വിദേശത്ത് താമസിക്കുമ്പോൾ ജനിച്ചവരാണ്. എന്റെ പേരക്കുട്ടികളെ വളർത്താൻ ഞാൻ തിരികെ പോകും," എപ്പോൾ മടങ്ങിവരുമെന്ന് വ്യക്തമാക്കാതെ അദ്ദേഹം എഴുതി. തക്‌സിനും പൈത്തോങ്താന്റെ അമ്മായി യിംഗ്‌ലക്ക് ഷിനവത്രയും ജയിൽ ശിക്ഷകൾ ഒഴിവാക്കുന്നതിനായി സ്വയം പ്രവാസത്തിൽ കഴിയുകയാണ്.
പ്രധാനമന്ത്രി സ്ഥാനാർത്ഥിക്കായി ഏപ്രിൽ മധ്യത്തിൽ നടന്ന വോട്ടെടുപ്പിൽ 13.72 ശതമാനവുമായി പ്രയുത് നാലാം സ്ഥാനത്താണ് മുന്നിൽ. 2019ലെ തിരഞ്ഞെടുപ്പിന് ശേഷം പ്രയുത് സിവിലിയൻ പ്രധാനമന്ത്രിയായി.












Click it and Unblock the Notifications