ബിക്കിനി ബുര്‍ഖിനി ആയത് എങ്ങനെ, ഇതിന് പിറകിലൊരു ചരിത്രമുണ്ട്
പാരീസ്: ഫ്രാന്‍സിലെ കടല്‍ത്തീരങ്ങളില്‍ ബുര്‍ക്കിനിയ്ക്ക് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും കോടതി ഇടപ്പെട്ട് നിന്ത്രണം എടുത്ത് കളയുകയും ചെയ്തു.
ശരീരം മുഴുവന്‍ മറയ്ക്കുന്ന ഈ നീന്തല്‍ വസത്രത്തിന് പുറകില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു ചരിത്രമുണ്ട്. ബിക്കിനി എന്ന വസ്ത്രം ബുര്‍ഖിനിയായ കഥ ഇങ്ങനെയാണ്.

ബുര്‍ഖ
ഇസ്ലാം മതഗ്രന്ഥമായ ഖുറാനില്‍ ബുര്‍ഖയെക്കുറിച്ച് വ്യക്തമായി പരാമര്‍ശിക്കുന്നില്ല. എന്നാല്‍ സ്ത്രീയുടെ ശരീരഭാഗം മറച്ചു വെയ്ക്കണമെന്നും ആഭരണങ്ങളും വസത്രങ്ങളും മറ്റുള്ളവര്‍ കാണരുതെന്നും ഖുറാന്‍ നിര്‍ദേശിക്കുന്നു. സ്ത്രീയുടെ ഭര്‍ത്താവിന് മാത്രമേ സൗന്ദര്യം ആസ്വദിക്കുന്നതിന് അധികാരമുള്ളൂ.

ഹിജാബ്
ബുര്‍ക്ക മത വിശ്വാസത്തിന്റെ ഭാഗമായി വന്നപ്പോള്‍ സാമ്പത്തിക ശേഷി കുറഞ്ഞ സ്ത്രീകള്‍ ഹിജാബ് ഉപയോഗിച്ച് മുഖം മറയ്ക്കുകയും അല്ലാത്തവര്‍ ശരീരം മുഴുവന്‍ മറയ്ക്കുകയും ചെയ്തു. പിന്നീട് ബുര്‍ഖ സര്‍വ്വസാധാരണമായി മാറിയിരിക്കുകയാണിപ്പോള്‍.

ബിക്കിനി
1946 ല്‍ ഫ്രഞ്ചുക്കാരനായ ലൂയില് റീയേര്‍ഡ് എന്ന ഡിസൈനറാണ് ബിക്കിനി ഡിസൈന്‍ ചെയ്യുന്നത്. വസ്ത്രധാരണ രീതികളില്‍ നിലനിന്നിരുന്ന സംസ്‌കരാത്തിന് മാറ്റം കുറിയ്ക്കു തന്നെയായിരുന്നു ഇദ്ദേഹത്തിന്റെ ലക്ഷ്യം.

നിരോധനം
ലോകത്തിന്റെ പല ഭാഗങ്ങളിലും ബിക്കിനി ഉപയോഗം വര്‍ധിച്ചതോടെ 1950 കളില്‍ സ്‌പെയിന്‍, ഇറ്റലി, വത്തിക്കാന്‍, യുഎസ് എന്നിവിടങ്ങളില്‍ ബിക്കിനിയ്ത്ത് നിരോധനം ഏര്‍പ്പെടുത്തി. ബീച്ചുകളില്‍ ബിക്കിനി ധരിക്കുന്നതിന് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തുകയായിരുന്നു.

യുഎസില്‍
കാലം മാറി വന്നത്തോടെ ഇന്ന് യുഎസില്‍ ബിക്കിനി കോമണ്‍ വസ്ത്രമായി മാറിയിരിക്കുകയാണ്. ബിക്കിനി ധരിക്കാതെ സ്ത്രീകളുള്ള ബീച്ച് അപൂര്‍വ്വമായിരിക്കുന്നു.

ബുർഖിനി
ആസ്‌ട്രേലിയന്‍ ഡിസൈനറായ അഹേഡ സനേട്ടിയാണ് ബുർഖിനിയും ബുർഖയും കൂട്ടിയിണക്കി 2004ല്‍ ബുർഖിനി എന്ന വേഷം കൊണ്ടു വന്നത്. മുസ്ലീം വിഭാഗത്തിലുള്ള സ്ത്രീകള്‍ക്ക് ബിക്കിനി ധരിക്കാനുള്ള പ്രശ്‌നത്തെ നീക്കുകയായിരുന്നു ലക്ഷ്യം. ശരീരം മുഴുവന്‍ മറയ്ക്കുന്ന വേഷം എന്ന രീതിയില്‍ രണ്ട് വസ്ത്രത്തില്‍ നിന്നും പ്രചോദനം കൊണ്ട് മുഖവും കണ്ണങ്കാലും മറയ്ക്കാത്ത ബുർഖിനിനിയ്ക്ക് രൂപം നല്‍കിയത്.

വ്യാപാരം ബുര്‍ക്കിനി വിപണയില്‍
എത്തിയത്തോടെ 40% മുസ്ലീം സ്ത്രീകളും ബുര്‍ക്കിനി തിരഞ്ഞെടുക്കുന്നു എന്നാണ് പറയുന്നു. അടുത്തിടെ ഫ്രാന്‍സില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ ബുര്‍ക്കിനി കോടതി ഇടപ്പെടാണ് നിയന്ത്രണം എടുത്ത് മാറ്റിയത്.












Click it and Unblock the Notifications