Get Updates
Get notified of breaking news, exclusive insights, and must-see stories!

ശമ്പളം ഒരുകോടിയിലേറെ; പക്ഷേ ചെയ്യാന്‍ ജോലിയില്ല; കേസുകൊടുത്ത് ജീവനക്കാരന്‍, പിന്നെ നടന്നത്

കോർപ്പറേറ്റ് കമ്പനികളിൽ ജോലി ചെയ്യുന്നവരുടെ പ്രധാന പരാതി ഓവർ ലോഡ് വർക്ക് ആണെന്നാണ്. പണി എടുക്കാതെ കുറച്ച് നേരം കിട്ടിയിരുന്നെങ്കിൽ എന്നൊക്കെയാണ് ജീവനക്കാരുടെ ആ​ഗ്രഹം, എന്നാൽ ഒരു യുവാവ് താന്‍ ജോലി ചെയ്യുന്ന കമ്പനിക്കെതിരെ കേസ് കൊടുത്തിരിക്കുകയാണ്. കാരണം ഓഫീസില്‍ എത്തിയാല്‍ അദ്ദേഹത്തിന് ചെയ്യാന്‍ ഒന്നുമില്ല. ഇദ്ദേഹത്തിന്റെ വാര്‍ഷിക വരുമാനം . 1.03 കോടി രൂപയാണ്.

കമ്പനിയിലെ ഫിനാന്‍സ് മാനേജര്‍ ആണ് അദ്ദേഹം. ഓഫീസില്‍ എത്തിയാല്‍ അദ്ദേഹത്തിന് പത്രം വായിക്കുന്നതും സാന്റ് വിച്ച് കഴിക്കുന്നതും നടക്കുന്നതുമൊക്കെയാണ് ചെയ്യാനുള്ളത്. കമ്പനി മെയില്‍ തുറന്നാല്‍ തനിക്ക് ചെയ്യാന്‍ ആയി ഒരു വര്‍ക്കും ഇല്ല. സാധാരണ ആളുകള്‍ ഓവര്‍ ടൈം പണിയെടുക്കുന്നത് കൊണ്ടും ഓവര്‍ലോഡ് ആയതുകൊണ്ടുമൊക്കെയാണ് പരാതി പറയാറുള്ളത്. ഇദ്ദേഹത്തിന്റെ പരാതി ഒന്നും ചെയ്യാന്‍ വിടുന്നില്ല എന്നതാണ്. അങ്ങനെയാണ് സംഭവം കേസാവുന്നത്.

1

ഐറിഷ് റെയില്‍ ജീവനക്കാരനായ ഡെര്‍മോട്ട് അലസ്റ്റര്‍ മില്‍സ് ആണ് പരാതിയുമായി എത്തിയത്. 'ഞാന്‍ എന്റെ ക്യാബിനില്‍ പോകുന്നു, ഞാന്‍ എന്റെ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യുന്നു, ഞാന്‍ ഇമെയിലുകള്‍ നോക്കുന്നു. ജോലിയുമായി ബന്ധപ്പെട്ട ഇമെയിലുകളോ സന്ദേശങ്ങളോ ആശയവിനിമയങ്ങളോ സഹപ്രവര്‍ത്തകരുടെ ആശയവിനിമയങ്ങളോ ഇല്ല,' മില്‍സ് പറഞ്ഞു.

3

9തന്റെ അഞ്ച് പ്രവൃത്തി ദിവസങ്ങളില്‍, ആഴ്ചയില്‍ 2 ദിവസം മാത്രമാണ് താന്‍ ഓഫീസില്‍ പോകുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. കാര്യമായി ഒന്നും ചെയ്യാനില്ല. പലപ്പോഴും നേരത്തെ വീട്ടില്‍ തിരിച്ചെത്തും., അദ്ദേഹം പറഞ്ഞു..പക്ഷേ ഇതിനൊക്കെ കാരണം എന്താണ്....

3

തന്റെ സ്ഥാപനത്തിലെ ക്രമരഹിതമായ അക്കൗണ്ടിംഗിനെക്കുറിച്ച് തുറന്നുപറഞ്ഞിന് ശേഷമാണ് ഇതെല്ലാം ആരംഭിച്ചതെന്ന് മില്‍സ് വെളിപ്പെടുത്തി. 2010-ല്‍ സ്ഥാനക്കയറ്റം ലഭിച്ചിട്ടും ജോലിസ്ഥലത്ത് പീഡനത്തെ തുടര്‍ന്ന് മൂന്ന് മാസത്തേക്ക് അസുഖ അവധി എടുക്കാന്‍ നിര്‍ബന്ധിതനായെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു. എന്നിരുന്നാലും, അതേ പദവിയും ശമ്പളവും സീനിയോറിറ്റിയും നല്‍കാമെന്ന കരാറിനെ തുടര്‍ന്ന് അദ്ദേഹം ജോലിയില്‍ തിരിച്ചെത്തി.

5

ജോലിസ്ഥലത്ത് തന്റെ കഴിവുകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് തന്നെ തടയുകയാണെന്ന് വര്‍ക്ക്പ്ലേസ് റിലേഷന്‍സ് കമ്മീഷനില്‍ നടന്ന ഹിയറിംഗില്‍ ഇയാള്‍ പറഞ്ഞു. മില്‍സിന്റെ അവകാശവാദങ്ങളുമായി ബന്ധപ്പെട്ട്, ഒരു വിസില്‍ ബ്ലോവര്‍ ആയതിനാല്‍ അദ്ദേഹത്തിന് പിഴ ഈടാക്കുന്നില്ലെന്നാണ് കമ്പനി പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+