ജര്‍മനിക്ക് മുന്നില്‍ വഴങ്ങി റഷ്യ, പുടിന് വിമര്ശകന് ചികിത്സയ്ക്കായി വിദേശത്തേക്ക്, ഗുരുതരം
മോസ്കോ: റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സി നവല്നിക്കായുള്ള പോരാട്ടത്തില്‍ വിജയിച്ച് ജര്‍മനി. നവല്‍നിയെ വിഷം കൊടുത്ത് കൊല്ലാന്‍ നോക്കിയെന്ന ആരോപണം റഷ്യ നേരിടുന്നുണ്ട്. ഇതോടെയാണ് ജര്‍മനി രംഗത്തെത്തിയത്. നവല്‍നിയെ ജര്‍മനിയിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോയിരിക്കുകയാണ്. അദ്ദേഹം ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. ജര്‍മനിയിലേക്ക് കൊണ്ടുപോകേണ്ടെന്ന നിലപാടിലാണ് റഷ്യയില്‍ അദ്ദേഹത്തിന്റെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം തന്നെ സൈബീരിയന്‍ നഗരമായ ഓംസ്കില് ജര്‍മന്‍ മെഡിക്കല്‍ സംഘമെത്തിയിരുന്നു. ഇവിടെ നിന്നാണ് നവല്‍നിയെ കൊണ്ടുപോയത്.

വ്ളാദിമിര്‍ പുടിന്റെ രൂക്ഷ വിമര്‍ശകനാണ് നവല്‍നി. അദ്ദേത്തിനെ റഷ്യന്‍ ചാരന്മാര് വിഷം കൊടുത്ത് കൊല്ലാന്‍ നോക്കിയെന്ന ആരോപണങ്ങള്‍ ശക്തിപ്പെട്ട് വരികയാണ്. മുമ്പ് പുടിന് വിമര്‍ശകര്‍ ഇത്തരത്തില്‍ ദുരൂഹമായി കൊല്ലപ്പെട്ടിരുന്നു. ടോംസ്കില് നിന്ന് മോസ്കോയിലേക്കുള്ള യാത്രയിലാണ് അദ്ദേഹം ഗുരുതരാവസ്ഥയിലേക്ക് വീണത്. ഒടുവില്‍ ഓംസ്കില് വിമാനം ഇറക്കിയാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. നവല്‍നിയുടെ ബന്ധുക്കളും അദ്ദേഹത്തിനൊപ്പമുള്ള പ്രവര്‍ത്തകരും കരുതുന്നത് വിഷം കൊടുത്ത് കൊല്ലാന്‍ നോക്കിയെന്നാണ്. എന്നാല്‍ റഷ്യന്‍ ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയിട്ടില്ല.
Recommended Video
ഓംസ്കിലെ ഡോക്ടര്‍മാര്‍ നവല്‍നിയെ വിദേശത്തേക്ക് കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു. എന്നാല്‍ നവല്‍നിയുടെ ബന്ധുക്കളും സ്റ്റാഫുകളും നിര്‍ബന്ധം പിടിച്ചതോടെ ജര്‍മനിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ അനുമതി നല്‍കുകയായിരുന്നു. ബെര്‍ലിനിലെ ചാരിറ്റി ആശുപത്രിയിലാണ് നവല്‍നിയെ ചികിത്സിക്കുക. അദ്ദേഹത്തിന്റെ ഭാര്യ യൂലിയയും ഒപ്പമുണ്ട്. നവല്‍നിയുടെ വക്താവ് കിരാ യാര്‍മിഷ് അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള വിവരങ്ങള്‍ അതാത് സമയത്ത് അറിയിക്കുന്നുണ്ട്.
നവല്‍നി ഇപ്പോഴും അബോധാവസ്ഥയിലാണെന്നും, വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ശ്വസിക്കുന്നതെന്നും റഷ്യന്‍ ഡോക്ടര്‍മാര്‍ പറഞ്ഞു. ഗുരുതരമായ സാഹചര്യത്തിലൂടെയാണ് അദ്ദേഹം കടന്നുപോകുന്നതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. നവല്‍നിയുടെ രക്തത്തില്‍ ഷുഗറിന്റെ അളവ് കുറഞ്ഞതാണ് ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമെന്ന് റഷ്യന്‍ ഡോക്ടര്‍മാര്‍ പറഞ്ഞു. നേരത്തെ നവല്‍നിയുടെ ഭാര്യ യൂലിയ യൂറോപ്പ്യന്‍ കോര്‍ട്ട്സ് ഓഫ് ഹ്യൂമന്‍ റൈറ്റ്സ് വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നു. വിശ്വസിക്കാന്‍ സാധിക്കുന്ന ഡോക്ടര്‍മാരാണ് നവല്‍നിയെ ചികിത്സിക്കേണ്ടതെന്നും യൂലിയ പഞ്ഞു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications