ലോകം ഭ്രമിച്ച ആ മായിക സുന്ദരി ഒരു ചാര വനിത? സിനിമയേക്കാൾ സിനിമാറ്റിക് ആയ വെളിപ്പെടുത്തൽ, ഹണിട്രാപ്പ്
ന്യൂയോര്‍ക്ക്: ആഞ്ജലീന ജോളി എന്ന പേര് ഒരു പക്ഷേ ചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതപ്പെടും. സുന്ദരിയായ ഒരു ഹോളിവുഡ് നടി എന്നതിനപ്പുറം ആഞ്ജലീനയുടെ ഇടപെടലുകള്‍ ലോകശ്രദ്ധ ആകര്‍ഷിച്ചവയാണ്.
എന്നാല്‍ അതേ ആഞ്ജലീന ജോളി ഇപ്പോള്‍ മറ്റൊരു വിവാദത്തിന്റെ നടുവിലാണ്. ഒരുപാട് സിനിമകളില്‍ ചാരസുന്ദരിയായി പ്രത്യക്ഷപ്പെട്ടിട്ടുള്ള ആഞ്ജലീന ശരിക്കും ഒരു ചാര വനിതയായിരുന്നോ?
ദ സണ്ടേ ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നതാണ്. ആഫ്രിക്കയിലെ യുദ്ധക്കുറ്റവാളിയായ ജോസഫ് കോണിയെ തേന്‍കെണിയില്‍ കുടുക്കാന്‍ ആഞ്ജലീന ജോളി ശ്രമിച്ചു എന്നതാണ് ആ റിപ്പോര്‍ട്ട്.

ജോസഫ് കോണി
ആഫ്രിക്കയിലെ മോസ്റ്റ് വാണ്ടഡ് യുദ്ധക്കുറ്റവാളിയാണ് ജോസഫ് കോണി. ഉഗാണ്ടയിലെ യുദ്ധപ്രഭു എന്നറിയപ്പെടുന്ന കൊടും ഭീകരന്. ഇയാളെ കുടുക്കാനുള്ള ചാരപ്പണിയില്‍ ആഞ്ജലീന പങ്കാളിയായി എന്നാണ് വെളിപ്പെടുത്തല്‍.

വശീകരിച്ച് കുടുക്കാന്‍
ജോസഫ് കോണിയെ വശീകരിച്ച് കുടുക്കുക എന്നതായിരുന്നു അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ പ്രോസിക്യൂട്ടര്‍ ആയിരുന്ന ലൂയിസ് മൊറീനോ ഒകാമ്പോയുടെ ലക്ഷ്യം. ഇതിന് ആഞ്ജലീനയെ ഉപയോഗപ്പെടുത്തുകയായിരുന്നു പദ്ധതി.

തെളിവുകള്‍ പുറത്ത്
അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ നിന്നുള്ള രേഖകള്‍ തന്നെയാണ് ഇപ്പോള്‍ ചോര്‍ന്നിട്ടുള്ളത്. ലൂയിസ് മൊറീനോയുടെ ഇമെയില്‍ സന്ദേശങ്ങളും ചോര്‍ന്നിട്ടുണ്ട്. ഫ്രഞ്ച് അന്വേഷണാത്മക വെബ്സൈറ്റ് ആയ മീഡിയ പാര്‍ട്ട് ആണ് 40,000 രേഖകള്‍ ഇത് സംബന്ധിച്ച് സംഘടിപ്പിച്ചത്.

ആഞ്ജലീന ഒറ്റയ്ക്കല്ല
ആഞ്ജലീനയെ ഒറ്റയ്ക്കല്ല ഇതിനായി ഉപയോഗിച്ചത്. അന്ന് ആഞ്ജലീനയുടെ ഭര്‍ത്താവായിരുന്ന ബ്രാഡ് പിറ്റും ഈ ദൗത്യത്തില്‍ ഉണ്ടായിരുന്നത്രെ.

ഹണിട്രാപ്പ്
ജോസഫ് കോണിയെ ഹണിട്രാപ്പില്‍ പെടുത്തി ഡിന്നറിന് ക്ഷണിക്കുക എന്നതായിരുന്നു പദ്ധതി. അവിടെ വച്ച് അറസ്റ്റ് ചെയ്യാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.

എല്ലാം ആഞ്ജലീന തന്നെ
ഇത്തരത്തില്‍ ജോസഫ് കോണിയെ വശീകരിച്ച് കൊണ്ടുവരാനുള്ള ബുദ്ധിയും ആഞ്ജലീനയുടേതാണ് എന്നാണ് ഇമെയില്‍ സന്ദേശങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോണിയെ അറസ്റ്റ് ചെയ്യുന്നത് ആഞ്ജലീന ഇഷ്ടപ്പെടുന്നു എന്ന് ലൂയിസ് മൊറീനോയുടെ ഇമെയില്‍ സന്ദേശത്തില്‍ പറയുന്നുണ്ട്.

ദൗത്യം നടന്നോ
എന്നാല്‍ ഈ ദൗത്യം നടന്നില്ല എന്നതാണ് സത്യം. ജോസഫ് കോണിയെ ഇതുവരെ അറസ്റ്റ് ചെയ്യാനും സാധിച്ചിട്ടില്ല.

അമേരിക്കന്‍ സ്പെഷ്യല്‍ ഫോഴ്സ്
കോണിയെ പിടികൂടാന്‍ അമേരിക്കന്‍ സ്പെഷ്യല്‍ ഫോഴ്സിന്റെ കൂടെ ആഞ്ജലീനയേയും കൂട്ടുകയായിരുന്നു മൊറീനോ ചെയ്തത്. സ്പെഷ്യല്‍ ഫോഴ്സിനൊപ്പം ജോലി ചെയ്യാന്‍ താന്‍ ഏറെ ഇഷ്ടപ്പെടുന്നു എന്ന് ആഞ്ജലീനയുടെ മറുപടി സന്ദേശവും ഉണ്ട്.

ബന്ധമുണ്ടാക്കിയത്
മൊറീനോ സെലിബ്രിറ്റുകളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നത് ഇഷ്ടപ്പെടുന്ന ആളാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. 2003 മുതല്‍ 2012 വരെയുള്ള കാലഘട്ടത്തിലാണ് ഇദ്ദേഹം ആഞ്ജലീനയുമായി അടുപ്പമുണ്ടാക്കുന്നതും ഇത്തരം ഒരു ദൗത്യം ഏല്പിക്കുന്നതും.

ചെയ്തതില്‍ തെറ്റുണ്ടോ
കുട്ടികളുടേയും സ്ത്രീകളുടേയും ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ആളാണ് ആഞ്ജലീന ജോളി. ജോസഫ് കോണിയാകട്ടെ കൊടും ഭീകരനും ബലാത്സംഗ കേസുകളിലും കുട്ടികളെ തട്ടിക്കൊണ്ടുപോയ കേസുകളിലും പ്രതിയും ആണ്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications