Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ആന്‍ഡ്രൂ സൈമണ്ട്‌സ് കാര്‍ അപകടത്തില്‍ മരിച്ചു

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ആന്‍ഡ്രൂ സൈമണ്ട്‌സ് കാര്‍ അപകടത്തില്‍ മരിച്ചു. ശനിയാഴ്ച രാത്രിയോടെ ക്വീന്‍സ് ലാന്‍ഡിലെ ടൗണ്‍സ് വില്ലെയിലുള്ള വീടിന് സമീപത്ത് വച്ചാണ് അപകടം. ഓസ്ട്രേലിയയ്ക്കായി 198 ഏകദിന മത്സരങ്ങള്‍ കളിച്ച അദ്ദേഹം രണ്ട് ലോകകപ്പ് വിജയങ്ങളുടെ ഭാഗമായിരുന്നു. 26 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച സൈമണ്ട്സ് രണ്ട് സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്.

Andrew Symonds

ശനിയാഴ്ച രാത്രി ടൗണ്‍സ്വില്ലില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ഹെര്‍വി റേഞ്ചില്‍ നടന്ന ഒരു വാഹനാപകടത്തില്‍ ആന്‍ഡ്രൂ സൈമണ്ട്സ് ഉള്‍പ്പെട്ടതായാണ് റിപ്പോര്‍ട്ട്. ആന്‍ഡ്രൂ സൈമണ്ട്സിന്റെ വിയോഗ വാര്‍ത്തയില്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് ഞെട്ടലും ദുഃഖവും രേഖപ്പെടുത്തി. ഓസ്ട്രേലിയന്‍ ക്രിക്കറ്റിന് അതിന്റെ ഏറ്റവും മികച്ച മറ്റൊന്ന് നഷ്ടമായെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ ചെയര്‍പേഴ്സണ്‍ ലാച്ലന്‍ ഹെന്‍ഡേഴ്സണ്‍ പറഞ്ഞു.

ലോകകപ്പുകളിലെ ഓസ്ട്രേലിയയുടെ വിജയത്തിലും ക്വീന്‍സ്ലാന്റിന്റെ സമ്പന്നമായ ക്രിക്കറ്റ് ചരിത്രത്തിന്റെ ഭാഗമായും നിര്‍ണായക പങ്കുവഹിച്ച ഒരു തലമുറയിലെ പ്രതിഭയായിരുന്നു ആന്‍ഡ്രൂ. ആരാധകരും സുഹൃത്തുക്കളും ഏറെ വിലമതിച്ചിരുന്ന പലര്‍ക്കും അദ്ദേഹം ആരാധനാപാത്രമായിരുന്നെന്നും ലാച്ലന്‍ ഹെന്‍ഡേഴ്സണ്‍ പറഞ്ഞു.

ഓസ്ട്രേലിയയിലും ലോകമെമ്പാടും ഏറെ ഇഷ്ടപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്ത ക്രിക്കറ്റ് കളിക്കാരനായിരുന്നു ആന്‍ഡ്രൂ സൈമണ്ട്‌സ് എന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ സിഇഒ നിക്ക് ഹോക്ലി പറഞ്ഞു. ക്ലീന്‍ ബോള്‍-സ്‌ട്രൈക്കിംഗ് കഴിവ്, സമര്‍ത്ഥമായ സ്പിന്‍ ബൗളിംഗും ഉജ്ജ്വലമായ ഗഫീല്‍ഡിംഗും കൊണ്ട് ക്വീന്‍സ്ലന്‍ഡില്‍ ചെറുപ്പം മുതലേ അദ്ദേഹം ഒരു മികച്ച പ്രതിഭയായിരുന്നു ആന്‍ഡ്രൂ സൈമണ്ട്‌സ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഓസ്ട്രേലിയന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും പ്രഗത്ഭരായ ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് അദ്ദേഹം. ടോപ്പ് റേറ്റ് ഫീല്‍ഡര്‍ കൂടിയായിരുന്നു സൈമണ്ട്‌സ്, 2003-ലും 2007-ലും ഓസ്ട്രേലിയയുടെ ബാക്ക്-ടു-ബാക്ക് 50 ഓവര്‍ ലോകകപ്പ് വിജയങ്ങളുടെ പ്രധാന ഭാഗമായിരുന്നു അദ്ദേഹം. ആഭ്യന്തരമായി, ഇംഗ്ലീഷ് കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ ഗ്ലൗസെസ്റ്റര്‍ഷെയര്‍, കെന്റ്, ലങ്കാഷെയര്‍, സറേ എന്നിവയ്ക്കും ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡെക്കാന്‍ ചാര്‍ജേഴ്സിനും മുംബൈ ഇന്ത്യന്‍സിനും വേണ്ടിയും അദ്ദേഹം കളിച്ചു.

പാകിസ്ഥാനെതിരായ ഏകദിനത്തിലായിരുന്നു സൈമണ്ട്‌സിന്റെ അരങ്ങേറ്റം, 2009ല്‍ പാകിസ്ഥാനെതിരെയായിരുന്നു അവസാന രാജ്യാന്തര മത്സരവും. 2012ല്‍ഡ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ഏകദിനത്തില്‍ 5088 റണ്‍സും 133 വിക്കറ്റുകളും സ്വന്തമാക്കി. ടെസ്റ്റില്‍ 1462 റണ്‍സും 24 വിക്കറ്റുകളും നേടി. 14 രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് 337 റണ്‍സുകളും എട്ട് വിക്കറ്റുകളുമാണ് സൈമണ്‍സിന്റെ സമ്പാദ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+