ചാള്‍സ് മൂന്നാമന് ഇനി ബ്രിട്ടന്റെ രാജാവ്; ചടങ്ങില്‍ എലിസബത്ത് രാജ്ഞിയെക്കുറിച്ച് ചാള്‍സ് പറഞ്ഞത്...
ലണ്ടന്‍: ചാള്‍സ് മൂന്നാമനെ ബ്രിട്ടന്റെ പുതിയ രാജാവായി അക്സഷന് കൗണ്‍സില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു . ബ്രിട്ടണിലെ സെന്റ് ജെയിംസ് കൊട്ടാരത്തില്‍ ആയിരുന്നു ചടങ്ങുകള്‍. പ്രഖ്യാപന ചടങ്ങ് ചരിത്രത്തില്‍ ആദ്യമായി ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്തു. മുതിര്‍ന്ന രാഷ്ട്രീയനേതാക്കള്‍, ജഡ്ജിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്നതായിരുന്നു അക്സഷന് കൗണ്‍സില്‍.
Recommended Video
ക്ഷണിക്കപ്പെട്ട ഇരുന്നൂറോളം വിശിഷ്ടാതിഥികള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. 'പരമാധികാരത്തിന്റെ കടമകളെയും ഭാരിച്ച ഉത്തരവാദിത്തങ്ങളെയും' കുറിച്ച് തനിക്ക് 'അഗാധമായി' ബോധ്യം ഉണ്ടെന്ന് 73കാരനായ ചാള്‍സ് പുതിയ രാജാവായി ഔദ്യോഗികമായി പ്രതിജ്ഞയെടുക്കവേ പറഞ്ഞു.

പുതിയ രാജാവിനെക്കുറിച്ചുള്ള വിളംബരം കൊട്ടാരത്തിന്റെ ഫ്രിയറി കോര്‍ട്ട് ബാല്‍ക്കണിയില്‍ നിന്ന് നടക്കും. രാജ്ഞിയുടെ സംസ്കാരത്തിന്റെ സമയക്രമം രാജാവ് ആണ് പ്രഖ്യാപിക്കുക. രാജാവിന്റെ സ്ഥാനാരോഹണം നടന്നാലും ഔദ്യോഗിക ചടങ്ങുകള്‍ എലിസബത്ത് രാജ്ഞിയുടെ മരണത്തിന്റെ ദുഃഖാചരണം കഴിഞ്ഞതിന് ശേഷം മാത്രമാണ് നടക്കുക. രാജ്ഞിയുടെ മരണത്തിനു പിന്നാലെ പകുതി താഴ്ത്തിയ പതാക പുതിയ രാജാവിന്റെ സ്ഥാനാരോഹണത്തിന്റെ ഭാഗമായി ഒരു മണിക്കൂര്‍ നേരം ഉയര്‍ത്തും. നിലവിലെ പ്രധാനമന്ത്രി ലിസ് ട്രസ്സും ചാള്‍സിന്റെ ഭാര്യ കാമില, അദ്ദേഹത്തിന്റെ മൂത്ത മകനും അവകാശിയുമായ വില്യം എന്നിവരും പങ്കെടുത്തു.

വ്യാഴാഴ്ച ആണ് 96 വയസ്സുള്ള എലിസബത്ത് രാജ്ഞി ബാല്‍മോറലില്‍ അന്തരിച്ചത്. തന്റെ അമ്മയെക്കുറിച്ച് ചാള്‍സ് സംസാരിച്ചു. ' അമ്മ ആജീവനാന്ത സ്നേഹത്തിന്റെയും നിസ്വാര്‍ത്ഥ സേവനത്തിന്റെയും ഒരു ഉദാഹരണം നല്കി' എന്ന് ചാള്‍സ് പറഞ്ഞു.

'ഞാന്‍ ആരുടെ പരമാധികാരിയായിരിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നുവോ ആ ജനതകളുടെ സ്നേഹവും വിശ്വസ്തതയും എന്നെ ഉയര്‍ത്തിപ്പിടിക്കുമെന്ന് എനിക്കറിയാം,എന്റെ പ്രിയപ്പെട്ട ഭാര്യയുടെ പിന്തുണയാല്‍ താന്‍ വളരെയധികം പ്രോത്സാഹിപ്പിക്കപ്പെട്ടു' എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതാണ് ഞങ്ങൾ കാണാൻ കാത്തിരുന്നത്..ആരതിക്കൊപ്പമുള്ള ഫോട്ടോയുമായി റോബിൻ

സെപറ്റംബർ 8 നാണ് എലിസബത്ത് രാജ്ഞി അന്തരിച്ചത്. ബ്രിട്ടനിലെ ഏറ്റവും കൂടുതല്‍ കാലം സിംഹാസനത്തിലിരുന്ന എലിസബത്ത് രാജ്ഞി 70 വര്‍ഷത്തെ ഭരണത്തിന് ശേഷം വ്യാഴാഴ്ച 96 ആം വയസ്സില്‍ അന്തരിച്ചത്. രാജ്ഞിയുടെ അവസാന നിമിഷത്തില്‍ ഒപ്പം ഇരിക്കാൻ
രാജകുടുംബം മുഴുവനും സ്കോട്ട്ലന്‍ഡിലെ ബാല്‍മോറല്‍ കോട്ടയിൽ എത്തിയിരുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications