ചൈനയില്‍ പ്രതിദിന മരണം 9000; ഡിസംബറില്‍ മാത്രം 1 ലക്ഷത്തിലെത്തും, ഞെട്ടിച്ച വിവരങ്ങള്‍
ലണ്ടന്‍: ചൈനയിലെ കൊവിഡ് കണക്കുകളും ഞെട്ടിച്ച വിവരങ്ങളുമായി ബ്രിട്ടനിലെ ആരോഗ്യ കേന്ദ്രം. പ്രതിദിനം കൊവിഡ് ബാധിച്ച് 9000 പേര് ചൈനയില്‍ മരിക്കുന്നുണ്ടെന്നാണ് ഇവരുടെ ഡാറ്റയില്‍ പറയുന്നത്. ഇത് സീറോ കൊവിഡ് നയം പിന്‍വലിച്ച ശേഷമുള്ള കണക്കുകളാണിത്. ഡിസംബറില്‍ മാത്രം ഒരു ലക്ഷം പേര് മരിച്ചുവെന്നാണ് ഇവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതേസമയം ചൈനയിലെ കണക്കുകളുമായി നോക്കുമ്പോള്‍ ഇത് എത്രയോ മുന്നിലാണ്. ചൈന കൊവിഡ് കേസുകളും, മരണങ്ങളും കണക്കാക്കുന്ന രീതി അന്താരാഷ്ട്ര രീതിക്ക് വിരുദ്ധമാണ്. 18.6 മില്യണ്‍ കൊവിഡ് കേസുകള്‍ ഇതുവരെ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതേസമയം ജനുവരി മധ്യത്തോടെ പ്രതിദിനം 3.7 മില്യണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമെന്ന് ബ്രിട്ടീഷ് ഏജന്‍സി പറയുന്നു. ജനുവരി 23 എത്തുമ്പോള്‍ ചൈനയില്‍ 5,84000 മരണങ്ങള് സംഭവിക്കുമെന്നും ഇവരുടെ ഡാറ്റയില്‍ പറയുന്നു. ഇപ്പോഴത്തെ വേഗത്തില്‍ മരണനിരക്ക് പോയാല്‍ റെക്കോര്‍ഡ് തലത്തില്‍ കേസുകളും മരണങ്ങളും ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നാണ് മുന്നറിയിപ്പ്.
പക്ഷേ ചൈന റിപ്പോര്‍ട്ട് ചെയ്യുന്ന ഔദ്യോഗിക കണക്കുകളില്‍ നിന്ന് വളരെയധികം മാറ്റമുണ്ട് ഈ റിപ്പോര്‍ട്ടിന്. വൈറസ് ബാധിച്ച ഒരാള്‍ ശ്വാസ സംബന്ധമായ പ്രശ്നത്തെ തുടര്‍ന്ന് മരിച്ചാല്‍ മാത്രമാണ് അത് കൊവിഡ് മരണമായി ചൈന കണക്കാക്കുന്നത്. അതും ന്യൂക്ലിക്ക് ആസിഡ് ടെസ്റ്റാണ് കൊവിഡ് പരിശോനദയ്ക്കായി ഉപയോഗിക്കുന്നത്.
ചര്‍മത്തില്‍ എണ്ണമയമുണ്ടോ; എങ്കില്‍ ഇക്കാര്യങ്ങള്‍ ഒഴിവാക്കരുത്; മുഖം പട്ടുപോലെയാകും!!
ബാക്കിയെല്ലാ രാജ്യങ്ങളില്‍ പോസിറ്റീവ് ടെസ്റ്റുകളെ 28 ദിവസങ്ങള്‍ക്കുള്ളില്‍ ഉള്‍പ്പെടുത്തും. ചൈനയില്‍ ഡിസംബര്‍ മുപ്പതിന് വെറും ഒരു മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊവിഡ് കേസുകളെ ചൈന രഹസ്യമാക്കി വെച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്. ആഗോള തലത്തില്‍ തന്നെ മരണനിരക്ക് കുറച്ച് കാണിക്കാനുള്ള ശ്രമങ്ങളാണ് ചൈന നടത്തുന്നതെന്നാണ് ആരോപണം.
എന്നാല്‍ തങ്ങള്‍ നല്കുന്ന കണക്കുകള്‍ കൃത്യമാണെന്നാണ് ചൈന അവകാശപ്പെടുന്നത്. നേരത്തെ ലോകാരോഗ്യ സംഘടനയുമായി കൊവിഡ് സാഹചര്യം സംബന്ധിച്ച് കൂടിക്കാഴ്ച്ച നടത്തിയരുന്നു ചൈന. കൂടുതല്‍ കൊവിഡ് ഡാറ്റ നല്‍കാനാണ് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്.
ജനറ്റിക് സ്വീക്വന്‍സിംഗ്, ആശുപത്രികളില്‍ അഡ്മിറ്റാവുന്നത്, മരണം, വാക്സിനേഷന് എന്നിവയിലെ കൂടുതല്‍ വിവരങ്ങളാണ് ലോകാരോഗ്യ സംഘടന ആവശ്യപ്പെടുന്നത്. അതേസമയം കൂടുതല്‍ രാജ്യങ്ങള്‍ ചൈനയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യാത്ര വിലക്കുകള്‍ അടക്കം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചൈനയില്‍ നിന്ന് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ മാത്രമേ യാത്രക്കാര്‍ക്ക് പ്രവേശനാനുമതിയുണ്ടാവൂ.
കാനഡ, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളും ഈ പട്ടികയിലേക്ക് വന്നിരിക്കുകയാണ്. ഫ്രാന്‍സ്, ഇന്ത്യ, ഇറ്റലി, ജപ്പാന്, അമേരിക്ക അടക്കമുള്ള രാജ്യങ്ങളും നെഗറ്റീവ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് ചൈനയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications