കൊവിഡ് വാക്സിന്‍ 2021 ന്‍റെ പകുതിക്ക് മുമ്പ് ലഭ്യമായേക്കില്ല: പൂനം ഖേത്രപാൽ സിംഗ്
ന്യൂയോര്‍ക്ക്: ഡിസംബര്‍, അല്ലെങ്കില്‍ ജനുവരി മാസത്തില്‍ കൊവിഡ് വാക്സിന്‍ പുറത്തിറക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു വാക്സിന്‍ പരീക്ഷണത്തിലേര്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങള്‍. എന്നാല്‍ 2021 ന്‍റെ തുടക്കത്തിലോ മധ്യത്തില്‍ പോലുമോ വാക്സിന്‍ പുറത്തിറക്കാന്‍ സാധ്യതയില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) തെക്കുകിഴക്കൻ ഏഷ്യ റീജിയണൽ ഡയറക്ടർ ഡോ. പൂനം ഖേത്രപാൽ സിംഗ് അഭിപ്രായപ്പെടുന്നത്.
യുഎസ് സെനറ്റ് അംഗങ്ങളെ കൂട്ടുപിടിച്ച് ജയം നേടാന്‍ ട്രംപ്, തെരഞ്ഞെടുപ്പ് ഫലം ദേശീയ ഗൂഢാലോചന !!
അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ വിജയകരമായ ഒരു വാക്സിൻ കണ്ടെത്തിയാൽ, 2021 അവസാനത്തോടെ രാജ്യങ്ങൾക്ക് ആവശ്യമായ ഡോസുകൾ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. അതോടെ പ്രതിരോധ കുത്തിവയ്പ് എടുക്കാൻ ആഗ്രഹിക്കുന്ന മുൻഗണനയുള്ള ആളുകൾക്ക് വാക്സിനുകള്‍ ലഭ്യമായി തുടങ്ങുമെന്നും ഡോ. പൂനം ഖേത്രപാൽ പറഞ്ഞു. മൂന്നാം ഘട്ട പരീക്ഷണങ്ങൾ പൂർത്തിയാക്കാനും വ്യക്തിഗത വാക്‌സിനുകളുടെ ഫലപ്രാപ്തിയും സുരക്ഷയും വിലയിരുത്താനും വാക്‌സിൻ പരീക്ഷണങ്ങളുടെ മുന്‍നിരയിലുള്ള കമ്പനികള്‍ പോലും കുറച്ച് സമയം എടുക്കുമെന്നും അവര്‍ പറഞ്ഞു.
ട്രയലുകൾ പൂർത്തിയാക്കിയതിന് ശേഷം ലൈസൻസ്, ഉപയോഗത്തിനുള്ള അംഗീകാരം, വൻതോതിലുള്ള ഉൽപാദനം എന്നിവയ്‌ക്കായും കൂടുതല്‍ സമയം എടുത്തേക്കും. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, കോവിഡ് -19 വാക്സിനുകൾ തുല്യമായി ലഭ്യമാക്കുന്നതിന് രാജ്യങ്ങളെ സഹായിക്കുന്നതിന് പ്രത്യേകം സൃഷ്ടിച്ച സാമ്പത്തിക സംവിധാനമായ കോവാക്സ് സൗകര്യത്തിന് ഈ വർഷം 2 ബില്യൺ ഡോളറും 2021 ൽ 5 ബില്യൺ ഡോളറും ആവശ്യമാണെന്നും അവര്‍ വ്യക്തമാക്കി.
ജനസംഖ്യയുടെ 3 ശതമാനം വരെ രാജ്യങ്ങൾക്ക് കോവാക്സ് വഴി പ്രാഥമിക ഡോസ് ലഭിക്കും. ഉയർന്ന മുൻഗണനയുള്ള വ്യക്തികൾക്കായിരുന്നു ഈ വാക്സിനുകള്‍ അനുവദിക്കുക. ആരോഗ്യ, സാമൂഹിക പരിപാലന ക്രമീകരണങ്ങളിലെ മുൻനിര പ്രവർത്തകർ എന്നിവരയാണ് മുന്‍ നിരയില്‍ ഉള്ളവര്‍. കൂടുതൽ അപകടസാധ്യതയുള്ളവര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിന് 20 ശതമാനം ജനസംഖ്യ വരുന്നതുവരെ കൂടുതൽ വിതരണം ലഭ്യമാകുമെന്നതിനാൽ ക്രമേണ കൂടുതൽ ട്രാഞ്ചുകൾ ലഭിക്കുമെന്നും സിംഗ് കൂട്ടിച്ചേർത്തു.
ചോലനായ്ക്കര്‍ വിഭാഗത്തില്‍ നിന്ന് സ്ഥാനാര്‍ഥിയായി സുധീഷ് ; മലപ്പുറം ചരിത്രം കുറിക്കുമോ
മുസ്ലിം ലീഗിനെതിരെ വിമതനെ കളത്തിലിറക്കി ഇടതുപക്ഷം ; ചോക്കാട് ഇത്തവണ കളിമാറുമോ ?
Recommended Video
ആയവന പഞ്ചായത്തിൽ എൻഡിഎ സ്ഥാനാർത്ഥികളുടെ ബോർഡുകൾ നശിപ്പിച്ചു , ആരോപണമുന്നയിച്ച് നേതാക്കൾ