സിറിയയില്‍ അമേരിക്കന്‍ ക്രൂരത; സ്കൂളിന് മുകളില്‍ ബോംബിട്ടു, 33 ജീവന് നഷ്ടം, മരണതുല്യം ഇരട്ടിപേര്‍
ഈ മാസം ആദ്യത്തില്‍ റഖയിലും ഇറാഖിന്റെ അതിര്‍ത്തി പ്രദേശങ്ങളിലും വിദേശ സൈന്യം കൊലപ്പെടുത്തിയത് 220 സാധാരണക്കാരെയാണ്.
ദമസ്കസ്: യുദ്ധം കൊടുമ്പിരികൊള്ളുന്ന സിറിയയില്‍ സ്കൂളിന് മുകളില്‍ ബോംബിട്ട് അമേരിക്കന്‍ ക്രൂരത. 33 പേര് കൊല്ലപ്പെടുകയും അതിലിരട്ടി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. യുദ്ധം മൂലം വീട് നഷ്ടമായവര്‍ ഈ സ്കൂളിലാണ് താമസിക്കുന്നത്.
സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അറിയിച്ചു. വടക്കന്‍ പ്രവിശ്യയായ റഖയിലെ അല്‍ മന്‍സൂറയിലാണ് സംഭവം. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

33 പേര് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. റഖ, അലപ്പോ, ഹുംസ് എന്നീ പ്രദേശങ്ങളില്‍ നിന്നു വീട് നഷ്ടമായവരാണ് ഇവിടെ സ്കൂളില്‍ താമസിക്കുന്നതെന്ന് സിറിയയിലെ കാര്യങ്ങള്‍ നിരീക്ഷിക്കുന്ന ബ്രിട്ടന് കേന്ദ്രമായ സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് പറഞ്ഞു.

സ്കൂള്‍ പൂര്‍ണമായും തകര്‍ന്നു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ആളുകളെ ഏറെ നേരത്തിന് ശേഷവും പൂര്‍ണമായും പുറത്തെടുക്കാനായിട്ടില്ലെന്ന് സംഘടനയുടെ മേധാവി റാമി അബ്ദുല്‍ റഹ്മാന് പറഞ്ഞു.

രണ്ടുപേരെ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്നു ജീവനോടെ പുറത്തെടുത്തു. സിറിയയില്‍ വിശാലമായ വിവരശേഖര ശൃംഖലയുള്ള വിഭാഗമാണ് ബ്രിട്ടന് കേന്ദ്രമായ സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ്.

റഖയില്‍ നിശബ്ദമായ കൂട്ടക്കൊലകളാണ് നടക്കുന്നതെന്ന് സംഘടന പറയുന്നു. അമേരിക്കന്‍ സൈന്യത്തിന്റെയും മറ്റു വിദേശ സൈനികരുടെയും ഐസിസിന്റെയും ആക്രമണം ഒഴിഞ്ഞ സമയമില്ലിവിടെ. സാധാരണക്കാരായ ജനങ്ങളാണ് ഇതിനെല്ലാം ഇരകള്‍.

നൂറോളം കുടുംബങ്ങളാണ് തകര്‍ക്കപ്പെട്ട സ്കൂളില്‍ താമസിച്ചിരുന്നത്. പുലര്‍ച്ചെ ആയതിനാല്‍ എല്ലാവരും ഉറങ്ങുന്ന സമയമാണ് ബോംബ് പതിച്ചതെന്ന് കരുതുന്നു. അതുകൊണ്ട് തന്നെ ആരും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്നാണ് നിഗമനം. 33 മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തിട്ടുണ്ട്.

ഐസിസിന്റെ കേന്ദ്രമാണ് റഖ പ്രദേശം. 2014 മുതലാണ് അമേരിക്കന്‍ സൈന്യം ഇവിടെ ആക്രമണം ആരംഭിച്ചത്. റഖയില്‍ ഐസിസിന്റെ സ്വാധീനം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും വിദേശ സൈന്യം ആക്രമണം നിര്‍ത്തിയിട്ടില്ല. ഈ മാസം ആദ്യത്തില്‍ റഖയിലും ഇറാഖിന്റെ അതിര്‍ത്തി പ്രദേശങ്ങളിലും വിദേശ സൈന്യം കൊലപ്പെടുത്തിയത് 220 സാധാരണക്കാരെയാണ്.

അതിനിടെ ചൊവ്വാഴ്ച സിറിയന്‍ വിമതര്‍ ഹമ പ്രവിശ്യയില്‍ മുന്നേറ്റം നടത്തിയെന്നാണ് വിവരം. ഇവിടെ സര്‍ക്കാര്‍ സൈന്യം പിന്തിരിഞ്ഞോടി. നിരവധി സായുധ സംഘങ്ങളുടെ അകമ്പടിയോടെയാണ് സിറിയന്‍ വിമതര്‍ ആക്രമണം നടത്തുന്നത്. ആക്രമണം ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് തഹ്രീര്‍ അല്‍ ശാം മാധ്യമവിഭാഗം മേധാവി ഇമാദ് അല്‍ദിന്‍ മുജാഹിദ് പറഞ്ഞു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications