വാക്സിൻ സ്വീകരിച്ചവരിലും ഡെൽറ്റാ വകഭേദം ബാധിക്കും: തെളിവുണ്ടെന്ന് വിദഗ്ധർ, രോഗവ്യാപനം വേഗത്തിലെന്ന് കണക്കുകൾ
കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദത്തെക്കുറിച്ച് മുന്നറിയിപ്പുമായി വിദഗ്ധർ. വാക്സിൻ സ്വീകരിച്ചവരേയും ഡെൽറ്റ വകഭേദം ബാധിക്കുമെന്ന് പകർച്ചാവ്യാധി വിദഗ്ധർ ലോകത്തിൽ ഇതുവരെ കണ്ടെത്തിയതിൽ വെച്ച് ഏറ്റവും തീവ്രതയേറിയ വകഭേദങ്ങളിലൊന്നാണ് ഡെൽറ്റ. എന്നാൽ വാക്സിൻ സ്വീകരിച്ചവരിൽ ശക്തമായി രോഗം ബാധിക്കാനുള്ള സാധ്യത കുറവാണ്. വാക്സിൻ സ്വീകരിക്കാത്തവർക്കാണ് ഭീഷണി കൂടുതലുള്ളതെന്നാണ് പത്തോളം കൊവിഡ് വിദഗ്ധരുടെ അഭിമുഖത്തിൽ നിന്ന് വ്യക്തമാകുന്നത്.
ബിഗ് ബോസില്‍ വമ്പന്‍ ട്വിസ്റ്റോ? വിജയി മണിക്കുട്ടന് തന്നെയാണോ; ഫിനാലെ അനൗണ്‍സ് ചെയ്ത് മോഹന്‍ലാല്‍
ഇന്ത്യയിൽ ആദ്യമായി തിരിച്ചറിഞ്ഞ ഡെൽറ്റ വേരിയന്റിനെക്കുറിച്ചുള്ള പ്രധാന ആശങ്ക എന്തെന്നാൽ അത് ആളുകളെ രോഗികളാക്കുന്നു എന്നതല്ല മറിച്ച് രോഗം ബാധിച്ച വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് വളരെ എളുപ്പത്തിൽ പടരുന്നു എന്നതാണ്. അണുബാധയുടെ തോത് വർധിക്കുന്നതിനൊപ്പം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടാത്തവരുടെ എണ്ണവും വർദ്ധിക്കും.
സാരി ഇങ്ങനെയും ഉടുക്കാം; ആരാധകരെ ഞെട്ടിച്ച് നടി അനുശ്രീയുടെ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍ വൈറല്‍
മുൻ കൊവിഡ് വകഭേദങ്ങളെക്കാൾ കൂടുതൽ വാക്സിനേഷൻ ലഭിച്ച ആളുകളെ ബാധിക്കാൻ ഈ വൈറസിന് കഴിയുമെന്നതിന് തെളിവുകളുണ്ടെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഇത് രോഗവ്യാപനത്തിനുള്ള സാധ്യതയും വർധിപ്പിക്കുന്നു. ബ്രിട്ടനിൽകൊറോണ വൈറസ് വകഭേദങ്ങളുടെ ജീനോം ക്രമീകരിക്കാനുള്ള ശ്രമങ്ങൾ നടത്തുന്ന മൈക്രോബയോളജിസ്റ്റ് ഷാരോൺ മയിൽ ആണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ അപകടസാധ്യതയുള്ള വകഭേദം ഡെൽറ്റയാണ്. മ്യൂട്ടേഷനിലൂടെ വൈറസുകൾ നിരന്തരം വർധിക്കുന്നതിനാൽ പുതിയ വകഭേദങ്ങൾ ഉണ്ടാകുന്നു. ചിലപ്പോൾ ഇവ യഥാർത്ഥ വൈറസിനെക്കാൾ അപകടകാരികളുമായേക്കാം.
Recommended Video
അതേ
സമയം
ഡെൽറ്റ
വകഭേദത്തിന്റെ
വ്യാപനത്തെക്കുറിച്ച്
കൂടുതൽ
വിവരങ്ങൾ
ലഭിക്കുന്നതുവരെ,
വാക്സിനേഷൻ
വർധിപ്പിക്കുകയും
മാസ്കുകൾ
ധരിക്കുകയും
സാമൂഹിക
അകലം
പാലിക്കുകയും
അടക്കമുള്ള
നടപടികൾ
കൃത്യമായി
പാലിക്കുകയാണ്
ഓരോ
രാജ്യങ്ങളും
ചെയ്യേണ്ടതെന്നും
വിദഗ്ധർ
പറയുന്നു.
ഡെൽറ്റ
വേരിയന്റുമായി
ബ്രിട്ടനിൽ
ആശുപത്രിയിൽ
പ്രവേശിപ്പിച്ച
3,692
പേരിൽ
58.3
ശതമാനം
പേർക്ക്
രോഗനിർണയം
നടത്തിയിട്ടില്ലെന്നും
22.8
ശതമാനം
പേർക്ക്
വാക്സിനേഷൻ
നൽകിയിട്ടുണ്ടെന്നും
പബ്ലിക്
ഹെൽത്ത്
ഇംഗ്ലണ്ട്
അറിയിച്ചു.
സിംഗപ്പൂരിൽ
വാക്സിൻ
സ്വീകരിച്ചവരിൽ
മൂന്നിലൊന്ന്
പേർക്കും
ഡെൽറ്റ
വകഭേദം
സ്ഥിരീകരിച്ചിട്ടുണ്ട്.
ആശുപത്രിയിൽ
പ്രവേശിപ്പിച്ച
കോവിഡ്
കേസുകളിൽ
60%
വാക്സിൻ
സ്വീകരിച്ചവരാണെന്ന്
ഇസ്രയേൽ
ആരോഗ്യ
വകുപ്പും
അറിയിച്ചു.
അവരിൽ
ഭൂരിഭാഗവും
60
വയസോ
അതിൽ
കൂടുതലോ
പ്രായമുള്ളവരും
പലപ്പോഴും
ആരോഗ്യപ്രശ്നങ്ങൾ
അനുഭവിക്കുന്നവരുമാണ്.
മറ്റേതൊരു
രാജ്യത്തേക്കാളും
കൂടുതൽ
കൊവിഡ്
കേസുകളും
മരണങ്ങളും
റിപ്പോർട്ട്
ചെയ്ത
യുഎസിൽ
ഇപ്പോഴുള്ള
83%
വരുന്ന
പുതിയ
അണുബാധകൾക്കും
കാരണമായിട്ടുള്ളത്
ഡെൽറ്റ
വകഭേദമാണ്.
ഹോട്ട് ലുക്കില്‍ ബിഗ് ബോസ് താരം ഹിമ ശങ്കര്‍; ഫോട്ടോഷൂട്ട് കണ്ട് ഞെട്ടി ആരാധകര്‍