Get Updates
Get notified of breaking news, exclusive insights, and must-see stories!

734 അടിയുള്ള ഭീകരന്‍, ഒരുമിച്ചെത്തുന്നത് 5 പേര്‍; ഭൂമിക്ക് ഇക്കാര്യങ്ങള്‍ സംഭവിക്കാം

നേരത്തെ ഭൂമിയിലെ റഡാര്‍ സംവിധാനങ്ങളുടെ കണ്ണുവെട്ടിച്ച് ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിച്ചിരുന്നു. അതുകൊണ്ട് നാസ വളരെയധികം ജാഗ്രതയിലാണ്.

asteroid

വാഷിംഗ്ടണ്‍: ഭൂമിക്ക് അടുത്തൊന്നും നേരിടാത്ത ഭീഷണി തേടിയെത്തുന്നു. നാസയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വളരെ അപകടകരമായ ചില ബഹിരാകാശ ഭീഷണികളാണ് വന്നിരിക്കുന്നത്. വിദൂരമായ മേഖലയില്‍ നിന്നാണ് ഇവ എത്തുന്നത്. അതേസമയം ഒന്നിലധികം അപകടങ്ങള്‍ ഒരുമിച്ച് വരുന്നു എന്നതാണ് ഇതിലെ പ്രത്യേകത.

അതേസമയം തുടര്‍ച്ചയായി വരുന്ന ഉല്‍ക്കാശിലകളുടെ ഗണത്തില്‍ വരുന്നതാണ് ഇവയും. നേരത്തെ ഭൂമിയിലെ റഡാര്‍ സംവിധാനങ്ങളുടെ കണ്ണുവെട്ടിച്ച് ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിച്ചിരുന്നു. അതുകൊണ്ട് നാസ വളരെയധികം ജാഗ്രതയിലാണ്. തീര്‍ത്തും അപ്രവചനീയമാണ് ഇവയുടെ സഞ്ചാരം. വിശദമായ വിവരങ്ങളിലേക്ക്....

ഛിന്നഗ്രഹങ്ങളുടെ വന്‍നിര

ഛിന്നഗ്രഹങ്ങളുടെ വന്‍നിര

ദീര്‍ഘകാലത്തിന് ശേഷമാണ് ഭൂമിയെ തേടി ഇത്ര വലിയ അപകടങ്ങള്‍ എത്തുന്നത്. വളരെ അപകടകാരിയായ ഒരു കൂട്ടം ഛിന്നഗ്രഹങ്ങളാണ് അതിവേഗത്തില്‍ വന്ന് കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഇത്തരം ഛിന്നഗ്രഹങ്ങള്‍ എത്തുന്നുണ്ടെങ്കിലും അപകടം ഈ തലത്തിലായിരുന്നില്ല. 1500 അടി നീളമുള്ള ഛിന്നഗ്രഹം ചൊവ്വാഴ്ച്ച ഭൂമിയെ കടന്നുപോയിരുന്നു. ഇതോടെ അപകടങ്ങള്‍ അവസാനിച്ചെന്നായിരുന്നു കരുതിയത്. എന്നാല്‍ ഇതിന് പിന്നാലെയാണ് കൂടുതല്‍ അപകടങ്ങള്‍ ഭൂമിയെ തേടി വരുന്നത്.

734 അടിയുള്ള ഭീകരന്‍

734 അടിയുള്ള ഭീകരന്‍

ഭൂമിയിലേക്ക് അഞ്ചോളം ചിന്നഗ്രഹങ്ങളാണ് ഒരുമിച്ച് വരുന്നത്. ഇതില്‍ ഏറ്റവും ഭീകരന്‍ 734 അടി നീളമുണ്ട്. ഇത് ഭൂമിക്ക് ഏറ്റവും അടുത്ത് കൂടിയാണ് കടന്നുപോകുന്നത്. അടുത്ത കുറച്ച് ദിവസത്തിനുള്ളില്‍ ഇവ ഒന്നിച്ച് ഭൂമിയിലേക്ക് എത്തുമെന്നാണ് നാസയുടെ മുന്നറിയിപ്പ്. 104 അടി നീളമുള്ള ഛിന്നഗ്രഹവും ഇക്കൂട്ടത്തിലുണ്ട്. 2023 സിജി1 എന്നാണ് ഇത് അറിയപ്പെടുന്നത്. ഭൂമിയുടെ 5.8 മില്യണ്‍ കിലോമീറ്റര്‍ ചുറ്റളവിലാണ് ഈ ഛിന്നഗ്രഹം എത്തുന്നത്.

അതിവേഗത്തിലുള്ള വരവ്

അതിവേഗത്തിലുള്ള വരവ്

ശിവരാത്രി ആഘോഷം കളറാക്കിയാലോ; ഈ 5 ക്ഷേത്രങ്ങള്‍ മറക്കാതെ സന്ദര്‍ശിക്കുക

മണിക്കൂറില്‍ 23328 കിലോമീറ്റര്‍ വേഗത്തിലാണ് ഈ ഛിന്നഗ്രഹം സഞ്ചരിക്കുന്നത്. നാസയുടെ സെന്റര്‍ ഫോര്‍ നിയര്‍ എര്‍ത്ത് ഒബ്ജക്ട് സ്റ്റഡീസില്‍ നിന്നാണ് ഈ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ഫെബ്രുവരി 26നും ഒരു ഛിന്നഗ്രഹം ഭൂമിയിലേക്ക് വരുന്നുണ്ട്. 59 അടി വീതിയുള്ള ഛിന്നഗ്രഹമാണിത്. 2023 ഡിഎ എന്നാണ് ഇതിന്റെ പേര്. ഭൂമിയുടെ ഒരു മില്യണ്‍ കിലോമീറ്റര്‍ അകലത്തിലൂടെയാണ് ഇത് കടന്നുപോകുന്നത്. മണിക്കൂറില്‍ 21122 കിലോമീറ്റര്‍ വേഗത്തിലാണ് ഈ ഛിന്നഗ്രഹത്തിന്റെ സഞ്ചാരം.

അടുത്ത വെല്ലുവിളി

അടുത്ത വെല്ലുവിളി

ഫെബ്രുവരി 27ന് അടുത്ത വെല്ലവിളി വരുന്നുണ്ട്. 469 അടി നീളമുള്ള ഛിന്നഗ്രഹമാണ് വരുന്നത്. നാസയുടെ ഡാറ്റയാണ് ഇക്കാര്യം അറിയിച്ചത്. 4.8 മില്യണ്‍ ചുറ്റളവിലാണ് ഛിന്നഗ്രഹം എടുത്തുന്നത്. 55944 കിലോമീറ്റര്‍ വേഗത്തിലാണ് വരവ്. ഫെബ്രുവരി 28ന് 475 അടി നീളമുള്ള ഛിന്നഗ്രഹമാണ് വരുന്നത്. 2006 ബി55 എന്ന ഛിന്നഗ്രഹമാണ് അടുത്തതായി വരുന്നത്. ഇത് 3.5 കിലോമീറ്റര്‍ ചുറ്റളവിലാണ് വരുന്നത്. 47936 കിലോമീറ്റര്‍ വേഗത്തിലാണ് വരുന്നത്. മാര്‍ച്ച് മൂന്നിനാണ് 734 അടി നീളമുള്ള ഛിന്നഗ്രഹമാണ് വരുന്നത്. 2007 ഇഡി125 എന്ന ഛിന്നഗ്രഹമാണിത്. 4.4 മില്യണ്‍ ചുറ്റളവിലാണ് ഇത് വരിക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+