മാലിദ്വീപില്‍ സ്ഫോടനം; മുന്‍ പ്രസിഡന്റ് നഷീദിന് പരിക്ക്, സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു
മാലി: മാലദ്വീപ് മുന്‍ പ്രസിഡന്റും പാര്‍ലമെന്റ് സ്പീക്കറുമായ മുഹമ്മദ് നഷീദിന് നേരെ വധശ്രമം. കാറിനരികിലേക്ക് നടന്നു പോകവെയാണ് ബൈക്കില്‍ ഘടിപ്പിച്ചിരുന്ന ബോംബ് പൊട്ടിയത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. വീട്ടില്‍ നിന്ന് അല്‍പ്പം അകലെയാണ് കാര്‍ നിര്‍ത്തിയിട്ടിരുന്നത്. യാത്ര പോകുന്നതിന് വേണ്ടി കാറിന് അടുത്തേക്ക് നടന്നുപോകുകയായിരുന്നു നഷീദ്. ഈ വേളയിലാണ് സ്ഫോടനമുണ്ടായത്. അദ്ദേഹത്തിനും ഒരു അംഗരക്ഷകനും പരിക്കുണ്ട്. നഷീദിനെ മാലിയിലെ എഡികെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തെ പ്രസിഡന്റ് സന്ദര്‍ശിച്ചു. സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

53കാരനായ നഷീദിന് നേരെ വധശ്രമമാണ് നടന്നതെന്ന് സര്‍ക്കാര്‍ ഉദ്യോസ്ഥരെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. പരിക്കുണ്ടെങ്കിലും ആശങ്കയില്ലെന്നും അവര്‍ പറഞ്ഞു. പതിവായി രാഷ്ട്രീയ അസ്ഥിരത നിലനില്‍ക്കുന്ന ഇന്ത്യയുടെ അയല്‍രാജ്യമാണ് മാലദ്വീപ്. അറിയപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളുള്ള ഈ രാജ്യത്ത് കൂടുതലും സുന്നി മുസ്ലിങ്ങളാണ്. രാഷ്ട്രീയ അട്ടിമറികള്‍ നടക്കാറുണ്ടെങ്കിലും സ്ഫോടനങ്ങളും മറ്റു അക്രമങ്ങളും കുറവാണ്.
സ്ഫോടനത്തിന് പിന്നാലെ പാര്‍ലമെന്റ് അടിയന്തര യോഗം ചേര്‍ന്നു. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി അര്‍ധരാത്രി മുതല്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. കര്‍ഫ്യൂ ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് സ്ഫോടനമുണ്ടായത്. നഷീദിന്റെ കൈക്ക് കാര്യമായ പരിക്കുണ്ടെന്ന് ബന്ധു പറഞ്ഞു. ഘോരമായ ശബ്ദത്തോടെയാണഅ സ്ഫോടനമുണ്ടായതെന്നും ബന്ധു പറഞ്ഞു.
2008ലാണ് മുഹമ്മദ് നഷീദ് മാലദ്വീപിന്റെ പ്രസിഡന്റായത്. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുത്ത ആദ്യ പ്രസിഡന്റുകൂടിയാണ് അദ്ദേഹം. എന്നാല്‍ നാല് വര്‍ഷം പിന്നിടുമ്പോള്‍ അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ടു. തീവ്രവാദ കേസില്‍പ്പെടുത്തി പിന്നീട് 15 മാസം ജയിലില്‍ അടച്ചു. രാഷ്ട്രീയ പ്രേരിതമായ കേസാണ് നഷീദിനെതിരെ എടുത്തിരിക്കുന്നതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. പിന്നീട് ചികില്‍സാവശ്യാര്‍ഥം ബ്രിട്ടനിലേക്ക് പോയ നഷീദ് തിരിച്ചെത്തിയത് 2018ലാണ്. ഇന്ത്യയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന നേതാവാണ് നഷീദ്. ചൈനയുമായി അടുക്കുന്ന ചില നേതാക്കളുടെ നിലപാടില്‍ അദ്ദേഹം കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. 2019ലെ തിരഞ്ഞെടുപ്പിന് ശേഷമാണ് പാര്‍ലമെന്റ് സ്പീക്കറായത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications