പളളിയിൽ എത്തിയ ജൂതന്മാരെ ബന്ദികളാക്കി; അക്രമി അപകടകാരിയെന്ന് പൊലീസ്
പളളിയിൽ എത്തിയ ജൂതന്മാരെ ബന്ദികളാക്കി; അക്രമി അപകടകാരിയെന്ന് പൊലീസ്
അമേരിക്ക: അമേരിക്കയിലെ ടെക്സസില്‍ ജൂതന്മാരെ ബന്ദികളാക്കി. ഇവിടുത്തെ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്ക് വേണ്ടി എത്തിയവരായിരുന്നു ഇവർ. നാല് ജൂതന്മാരെയാണ് ബന്ദികളാക്കിയത്. മൂന്ന് പേരില്‍ ഒരാള്‍ ജൂതപുരോഹിതനാണ്.
എന്നാൽ, ഇതില്‍ ഒരാളെ വിട്ടയച്ചു. 86 വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന പാക് ഭീകര വനിത ആഫിയ സിദ്ദീഖിയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് ഈ ജൂതന്മാരെ ബന്ദികളാക്കിയതെന്നാണ് വിവരം.
അതേ സമയം, സുരക്ഷാ സേന ജൂതപ്പള്ളി വളഞ്ഞിരിക്കുകയാണ്. അക്രമകാരിയുടെ കൈയ്യില്‍ ആയുധങ്ങൾ ഉണ്ട്. ഇയാള്‍ അപകടകാരിയുമാണ് എന്നാണ് പൊലീസ് നല്‍കുന്ന വിവരം. നിലവിൽ അക്രമിയുമായി പൊലീസ് ആശയ വിനിമയം നടത്തുകയാണ്.
എന്നാല്‍ ആഫിയ സിദ്ദിഖിക്ക് ഈ സംഭവുമായി ഒരു ബന്ധുവും ഇല്ലെന്ന് അവരുടെ അഭിഭാഷകന്‍ വ്യക്തമാക്കി. അതു കൊണ്ട് തന്നെ ഈ കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു. അതേ സമയം, അന്വേഷണ ഉദ്യോഗസ്ഥർ ആളെ കൃത്യമായി തിരിച്ചറിഞ്ഞിട്ടില്ല. സ്ഥിതി ഗതികൾ ഇപ്പോഴും അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്നതിനാൽ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് വിവരങ്ങൾ ലഭിച്ചതെന്നും അധികൃതർ അറിയിച്ചു.
ന്യൂയോർക്ക് സിറ്റിയിലെ സിനഗോഗിൽ ബന്ദികളാക്കിയതായി കരുതപ്പെടുന്ന സിദ്ദിഖിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു ഫോൺ കോൾ ലഭിച്ചതായി പൊലീസ് പറഞ്ഞു. ന്യൂയോർക്ക് സിറ്റിയിൽ നടന്ന ഇക്കാര്യ റിപ്പോർട്ട് ചെയ്യാൻ 911 എന്ന നമ്പറിൽ വിളിച്ചു.
ടോംഗോയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു; സുനാമി മുന്നറിയിപ്പ്
ഇന്നലെ രാവിലെ 11 മണിയോടെയാണ് പോലീസിനെ കോൾ വിളിച്ചത്. അതിനു ശേഷം ചുറ്റുമുള്ള സമീപ പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചതായി എഫ്ബിഐ ഡാളസ് വക്താവ് കാറ്റി ചൗമോണ്ട് പറഞ്ഞു. എന്നാൽ, പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ചൗമോണ്ട് പറഞ്ഞു. "ഈ സാഹചര്യം കഠിനമാണ്. ഞങ്ങൾക്ക് ധാരാളം നിയമ നിർവ്വഹണ ഉദ്യോഗസ്ഥർ രംഗത്തുണ്ട്," ചൗമോണ്ട് പറഞ്ഞു.
Recommended Video