കൊറോണ വാക്സിന് ആഫ്രിക്കക്കാരില്‍ പ്രയോഗിക്കണം... വംശീയ പരാമര്‍ശവുമായി ഫ്രഞ്ച് ഡോക്ടര്‍മാര്‍!!
പാരീസ്: കൊറോണ കാലത്തും വംശീയ പരാമര്‍ശങ്ങള്‍ക്ക് യാതൊരു കുറവുമില്ലെന്ന് റിപ്പോര്‍ട്ട്. രണ്ട് ഫ്രഞ്ച് ഡോക്ടര്‍മാരാണ് വിവാദത്തില്‍ ചാടിയിരിക്കുന്നത്. കൊറോണ വൈറസിനെതിരായ മരുന്നുകള്‍ ആഫ്രിക്കന്‍ വംശജരില്‍ ആദ്യ പ്രയോഗിക്കണമെന്നാണ് രണ്ട് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. പുതിയ വാക്സിന് വിജയിക്കുമോ എന്നറിയാത്ത സാഹചര്യത്തില്‍ ആഫ്രിക്കന്‍ വംശജരില്‍ പരീക്ഷിക്കുന്നതില്‍ തെറ്റില്ലെന്ന ഗുരുതരമായ വംശീയ പരാമര്‍ശമാണ് ഇവര്‍ നടത്തിയത്. അതേസമയം ആഫ്രിക്കന്‍ വംശജരുടെ ജീവന് യാതൊരു വിലയുമില്ലെന്ന വളരെ തരംതാണ പ്രയോഗമാണ് ഇവരില്‍ നിന്നുണ്ടായതെന്ന വിമര്‍ശനം ശക്തമായിരിക്കുകയാണ്.

ഫ്രാന്‍സിലെ ചാനല്‍ പരിപാടിയിലാണ് ഡോക്ടര്‍മാര്‍ വിവാദ പരാമര്‍ശം നടത്തിയത്. കോവിഡിനെതിരെയുള്ള മരുന്നുകള്‍ യൂറോപ്പിലും ഓസ്ട്രേലിയയിലും പരീക്ഷിക്കാനിരിക്കെയാണ് ഇവര്‍ വിവാദ പരാമര്‍ശം നടത്തിയത്. ബിസിജി ട്യൂബര്‍കുലോസിസ് വാക്സിന് കൊറോണ ചികിത്സയ്ക്ക് ഉപയോഗിക്കാനാവുമോ എന്നും ഇതിലൂടെ വ്യക്തമാകും. ഇത് ഒരു പക്ഷേ പ്രകോപനമായിരിക്കും. ആഫ്രിക്കയില്‍ മാസ്കുകളോ ചികിത്സയോ ഇന്റന്‍സീവ് കെയറുകളോ ഇല്ല. അപ്പോള്‍ നമ്മള് എന്തുകൊണ്ട് ഈ വാക്സിന് ആഫ്രിക്കയില്‍ പരിക്ഷീച്ച് കൂടായെന്നും ഈ ഡോക്ടര്‍മാര്‍ ചോദിച്ചിരുന്നു.
എയ്ഡ്സ് രോഗത്തിനുള്ള പഠനങ്ങളില്‍ ചെയ്ത പോലെ, വേശ്യകളില്‍ പരീക്ഷിച്ചത് പോലെ, നമ്മള് ഇത്തരം കാര്യങ്ങള്‍ കറുത്ത വംശജരിലും നടത്താം. ആഫ്രിക്കന്‍ വംശജര്‍ രോഗത്തിന് എളുപ്പം കീഴടങ്ങുന്നവരാണ്. സ്വയം സംരക്ഷിക്കാനും അവര്‍ തയ്യാറല്ലെന്ന് ഴാങ് പോള്‍ മിറ പറഞ്ഞു. ഇയാള്‍ പാരീസിലെ കൊച്ചിന് ആശുപത്രിയിലെ ഐസിയു അധ്യക്ഷനാണ്. മിറയുടെ വാദത്തോടെ ഫ്രാന്‍സിലെ ദേശീയ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിലെ കമില്ലെ ലോച്ചും യോജിച്ചു. ആഫ്രിക്കയില്‍ സമാന്തര പഠനങ്ങള്‍ ഇതേ രീതി ഉപയോഗിച്ച് നടത്തുമെന്നും ലോച്ച് പറഞ്ഞു. ഫുട്ബോള്‍ താരം ദിദിയര്‍ ദ്രോഗ്ബ അടക്കമുള്ളവര്‍ ഡോക്ടര്‍മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി.
ആഫ്രിക്ക ഒരിക്കലും പരീക്ഷണശാലയല്ല. ഇത്തരം കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇത്തരം വംശീയ പ്രയോഗങ്ങളെ എല്ലാ അര്‍ത്ഥത്തിലും അവഗണിക്കുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ നമ്മള് ആഫ്രിക്കയെ സംരക്ഷിക്കണമെന്നും ദ്രോഗ്ബ ആവശ്യപ്പെട്ടു. ഇതൊരിക്കലും പ്രകോപനമല്ല, മറിച്ച് വംശീയ പരാമര്‍ശമാണെന്ന് ഫ്രാന്‍സ് സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവ് ഒലിവിയര്‍ ഫോറെ പറഞ്ഞു. ആഫ്രിക്കന്‍ ജനങ്ങള്‍ ഗിനിപന്നികളല്ല. വേശ്യകളും എയ്ഡ്സ് ബാധിച്ചവരും പ്രശ്നമുള്ളവരാണെന്ന ആരോപണങ്ങളെ അംഗീകരിക്കാനാവില്ലെന്നും വംശീയ വിരുദ്ധതയ്ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പായ എസ്ഒഎസ് റേസിസവും പറഞ്ഞു. അതേസമയം ഇവരുടെ പരാമര്‍ശം സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി മാറ്റിയതാണെന്ന് ഇരു ഡോക്ടര്‍മാരും ആരോപിച്ചു. ഫേക്ക് ന്യൂസ് എന്നാണ് ഇവര്‍ ഇതിനെ വിശേഷിപ്പിച്ചത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications