Get Updates
Get notified of breaking news, exclusive insights, and must-see stories!

ലണ്ടനില്‍ സ്വര്‍ണം വില്‍ക്കാന്‍ തിരക്ക്, വന്‍ ലാഭം; ജ്വല്ലറിയിലേക്ക് കുതിച്ച് ഉപഭോക്താക്കള്‍

ആഭ്യന്തര വിപണിയിലെന്ന പോലെ അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണ വില മുകളിലേക്ക് കുതിക്കുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഡൊണാള്‍ഡ് ട്രംപ് വീണ്ടും എത്തിയതോടെ അന്താരാഷ്ട്ര വ്യാപാര മേഖലയില്‍ നിരവധി ആശങ്കകള്‍ ഉടലെടുത്തിരുന്നു. ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുന്നതടക്കമുള്ള ട്രംപിന്റെ നടപടികള്‍ ആഗോള സ്വര്‍ണ വിപണിയെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്.

അതേസമയം സ്വര്‍ണവിലയിലെ വര്‍ധനവ് ജ്വല്ലറിക്കാരെ സംബന്ധിച്ചിടത്തോളം സമ്മിശ്രമായ അനുഭവമാണ് സമ്മാനിക്കുന്നത്. വില കൂടുന്ന സമയത്തം സ്വര്‍ണം വാങ്ങാനെത്തുന്നവരുടെ ഡിമാന്‍ഡില്‍ കാര്യമായ ഇടിവ് ഉണ്ടാക്കിയിട്ടില്ല. അതിനാല്‍ തന്നെ സ്വര്‍ണ വില്‍പന ജ്വല്ലറികളില്‍ യഥേഷ്ടം നടക്കുന്നുണ്ട്. എന്നാല്‍ അതേസമയം തന്നെ പഴയ സ്വര്‍ണം വില്‍ക്കാന്‍ എത്തുന്നവരും ജ്വല്ലറികളിലേക്ക് കുതിക്കുന്നുണ്ട്.

Gold Rate

ലണ്ടനില്‍ സ്വര്‍ണം വില്‍ക്കാന്‍ വരുന്നവരുടെ എണ്ണം വളരെ കൂടുതലാണ് എന്നാണ് ഡെയ്‌ലി സബാഹ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ജോലി നഷ്ടപ്പെട്ടവര്‍ പഴയ സ്വര്‍ണ്ണം വിറ്റാണ് വരുമാനം കണ്ടെത്തുന്നത് എന്ന് ഡെയ്‌ലി സബാഹ് റിപ്പോര്‍ട്ടില്‍ പറയുന്നു. 1996-ല്‍ 60 പൗണ്ടിന് സ്വര്‍ണനാണയം വാങ്ങിയ ഒരു സ്ത്രീക്ക് അത് വിറ്റപ്പോള്‍ 550 പൗണ്ടാണ് ലഭിച്ചത്. ഇതാണ് ആളുകളെ സ്വര്‍ണം വില്‍ക്കുന്നതിലേക്ക് ആകര്‍ഷിക്കുന്നത്.

ആഗോള ഡിമാന്‍ഡ് 4974 ടണ്‍ എന്ന എക്കാലത്തെയും ഉയര്‍ന്ന നിലയില്‍ എത്തിയതോടെ കഴിഞ്ഞ വര്‍ഷം സ്വര്‍ണത്തിന്റെ വില റെക്കോര്‍ഡ് ഉയരത്തിലെത്തി എന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ (ഡബ്ല്യുജിസി) അടുത്തിടെ പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത്. 2025 ലും ഇതേ പ്രവണതയാണ് സ്വര്‍ണ വിപണിയില്‍ ഉണ്ടാകുക എന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പറയുന്നത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച സ്വര്‍ണം ഒരു ഔണ്‍സിന് 2900 ഡോളറിന് അടുത്ത് എത്തിയിരുന്നു. ഭൗമരാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ സെന്‍ട്രല്‍ ബാങ്കുകള്‍ വലിയ അളവില്‍ സ്വര്‍ണം വാങ്ങുന്നുണ്ട്. സ്വര്‍ണം അതിനാല്‍ തന്നെ സുരക്ഷിത നിക്ഷേപമായി കണക്കാക്കപ്പെടുന്നു. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ അനുസരിച്ച് 2024 ല്‍ ആഭരണങ്ങളുടെ ആഗോള ആവശ്യം 11% കുറഞ്ഞു.

എന്നാല്‍ മൊത്തം ചെലവ് 9% ഉയര്‍ന്നു. ഇത് വിലയിലുണ്ടായ വര്‍ധനവിനെ പ്രതിഫലിപ്പിക്കുന്നു.ാഗിക്കുമെന്നും ടാമര്‍ യിസിറ്റ് പറഞ്ഞു. അതേസമയം കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 63840 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 91 ശതമാനം സ്വര്‍ണവും ബാക്കി ചെമ്പ് ഉള്‍പ്പെടെയുള്ള ലോഹങ്ങളും ചേര്‍ന്ന് നിര്‍മിച്ച 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+