മൂന്ന് ബന്ദികളെ റെഡ് ക്രോസിന് കൈമാറി ഹമാസ്; ഉടൻ ഇസ്രായേൽ സൈന്യം ഏറ്റുവാങ്ങും
ടെൽ അവീവ്; ഗാസയിലെ വെടിനിർത്തൽ കരാറിന്റെ ഭാഗമായി ബന്ദികളെ കൈമാറി ഹമാസ്. ഇസ്രായേൽ-റുമാനിയൻ പൗരയായ ഡോറോൻ സ്റ്റൈൻബ്രെചർ, ബ്രിട്ടീഷ് -ഇസ്രായേൽ പൗരത്വമുള്ള എമിലി ദമാരി, റോമി ഗോനൈൻ എന്നിവരെയാണ് റെഡ് ക്രോസിന് കൈമാറിയത്. ഇസ്രായേൽ ഉടൻ ഇവരെ ഏറ്റുവാങ്ങും. തുടർന്ന് ഇവരെ ടെൽ അവീവിലെ മെഡിക്കൽ സെന്ററിൽ എത്തി വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും.

മോചിതയാക്കപ്പെടുന്ന ഡോറോൻ നഴ്സാണ്. സംഗീത നിശയിൽ പങ്കെടുക്കവെയാണ് നോവയെ ഹമാസ് ബന്ദിയാക്കിയത്. എമിലിയെ തന്റെ അപ്പാർട്ട്മെന്റിൽ നിന്നാണ് ഹമാസ് പിടികൂടിയത്. അതേസമയം വെടിനിർത്തൽ കരാറിലൂടെ 15 മാസം നീണ്ട് നിന്ന യുദ്ധത്തിനാണ് അവസാനമായിരിക്കുന്നത്. ഖത്തർ, യുഎസ്, ഈജിപ്ത് രാജ്യങ്ങളുടെ നിരന്തര ശ്രമത്തിന്റെ ഭാഗമായാണ് വെടിനിർത്തൽ കരാറിലേക്ക് ഹമാസും ഇസ്രായേലും എത്തിയത്.
അതേസമയം കരാർ നടപ്പാകാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ കരാറിൽ നിന്ന് പിന്നോട്ട് പോകുമെന്ന് ഇസ്രായേൽ മുന്നറിയിപ്പ് നൽകിയത് അൽപ സമയത്തെ ആശയക്കുഴപ്പത്തിന് വഴിവെച്ചിരുന്നു. കരാറിന്റെ ഭാഗമായി മോചിപ്പിക്കുന്ന ബന്ദികളുടെ പേരുകൾ ഹമാസ് കൈമാറിയിരുന്നില്ല. പേരുകൾ കൈമാറാതെ കരാർ നടപ്പിലാക്കില്ലെന്ന് തോടെ ഇസ്രായേൽ വ്യക്തമാക്കുകയായിരുന്നു. ഇതോടെ കരാർ പ്രാബല്യത്തിൽ വരേണ്ട സമയം വൈകി. ഒടുവിൽ ഹമാസ് മൂന്ന് പേരുടെ പട്ടിക കൈമാറിയതോടെയാണ് ഇസ്രായേൽ നിലപാടിൽ നിന്നും പിന്നോട്ടടിച്ചത്. സാങ്കേതിക തടസത്തെ തുടർന്നാണ് പട്ടിക കൈമാറാൻ സാധിക്കാതിരുന്നതെന്നാണ് ഹമാസ് വ്യക്തമാക്കിയത്.
അതേസമയം ആദ്യഘട്ടത്തിൽ 33 ബന്ദികളെയാണ് ഹമാസ് കൈമാറുക. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരെയായിരിക്കും മോചിപ്പിക്കുക. കരാർ നടപ്പിലായി ഏഴാ ദിവസത്തിൽ 4 പേരേയും 14ാം ദിവസത്തിൽ മൂന്ന് പേരേയും മോചിപ്പിക്കും. തുടർന്നുള്ള ദിവസങ്ങളിലായിരിക്കും മറ്റുള്ളവരെ മോചിപ്പിക്കുക. ഗാസയിൽ നിന്നും ഇസ്രായേൽ സൈന്യവും വരും ദിവസങ്ങളിൽ പിൻമാറും. ഗാസയിലേക്ക് സഹായങ്ങളും കൂടുതലായി എത്തിക്കാനും കരാറിൽ തീരുമാനമായിട്ടുണ്ട്.
അതിനിടെ വെടിനിർത്തൽ കരാറിനെ ചൊല്ലി ഇസ്രായേൽ സർക്കാരിൽ വലിയ പൊട്ടിത്തെറിയാണ് ഉണ്ടായിരിക്കുന്നത്. തീരുമാനത്തെ ചൊല്ലി ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിറും അദ്ദേഹത്തിന്റെ പാർട്ടിയായ ഒട്സ്മ യെഹുദീതിൽ നിന്നുള്ള മറ്റ് രണ്ട് മന്ത്രിമാരും രാജിവെച്ചു. സർക്കാരിനുള്ള പിന്തുണയും പിൻവലിച്ചു. കരാറിലേർപ്പെടാനുള്ള തീരുമാനം ഹമാസിന് മുന്നിൽ കീഴടങ്ങലാണെന്ന് പാർട്ടി പ്രസ്താവനയിൽ ആരോപിച്ചു. അതേസമയം പിന്തുണ പിൻവലിച്ചെങ്കിലും നെതന്യാഹു സർക്കാരിന്റെ നിലനിൽപ്പിനെ ബാധിക്കില്ല.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications