എലിസബത്ത് രാജ്ഞിയെ പുകഴ്ത്തി രണ്ട് വാക്ക് പറഞ്ഞു; ഒടുവില്‍ നടന് മാപ്പപേക്ഷിക്കേണ്ടി വന്നു
എലിസബത്ത് രാജ്ഞി വിടപറഞ്ഞിട്ട് ദിവസങ്ങളായിരിക്കുന്നു. രാജ്ഞിയുടെ മരണത്തിന് പിന്നാലെ ചാൾസ് രാജകുമാരൻ രാജാവായി മാറുകയും ചെയ്തു. ഔദ്യോഗികമായി തന്നെ ചാൾസ് ബ്രിട്ടന്റെ രാജപദവിയിൽ എത്തി. എന്നാൽ ഇപ്പോഴും രാജ്ഞിയെക്കുറിച്ചുള്ള ചർച്ചകൾ അവസാനിച്ചിട്ടില്ല.ഏറ്റവും കൂടുതൽകാലം ബ്രിട്ടന്റെ സിംഹാസനത്തിൽ ഇരുന്നത് എലിസബത്ത് രാജ്ഞിയാണ്.
25ാം വയസിലാണ് അവർ അധികാരത്തിലേറിയത്. എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തിൽ ലോകത്തിന്റെ വിവധ ഭാഗങ്ങളിലുള്ള നേതാക്കളും പ്രമുഖരുമൊക്കെ ദുഃഖം രേഖപ്പെടുത്തിയിരുന്നു. ഇപ്പോൾ എലിസബത്ത് രാജ്ഞിയെക്കുറിച്ച് പുകഴ്ത്തിസംസാരിച്ചതിന്റെ പേരിൽ ഒരു നടന് മാപ്പ് പറയേണ്ട അവസ്ഥ വന്നിരിക്കുകയാണ്.
എലിസബത്ത് രാജ്ഞിയെ പുകഴ്ത്തി സംസാരിച്ചതിന് പിന്നാലെ ചൈനയിലെ ദേശീയവാദികൾക്കിടയിൽ പ്രതിഷേധം ഉണ്ടായതിനെ തുടർന്നാണ് ഹോങ്കോംഗ് ഓപ്പറ താരം ക്ഷമാപണം നടത്തി ദേശസ്‌നേഹം പ്രഖ്യാപിച്ചത്. രാജ്ഞിയുടെ മരണത്തിൽ അനുശോചന പുസ്തകത്തിൽ ഒപ്പിടാൻ ആയിരക്കണക്കിന് ഹോങ്കോംഗ് നിവാസികൾ ഈ ആഴ്ച നഗരത്തിലെ ബ്രിട്ടീഷ് കോൺസുലേറ്റിന് പുറത്ത് ക്യൂവിൽ നിന്നിരുന്നു. ആ ക്യൂവിൽ കന്റോണീസ് ഓപ്പറ രംഗത്തെ പ്രമുഖനായ ലോ കാർ-യിംഗ് ഉണ്ടായിരുന്നു. ക്യൂവിൽ നിന്ന് ഇൻസ്റ്റാഗ്രാമിൽ ഒരു സെൽഫിയും ഒരു സന്ദേശവും അദ്ദേഹഹം പോസ്റ്റ് ചെയ്തിരുന്നു: "അവരുടെ ഭരണകാലത്ത് ഹോങ്കോംഗ് ഒരു അനുഗ്രഹീത ഭൂമിയായിരുന്നു." എന്നായിരുന്നു അദ്ദേഹം പോസ്റ്റ് ചെയ്തത്.
ഷൂലേസ്
ഇസ്തിരിയിടണം,
ബാത്ത്ടബില്‍
പാതി
വെള്ളം;ചാള്‍സ്
രാജാവിന്റെ
ആര്‍ക്കുമറിയാത്ത
ശീലങ്ങള്‍
ചൈനയിലെ പ്രധാന ഭൂപ്രദേശത്ത് ഇൻസ്റ്റാഗ്രാം നിരോധിച്ചിരിരുന്നു. എന്നാൽ ലോയുടെ പോസ്റ്റ് മറ്റ് സോഷ്യൽ മീഡിയ സൈറ്റുകളിൽ വൈറലായി, ദേശീയവാദികൾക്കിടയിൽ രോഷവും വിമർശനവും ഉളവാക്കി.വ്യാഴാഴ്ച, ചൈനയുടെ ട്വിറ്റർ പോലുള്ള പ്ലാറ്റ്‌ഫോമായ വെയ്‌ബോയിലേക്ക് ലോ ഒരു വീഡിയോ പോസ്റ്റ് ചെയ്തു, "അവയെക്കുറിച്ച് ചിന്തിക്കാതെ വിലാപ പരാമർശങ്ങൾ നടത്തിയതിന്" ക്ഷമാപണം എന്നായിരുന്നു പ്രതികരണം.
ബിഎ.4.6; ഒമിക്രോണിന് പുതിയ ഉപവകഭേദം; പേടിക്കേണ്ടതുണ്ടോ? വിശദമായറിയാം
"മരിച്ച പ്രായമായ ഒരു സ്ത്രീക്ക് അനുശോചനം അറിയിക്കുക എന്നതായിരുന്നു എന്റെ യഥാർത്ഥ ഉദ്ദേശം, ഞാൻ പറഞ്ഞതിനെ അമിതമായി വ്യാഖ്യാനിക്കരുതെന്ന് എല്ലാവരോടും അഭ്യർത്ഥിക്കാൻ ഞാൻ ആഗ്രഹിക്കുന്നു," 75-കാരൻ ചൈനീസ് ഭാഷയിൽ എഴുതി. "എനിക്ക് എന്റെ ഉത്ഭവവും വംശപരമ്പരയും മറക്കാൻ കഴിയില്ല. ഞാൻ ഒരു ചൈനീസ് പാസ്‌പോർട്ട് കൈവശം വച്ചിട്ടുണ്ട്, എല്ലാം പറയുന്നു, ഞാൻ ചൈനക്കാരനാണ്, ഞാൻ എന്റെ മാതൃരാജ്യത്തെ എന്നേക്കും സ്നേഹിക്കുന്നു. ക്ഷമിക്കണം," അദ്ദേഹം കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ ആദ്യത്ത് ഇൻസ്റ്റാഗ്രാം പോസ്റ്റ് ഡിലീറ്റ് ചെയ്തു.
150 വർഷത്തിലേറെയായി ഹോങ്കോംഗ് ഒരു ബ്രിട്ടീഷ് കോളനിയായിരുന്നു. 1997 ലാണ് സാമ്പത്തിക കേന്ദ്രമായ ഈ പ്രദേശം ചൈനയക്ക് തിരിച്ചുകിട്ടിയത്. മറ്റ് മുൻ കോളനികൾ എലിസബത്ത് രാജ്ഞിയുടെ മരണത്തോട് നിശബ്ദമായ പ്രതികരിച്ചപ്പോൾ , ചില സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെ 6,700 ഹോങ്കോംഗ് നിവാസികൾ ഇതുവരെ കോൺസുലേറ്റിന്റെ അനുശോചന പുസ്തകത്തിൽ ഒപ്പുവച്ചിട്ടുണ്ട്.
96ാം വയസ്സിലാണ് രാജ്ഞി ലോകത്തോട് വിടപറഞ്ഞിരിക്കുന്നത്. കുറച്ചുമാസങ്ങളായി ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിരുന്നു എലിസബത്ത് രാജ്ഞിക്ക്.1952 ൽ ആണ് അവർ രാജഭരണമേറ്റത്. അച്ഛൻ ജോർജ് ആറാമൻറെ മരണത്തോടെയാണ് 25 കാരിയായ എലിസബത്ത് രാജ്യത്തിന്റെ ഭരണം ഏറ്റത്. ഏറ്റവും കൂടുതൽ കാലം ബ്രിട്ടൻ ഭരിച്ച ഭരണാധികാരിയാണ് എലിസബത്ത് രാജ്ഞി. 2002 ൽ രാജഭരണത്തിൻറെ സുവർണ ജൂബിലിയാഘോഷിച്ചു.