Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയേയും ഇറാഖിനേയും ലക്ഷ്യമിട്ട് ഇന്ത്യ: പെട്രോള്‍ കുറഞ്ഞ നിരക്കില്‍ വേണം: ചർച്ചക്ക് ഇറാഖ് തയ്യാർ

ഇറാഖില്‍ നിന്നും യുഎഇയില്‍ നിന്നും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യാനുള്ള നീക്കവുമായി ഇന്ത്യ. റഷ്യ നല്‍കിയ വിലയ്ക്ക് സമാനമായി അന്താരാഷ്ട്ര വിപണി വിലയേക്കാൾ കുറഞ്ഞ നിരക്കിൽ ക്രൂഡ് ഓയിൽ ആവശ്യപ്പെടാനാണ് ഇന്ത്യയുടെ നീക്കം. വിപണി വിലയിൽ നിന്നും നിശ്ചിത ശതമാനം വിലക്കുറവിൽ ക്രൂഡ് ഓയിൽ നൽകാനുള്ള നടപടികൾ കൈക്കൊള്ളാൻ ഇന്ത്യ ഇരുരാജ്യങ്ങളോടും ആവശ്യപ്പെടുന്നുവെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

സമീപകാലത്ത് വരെ ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്ത രാജ്യങ്ങളിലൊന്നായിരുന്നു ഇറാഖ്. എന്നാല്‍ ഉക്രൈന്‍ അധിനിവേശത്തിന് പിന്നാലെയുണ്ടായ പശ്ചാത്യ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യ എണ്ണ വിലയില്‍ വലിയ കുറവ് വരുത്തിയതോടെ സാഹചര്യം മുതലെടുത്ത് ഇന്ത്യ കൂടുതല്‍ റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുകയായിരുന്നു. ഇതോടെയാണ് ഇറാഖ്, യുഎഇ അടക്കമുള്ള പരമ്പരാഗത ഇറക്കുമതിക്കാരില്‍ നിന്നുള്ള എണ്ണയുടെ അളവ് കുറഞ്ഞത്.

 oil-trade

ഇന്ത്യൻ എണ്ണക്കമ്പനികൾ പ്രതീക്ഷിക്കുന്ന കിഴിവിന്റെ ശതമാനം ചർച്ച ചെയ്യാൻ ഇറാഖ് തയ്യാറാണ്. റഷ്യയിൽ നിന്നുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതി വർധിച്ചതോടെ ഇന്ത്യയ്‌ക്കുള്ള എണ്ണ വിഹിതത്തിലും ഗൾഫ് രാജ്യങ്ങൾക്കും ഇതേ നഷ്ടം സംഭവിക്കുന്നുണ്ട്. ഇന്ത്യ റഷ്യയുടെ എണ്ണ ഇറക്കുമതി ചെയ്യാൻ തുടങ്ങിയതോടെ ഇറാഖ്, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിൽ നിന്നുള്ള ക്രൂഡിന്റെ ആവശ്യം കുത്തനെ ഇടിഞ്ഞു.

അതേസമയം, വെള്ളിയാഴ്ചത്തെ വ്യാപാരത്തിൽ ക്രൂഡ് ഓയിൽ ഫ്യൂച്ചേഴ്സ് കരാർ ഒരു ശതമാനം ഉയർന്നു. അമേരിക്കയുടെ എണ്ണ ഉൽപ്പാദനം കുറയുമെന്ന നിഗമനമാണ് ക്രൂഡ് ഓയിൽ വില ഉയർത്തിയത്. ബ്രെന്റ് ക്രൂഡ് 0.8 ശതമാനം ഉയർന്ന് 84.80 ഡോളറിലും ഡബ്ല്യുടിഐ ക്രൂഡ് 1.1 ശതമാനം ഉയർന്ന് 81.25 ഡോളറിലുമാണ് അവസാനിച്ചത്.

ഇന്ന് വില ഉയർന്നെങ്കിലും അസംസ്‌കൃത എണ്ണയുടെ വില ഈ ആഴ്ചയിൽ രണ്ട് ശതമാനം നഷ്ടം രേഖപ്പെടുത്തി. കഴിഞ്ഞ ഏഴ് ആഴ്‌ചയ്‌ക്കിടെ തുടർച്ചയായി നേട്ടമുണ്ടാക്കിയതിന് ശേഷമാണ് ഇടിവ്. ചൈനയുടെ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കയാണ് അസംസ്‌കൃത എണ്ണയുടെ വില ചലനത്തിന്റെ പ്രധാന കാരണം.

വിതരണം വെട്ടിക്കുറയ്ക്കുമെന്ന സൗദി അറേബ്യയുടെയും റഷ്യയുടെയും പ്രഖ്യാപനമാണ് ജൂണിനുശേഷം ക്രൂഡ് വില 20 ശതമാനത്തോളം ഉയരുന്നതിലേക്ക് നയിച്ചത്. അതേസമയം ഇന്ത്യയും യുഎഇയും തമ്മില്‍ ദിർഹം-രൂപം അടിസ്ഥാനത്തിലുള്ള ആദ്യ എണ്ണ വ്യാപാരവും അടുത്തിടെ നടന്നിരുന്നു.

ഇന്ത്യയിലെ എണ്ണ വില

രാജ്യാന്തര വിപണിയില്‍ ഏറ്റക്കുറിച്ചില്‍ ഉണ്ടായെങ്കിലും രാജ്യത്തെ മെട്രോ നഗരങ്ങളിലെ ഇന്ധനവിലയിൽ ഇന്നുവരെ മാറ്റമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഡൽഹിയിൽ പെട്രോൾ 96.72 രൂപയിലും ഒരു ലിറ്റർ ഡീസൽ 89.62 രൂപയിലും തുടരുകയാണ്.

മുംബൈയിൽ പെട്രോൾ വില 106.31 രൂപയിലും ഡീസലിന് 94.27 രൂപയിലുമാണ്. കൊൽക്കത്തയിൽ ഒരു ലിറ്റർ പെട്രോളിന് 106.03 രൂപയും ഡീസലിന് 92.76 രൂപയും നല്‍കണം. ചെന്നൈയിൽ പെട്രോൾ വില 102.63 രൂപയിലും ഡീസലിന് 94.24 രൂപയിലും തുടരുന്നു.

ശനിയാഴ്ചയും സംസ്ഥാനത്ത് ഇന്ധന വിലയിൽ മാറ്റമില്ല. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 109.73 രൂപയും ഡീസലിന് 98.53 രൂപയുമാണ്. എറണാകുളത്ത് പെട്രോൾ വില 107.78 രൂപയും ഡീസൽ വില 96.70 രൂപയുമാണെങ്കില്‍ കോഴിക്കോട് പെട്രോൾ വില 108.28 രൂപയിലും ഡീസലിന് 97.20 രൂപയിലും മാറ്റമില്ലാതെ തുടരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+