ഹിജാബ് വിരുദ്ധ പ്രക്ഷോഭം: ഫുട്ബോള്‍ താരത്തെ തൂക്കിക്കൊല്ലാൻ വിധിച്ച് ഇറാൻ, വൻ പ്രതിഷേധം
ടെഹ്റാന്: ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തില്‍ സ്ത്രീകളെ പിന്തുണച്ച ഫുട്ബോള്‍ താരത്തിന് വധശിക്ഷ. ഇറാനിലെ പ്രീമിയര്‍ ലീഗ് താരമായ അമിര്‍ നാസര്‍ അസദാനിയെ ആണ് ഇറാന് ഭരണകൂടം തൂക്കിക്കൊല്ലാന്‍ വിധിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെ സൈനിക ഉദ്യോഗസ്ഥനായ കേണല്‍ ഇസ്മയില്‍ ചെരാഗി കൊല്ലപ്പെട്ട സംഭവത്തിലാണ് അമിറിനടക്കം മൂന്ന് പേര്‍ക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ദൈവത്തിന് എതിരെ യുദ്ധം ചെയ്ത കുറ്റത്തിന് അമിര്‍ നാസര്‍ അസദാനിയെ തൂക്കിക്കൊല്ലാന്‍ വിധിച്ചിരിക്കുന്നു എന്നാണ് ഇറാന് വയര്‍ ഡിസംബര്‍ 11ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അമിറിന് വധശിക്ഷ വിധിച്ചതിന് എതിരെ കായിക ലോകത്തിന് അകത്തും പുറത്തും നിന്ന് വലിയ പ്രതിഷേധമാണ് ഉയരുന്നത്. അന്താരാഷ്ട്ര ഫുട്ബോള്‍ കളിക്കാരുടെ അസോസിയേഷനായ എഫ്ഐഎഫ്പിആര്ഒ വധശിക്ഷ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് രംഗത്ത് വന്നിട്ടുണ്ട്.

Image Courtsey: Twitter/FIFPRO
എന്നാല്‍ ഈ കേസില്‍ വിധി പ്രഖ്യാപിച്ചിട്ടില്ല എന്ന് ഇറാന് ജുഡീഷ്യറിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതായാണ് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്. നവംബര്‍ 17ന് ആണ് കേണല്‍ ഇസ്മയില്‍ കൊല്ലപ്പെട്ടത്. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം സര്‍ക്കാര്‍ മൂന്ന് പേരുടെ കുറ്റസമ്മത വീഡിയോ പുറത്ത് വിട്ടു. കേണലിന്റെ മരണത്തിന് തങ്ങള്‍ ഉത്തരവാദികളാണ് എന്ന് പറയുന്ന വീഡിയയോയിലെ ഒരാള്‍ക്ക് അമിര്‍ നാസര്‍ അസദാനിയുടെ മുഖഛായ ഉണ്ടായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം നാസര്‍ അസദാനി അറസ്റ്റ് ചെയ്യപ്പെട്ടതായി അദ്ദേഹത്തിന്റെ ഫുട്ബോള്‍ ക്ലബ്ബിന്റെ മുന്‍ ഡയറക്ടര്‍ വ്യക്തമാക്കി.
അറസ്റ്റിനെ കുറിച്ചുളള വിവരങ്ങള്‍ പുറത്ത് വിടരുതെന്നും പുറത്ത് വിട്ടാല്‍ ഗുരുതര ശിക്ഷ നേരിടേണ്ടി വരുമെന്നും നാസര്‍ അസദാനിയുടെ കുടുംബത്തിന് ഭരണകൂടത്തിന്റെ ഭീഷണി ഉളളതായി ഇറാന് വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നാസര്‍ അസദാനിക്ക് വേണ്ടി അഭിഭാഷകനെ കണ്ടെത്താന്‍ കുടുംബത്തിന് സാധിച്ചിട്ടില്ലെന്നും ഡിസംബറില്‍ തന്നെ വധശിക്ഷ നടപ്പിലാക്കും എന്നാണ് കുടുംബത്തിന് വിവരം നല്‍കിയിരിക്കുന്നത് എന്നുമാണ് റിപ്പോര്‍ട്ട്. ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തില്‍ നാസര്‍ അസദാനി പങ്കെടുത്തിരുന്നു. ഏതാനും മണിക്കൂര്‍ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ വിളിച്ചത് മാത്രമാണ് അദ്ദേഹത്തിന്റെ പങ്കാളിത്തം. കേണല്‍ കൊല്ലപ്പെട്ട സ്ഥലത്ത് അദ്ദേഹം ഉണ്ടായിരുന്നില്ല എന്നും ഇറാന് വയര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
-
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ












Click it and Unblock the Notifications